Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

എന്റെ ബാപ്പ മരിച്ചിട്ട് ആദ്യമായിട്ട് നാട്ടിൽ പോകുന്നത് ഇക്കൊല്ലമാണ്; ഇത്തവണ ബാപ്പയുടെ പേരിലുള്ള സ്വത്ത് വിഭജനം വീട്ടിൽ ചർച്ചയായി വന്നു; എന്റെ അനിയനും ഇത്തയും ഇസ്ലാം മത വിശ്വാസികളും , ഞാൻ ഒരു അവിശ്വാസിയും ആയത് കൊണ്ട് സ്വത്ത് എങ്ങിനെ വിഭജിക്കുമെന്നത് ഒരു കീറാമുട്ടി പ്രശനമായി മാറേണ്ടതായിരുന്നു; നസീർ ഹുസൈൻ കിഴക്കേടത്ത് കുറിക്കുന്നു

04 DECEMBER 2022 08:36 PM IST
മലയാളി വാര്‍ത്ത

എന്റെ ബാപ്പ മരിച്ചിട്ട് ആദ്യമായിട്ട് നാട്ടിൽ പോകുന്നത് ഇക്കൊല്ലമാണ്. ഇത്തവണ ബാപ്പയുടെ പേരിലുള്ള സ്വത്ത് വിഭജനം വീട്ടിൽ ചർച്ചയായി വന്നു. എന്റെ അനിയനും ഇത്തയും ഇസ്ലാം മത വിശ്വാസികളും , ഞാൻ ഒരു അവിശ്വാസിയും ആയത് കൊണ്ട് സ്വത്ത് എങ്ങിനെ വിഭജിക്കുമെന്നത് ഒരു കീറാമുട്ടി പ്രശനമായി മാറേണ്ടതായിരുന്നു. നസീർ ഹുസൈൻ കിഴക്കേടത്ത് പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

എന്റെ ബാപ്പ മരിച്ചിട്ട് ആദ്യമായിട്ട് നാട്ടിൽ പോകുന്നത് ഇക്കൊല്ലമാണ്. ഇത്തവണ ബാപ്പയുടെ പേരിലുള്ള സ്വത്ത് വിഭജനം വീട്ടിൽ ചർച്ചയായി വന്നു. എന്റെ അനിയനും ഇത്തയും ഇസ്ലാം മത വിശ്വാസികളും , ഞാൻ ഒരു അവിശ്വാസിയും ആയത് കൊണ്ട് സ്വത്ത് എങ്ങിനെ വിഭജിക്കുമെന്നത് ഒരു കീറാമുട്ടി പ്രശനമായി മാറേണ്ടതായിരുന്നു. കാരണം ലളിതമായി പറഞ്ഞാൽ ഇസ്ലാമിക ശരീയത്ത് നിയമനനുസരിച്ച് ആണുങ്ങൾക്ക് രണ്ടു ഭാഗവും പെണ്ണുങ്ങൾക്ക് ഒരു ഭാഗവുമാണ് സ്വത്ത് വിഭജിച്ചു കിട്ടുക.

എനിക്ക് സ്വത്ത് തുല്യമായി വിഭജിച്ചു നൽകണം എന്നായിരുന്നു ആഗ്രഹം. പെങ്ങൾ വിശ്വാസി ആണെങ്കിലും സ്വത്ത് തുല്യമായി ഭാഗിക്കണം എന്നുളള അഭിപ്രായക്കാരിയായിരുന്നു, അനിയനും അതിൽ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ തുല്യമായി സ്വത്ത് വിഭജിക്കണം എന്ന് പറഞ്ഞപ്പോൾ ഉയർന്നു വന്ന ഒരു പ്രശനം വിവാഹ സമയത്ത് പെങ്ങൾക്ക് കൊടുത്ത സ്ത്രീധനം നമ്മൾ സ്വത്ത് വിഭജനത്തിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്നുള്ളതായിരുന്നു. കാരണം സ്ത്രീധനം കൂട്ടാതെ ഇരുന്നാൽ പെങ്ങൾക്ക് കൂടുതൽ ഭാഗം കിട്ടുമെന്ന അവസ്ഥ വരും.

നമ്മൾ പറയുമ്പോൾ സ്ത്രീധനം പെൺകുട്ടികൾക്കാണ് കൊടുക്കുന്നതെങ്കിലും യഥാർത്ഥത്തിൽ അത് ചെന്ന് ചേരുന്നത് സ്ത്രീകളെ വിവാഹം കഴിക്കുന്ന പുരുഷന്റെ കയ്യിലോ പുരുഷന്റെ കുടുംബത്തിലോ ആണ്. സ്ത്രീധനം കൊടുക്കുന്നവർക്കോ, കൊണ്ടുപോകുന്ന പെണ്കുട്ടിക്കോ , സ്ത്രീധനം കുറഞ്ഞതിന്റെ പേരിലുള്ള പ്രശ്നങ്ങൾ മൂലമുള്ള, ദോഷമല്ലാതെ നല്ലതൊന്നും നടന്നു കണ്ടിട്ടില്ല. ഞങ്ങളുടെ കാര്യത്തിൽ ഞങ്ങൾ കൊടുത്ത സ്ത്രീധനത്തിൽ ഒരു ഭാഗം എടുത്താണ് അളിയന്റെ പെങ്ങളുടെ വിവാഹം നടത്തിയത്.

എന്തായാലും ഉമ്മയും ബാപ്പയും സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയ സ്വത്തായത് കൊണ്ട് ഉമ്മയുടെ ഇഷ്ടപ്രകാരമുള്ള, സ്ത്രീധനമൊന്നും പരിഗണിക്കാതെയുള്ള, തുല്യമായുള്ള വിഭജനം ആണ് നടത്താൻ തീരുമാനമായത്. യഥാർത്ഥത്തിൽ പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ ഏറ്റവും കൂടുതൽ പണം ചിലവഴിക്കേണ്ടത് അവരുടെ വിദ്യാഭ്യാസ കാര്യങ്ങളിലാണ്. സ്വന്തം കാലിൽ നിൽക്കാൻ കഴിവുള്ള, സ്വന്തമായി വരുമാനവും അഭിപ്രയവുമുള്ള ഒരു പെൺകുട്ടികളെ വളർത്തികൊണ്ടുവന്നാൽ മാത്രമേ സ്ത്രീധനം , അതുല്യമായ സ്വത്ത് വിഭജനം പോലുള്ള വൃത്തികേടുകൾ എതിർക്കാൻ കഴിയൂ.

ഇസ്ലാമിൽ പെൺകുട്ടികൾക്ക് മഹർ അങ്ങോട്ടാണ് ആണ് കൊടുക്കേണ്ടത് എന്നാണ് ഇസ്ലാമിലെ നിയമമെങ്കിലും കേരളത്തിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നത്, ലക്ഷകണക്കിന് രൂപ സ്ത്രീധനം വാങ്ങിയിട്ട്, ഒരു പവന്റെ മോതിരം മഹറായി കൊടുക്കുന്ന , ആളെയും മതത്തെയും പറ്റിക്കുന്ന ഏർപ്പാടാണ്. ഇതിനെതിരെ ഒച്ചയെടുക്കാൻ പക്ഷെ ഒരു കൂടത്തായിയും വരില്ല എന്നുള്ളതാണ് കേരളത്തിലെ മുസ്ലിം സമുദായം നേരിടുന്ന ഒരു വലിയ പ്രശ്നം, ഹൈന്ദവ , ക്രിസ്ത്യൻ മതങ്ങളിൽ നടന്ന ഒരു ജ്ഞാനോദയം (enlightenment) കേരളത്തിലെ ഇസ്ലാമിൽ നടന്നില്ല.

മുകളിൽ പറഞ്ഞ അവസാന പാരഗ്രാഫ് കുറച്ചുകൂടി വ്യക്തമാക്കാം. ബംഗാളിൽ സതി എന്നൊരു ആചാരമുണ്ടായിരുന്നു എന്നത് നമുക്കൊക്കെ അറിവുള്ള കാര്യമാണ്. രാജാറാം മോഹൻ റോയ് പോലുള്ളവരുടെ പ്രയത്‌നഫലമായിട്ടാണ് സതി നിർത്തലാക്കപ്പെട്ടത്. സതി ഒരു ഹൈന്ദവ ആചാരമായിരുന്നുവെങ്കിൽ എന്തുകൊണ്ടാണ് അത് ബംഗാൾ പ്രവിശ്യയിൽ കൂടുതലായി പിന്തുടരപ്പെട്ടത്? ചില ചരിത്രകാരന്മാർ അതിന്റെ കാരണമായി പറയുന്നത്, പുരുഷന്റെ മരണശേഷം അയാളുടെ സ്വത്ത് അയാളുടെ ഭാര്യയ്ക്ക് കിട്ടുമായിരുന്ന വ്യവസ്ഥിതി ബംഗാളിൽ ഉണ്ടായിരുന്നത് കൊണ്ടായിരുന്നു എന്നാണ്.

കുടുംബത്തിൽ ഒരു പുരുഷൻ മരിച്ചാൽ അയാളുടെ വിധവയ്ക്ക് അയാളുടെ സ്വത്ത് കിട്ടാതിരിക്കാനായി സ്ത്രീകളെ ബലമായി ചിതയിലേക്ക് തള്ളിയിട്ടുകൊണ്ടാണ് ബംഗാളിലും മറ്റും സതി അനുഷ്ടാനം നടത്തിയിരുന്നതെന്ന് ചരിത്രം പറയുന്നു. രാജാറാം മോഹൻ റോയിയെ പോലുള്ളവരുടെ പ്രവർത്തനഫലമായി സതി ബ്രിട്ടീഷുകാർ നിരോധിച്ചു, ഇന്നായിരുന്നുവെങ്കിൽ ആചാര സംരക്ഷകർ ഒച്ചപ്പാടുണ്ടാക്കിയേനെ. എന്നിട്ടും ഇടക്ക് സതി നടന്ന വാർത്തകൾ വരാറുണ്ട് , 1987 ൽ അവസാനമായി സതി നടത്തിയ രൂപ്‌ കാൻവാറിന്റെ പേരിൽ ക്ഷേത്രം തന്നെയുണ്ട്.

അതുപോലെ തന്നെ ഇന്ത്യയിൽ പല ജാതികൾക്ക് പല നിയമങ്ങളായിരുന്നു, വിവാഹം കഴിക്കാനും, സ്വത്ത് പിന്തുടർച്ചാവകാശവും എല്ലാം വ്യത്യസ്തമായിരുന്നു. കേരളത്തിൽ തന്നെ പരദേശി ബ്രാഹ്മണർ, നമ്പൂതിരിമാർ, നായന്മാർ എന്നിവർക്ക് വിവാഹ ഉടമ്പടിയും, സ്വത്ത് അവകാശവും വ്യത്യസ്തമായിരുന്നു. നായന്മാരുടെ ഇടയിൽ ഒരു പുരുഷൻ മരിച്ചാൽ അയാളുടെ സ്വത്തിനു അയാളുടെ ഭാര്യയ്ക്കും മക്കൾക്കും അവകാശം വേണമെന്നതിനു വേണ്ടി വലിയ പ്രക്ഷോഭങ്ങൾ നടന്നിട്ടുണ്ട്, നായർ സർവീസ് സൊസൈറ്റി രൂപീകരണവുമൊക്കെ സമുദായ പരിഷ്കരണവുമായി ബന്ധപ്പെട്ട ഉണ്ടായതാണ്.

നമ്പൂതിരിമാരുടെ ഇടയിൽ മൂത്ത ആൾക്ക് മാത്രം വിവാഹം മറ്റുള്ളവർക്ക് സംബന്ധം എന്നതായിരുന്നു രീതി. "നായയായി ജനിച്ചാലും ആരും അപ്ഫൻ നമ്പൂതിരിയായി ജനിക്കരുത്" എന്ന് വിലപിച്ച വിടി ഭട്ടതിരിപ്പാട് തന്നെ സ്വന്തം സമുദായത്തിൽ നിന്ന് ഇത്തരം വൃത്തികെടുകൾ മാറ്റാനായുള്ള മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകി. പക്ഷെ ഇത്തരം വ്യത്യസ്‍ത ഹൈന്ദവ ജാതി നിയമങ്ങൾ ഒരു കുടക്കീഴിൽ, ഏക ഹിന്ദു സിവിൽ കോഡ് ആയി കൊണ്ടുവന്നത്, അംബേദ്‌കർ ആണ്. അദ്ദേഹത്തിനെ യാഥാസ്ഥികർ പാർലിമെന്റിൽ എതിർത്ത് തോല്പിച്ചുവെങ്കിലും, നെഹ്‌റു വിദഗ്ധമായി അതിലെ പ്രധാനപ്പെട്ട എല്ലാ നിയമങ്ങളും പാസ്സാക്കിയെടുത്തു.

   

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (47 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (2 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends