Widgets Magazine
28
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡിക്കെതിരെ കേരളത്തിൽ ആക്രമണം; റിപ്പോർട്ട് തേടി അമിത് ഷാ. ബംഗാളിലേത് പോലെ കേസ് സിബിഐക്ക് പോകാനുള്ള സാധ്യത..അമിത് ഷാ പിടിമുറുക്കുന്നു.. ഈ നീക്കം സി പി എമ്മിനെ തകർക്കും..


ഇനി ആക്രമിച്ചാൽ കളി മാറും... യന്ത്രത്തോക്കുമായി വന്ന സിആർപിക്കാർ ഇറങ്ങിയെങ്കിൽ കളി മാറിയേനെ, 5 തവണ ചോദിച്ചിട്ടും ഒന്നും മിണ്ടാതെ മുഖ്യമന്ത്രി, കേരളത്തിലെത്തിയിട്ടും മൗനം തുടരുന്നു; പ്രതികരിക്കാതെ വീട്ടിലേക്ക് മടങ്ങി


സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡുകളെക്കുറിച്ച് കേരള പോലീസിനോ ആഭ്യന്തര വകുപ്പിനോ യാതൊരുവിധ മുൻകൂർ വിവരവുമില്ലെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്... കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം


ജനങ്ങളിൽ കൂടുതൽ ഐക്യവും സൗഹാർദവും അർപ്പണ മനോഭാവവും ഉണ്ടാകാൻ ഈദിന്റെ സന്ദേശം ഉപകരിക്കട്ടെ.... ലോകമെമ്പാടുമുള്ള മലയാളികൾക്ക് ബക്രീദ് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...

എന്റെ ബാപ്പ മരിച്ചിട്ട് ആദ്യമായിട്ട് നാട്ടിൽ പോകുന്നത് ഇക്കൊല്ലമാണ്; ഇത്തവണ ബാപ്പയുടെ പേരിലുള്ള സ്വത്ത് വിഭജനം വീട്ടിൽ ചർച്ചയായി വന്നു; എന്റെ അനിയനും ഇത്തയും ഇസ്ലാം മത വിശ്വാസികളും , ഞാൻ ഒരു അവിശ്വാസിയും ആയത് കൊണ്ട് സ്വത്ത് എങ്ങിനെ വിഭജിക്കുമെന്നത് ഒരു കീറാമുട്ടി പ്രശനമായി മാറേണ്ടതായിരുന്നു; നസീർ ഹുസൈൻ കിഴക്കേടത്ത് കുറിക്കുന്നു

04 DECEMBER 2022 08:36 PM IST
മലയാളി വാര്‍ത്ത

More Stories...

ഇഡിക്കെതിരെ കേരളത്തിൽ ആക്രമണം; റിപ്പോർട്ട് തേടി അമിത് ഷാ. ബംഗാളിലേത് പോലെ കേസ് സിബിഐക്ക് പോകാനുള്ള സാധ്യത..അമിത് ഷാ പിടിമുറുക്കുന്നു.. ഈ നീക്കം സി പി എമ്മിനെ തകർക്കും..

ഒരു കള്ളന് വേണ്ടി കട്ട എറിഞ്ഞവരോട്, നിങ്ങൾക്കെങ്കിലും ഇത് ബോധ്യമുണ്ടോ??? തുറന്നടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥർക്കു നേർക്കുണ്ടായ അക്രമം... ഡി.ജി.പിയെ ആശങ്ക അറിയിച്ച് ഗവർണർ ആർ.വി. ആർലേക്കർ

ഇനി ആക്രമിച്ചാൽ കളി മാറും... യന്ത്രത്തോക്കുമായി വന്ന സിആർപിക്കാർ ഇറങ്ങിയെങ്കിൽ കളി മാറിയേനെ, 5 തവണ ചോദിച്ചിട്ടും ഒന്നും മിണ്ടാതെ മുഖ്യമന്ത്രി, കേരളത്തിലെത്തിയിട്ടും മൗനം തുടരുന്നു; പ്രതികരിക്കാതെ വീട്ടിലേക്ക് മടങ്ങി

കാട്ടാനയെ മെരുക്കാനായി കുങ്കിയാനകളെ എത്തിച്ച് വനംവകുപ്പ്.... ആക്രമണകാരിയായ ആന സമീപത്തെ വനപ്രദേശത്തു തന്നെ ഉണ്ടെന്നാണ് വനം വകുപ്പധികൃതർ നൽകുന്ന സൂചന

എന്റെ ബാപ്പ മരിച്ചിട്ട് ആദ്യമായിട്ട് നാട്ടിൽ പോകുന്നത് ഇക്കൊല്ലമാണ്. ഇത്തവണ ബാപ്പയുടെ പേരിലുള്ള സ്വത്ത് വിഭജനം വീട്ടിൽ ചർച്ചയായി വന്നു. എന്റെ അനിയനും ഇത്തയും ഇസ്ലാം മത വിശ്വാസികളും , ഞാൻ ഒരു അവിശ്വാസിയും ആയത് കൊണ്ട് സ്വത്ത് എങ്ങിനെ വിഭജിക്കുമെന്നത് ഒരു കീറാമുട്ടി പ്രശനമായി മാറേണ്ടതായിരുന്നു. നസീർ ഹുസൈൻ കിഴക്കേടത്ത് പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

എന്റെ ബാപ്പ മരിച്ചിട്ട് ആദ്യമായിട്ട് നാട്ടിൽ പോകുന്നത് ഇക്കൊല്ലമാണ്. ഇത്തവണ ബാപ്പയുടെ പേരിലുള്ള സ്വത്ത് വിഭജനം വീട്ടിൽ ചർച്ചയായി വന്നു. എന്റെ അനിയനും ഇത്തയും ഇസ്ലാം മത വിശ്വാസികളും , ഞാൻ ഒരു അവിശ്വാസിയും ആയത് കൊണ്ട് സ്വത്ത് എങ്ങിനെ വിഭജിക്കുമെന്നത് ഒരു കീറാമുട്ടി പ്രശനമായി മാറേണ്ടതായിരുന്നു. കാരണം ലളിതമായി പറഞ്ഞാൽ ഇസ്ലാമിക ശരീയത്ത് നിയമനനുസരിച്ച് ആണുങ്ങൾക്ക് രണ്ടു ഭാഗവും പെണ്ണുങ്ങൾക്ക് ഒരു ഭാഗവുമാണ് സ്വത്ത് വിഭജിച്ചു കിട്ടുക.

എനിക്ക് സ്വത്ത് തുല്യമായി വിഭജിച്ചു നൽകണം എന്നായിരുന്നു ആഗ്രഹം. പെങ്ങൾ വിശ്വാസി ആണെങ്കിലും സ്വത്ത് തുല്യമായി ഭാഗിക്കണം എന്നുളള അഭിപ്രായക്കാരിയായിരുന്നു, അനിയനും അതിൽ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ തുല്യമായി സ്വത്ത് വിഭജിക്കണം എന്ന് പറഞ്ഞപ്പോൾ ഉയർന്നു വന്ന ഒരു പ്രശനം വിവാഹ സമയത്ത് പെങ്ങൾക്ക് കൊടുത്ത സ്ത്രീധനം നമ്മൾ സ്വത്ത് വിഭജനത്തിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്നുള്ളതായിരുന്നു. കാരണം സ്ത്രീധനം കൂട്ടാതെ ഇരുന്നാൽ പെങ്ങൾക്ക് കൂടുതൽ ഭാഗം കിട്ടുമെന്ന അവസ്ഥ വരും.

നമ്മൾ പറയുമ്പോൾ സ്ത്രീധനം പെൺകുട്ടികൾക്കാണ് കൊടുക്കുന്നതെങ്കിലും യഥാർത്ഥത്തിൽ അത് ചെന്ന് ചേരുന്നത് സ്ത്രീകളെ വിവാഹം കഴിക്കുന്ന പുരുഷന്റെ കയ്യിലോ പുരുഷന്റെ കുടുംബത്തിലോ ആണ്. സ്ത്രീധനം കൊടുക്കുന്നവർക്കോ, കൊണ്ടുപോകുന്ന പെണ്കുട്ടിക്കോ , സ്ത്രീധനം കുറഞ്ഞതിന്റെ പേരിലുള്ള പ്രശ്നങ്ങൾ മൂലമുള്ള, ദോഷമല്ലാതെ നല്ലതൊന്നും നടന്നു കണ്ടിട്ടില്ല. ഞങ്ങളുടെ കാര്യത്തിൽ ഞങ്ങൾ കൊടുത്ത സ്ത്രീധനത്തിൽ ഒരു ഭാഗം എടുത്താണ് അളിയന്റെ പെങ്ങളുടെ വിവാഹം നടത്തിയത്.

എന്തായാലും ഉമ്മയും ബാപ്പയും സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയ സ്വത്തായത് കൊണ്ട് ഉമ്മയുടെ ഇഷ്ടപ്രകാരമുള്ള, സ്ത്രീധനമൊന്നും പരിഗണിക്കാതെയുള്ള, തുല്യമായുള്ള വിഭജനം ആണ് നടത്താൻ തീരുമാനമായത്. യഥാർത്ഥത്തിൽ പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ ഏറ്റവും കൂടുതൽ പണം ചിലവഴിക്കേണ്ടത് അവരുടെ വിദ്യാഭ്യാസ കാര്യങ്ങളിലാണ്. സ്വന്തം കാലിൽ നിൽക്കാൻ കഴിവുള്ള, സ്വന്തമായി വരുമാനവും അഭിപ്രയവുമുള്ള ഒരു പെൺകുട്ടികളെ വളർത്തികൊണ്ടുവന്നാൽ മാത്രമേ സ്ത്രീധനം , അതുല്യമായ സ്വത്ത് വിഭജനം പോലുള്ള വൃത്തികേടുകൾ എതിർക്കാൻ കഴിയൂ.

ഇസ്ലാമിൽ പെൺകുട്ടികൾക്ക് മഹർ അങ്ങോട്ടാണ് ആണ് കൊടുക്കേണ്ടത് എന്നാണ് ഇസ്ലാമിലെ നിയമമെങ്കിലും കേരളത്തിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നത്, ലക്ഷകണക്കിന് രൂപ സ്ത്രീധനം വാങ്ങിയിട്ട്, ഒരു പവന്റെ മോതിരം മഹറായി കൊടുക്കുന്ന , ആളെയും മതത്തെയും പറ്റിക്കുന്ന ഏർപ്പാടാണ്. ഇതിനെതിരെ ഒച്ചയെടുക്കാൻ പക്ഷെ ഒരു കൂടത്തായിയും വരില്ല എന്നുള്ളതാണ് കേരളത്തിലെ മുസ്ലിം സമുദായം നേരിടുന്ന ഒരു വലിയ പ്രശ്നം, ഹൈന്ദവ , ക്രിസ്ത്യൻ മതങ്ങളിൽ നടന്ന ഒരു ജ്ഞാനോദയം (enlightenment) കേരളത്തിലെ ഇസ്ലാമിൽ നടന്നില്ല.

മുകളിൽ പറഞ്ഞ അവസാന പാരഗ്രാഫ് കുറച്ചുകൂടി വ്യക്തമാക്കാം. ബംഗാളിൽ സതി എന്നൊരു ആചാരമുണ്ടായിരുന്നു എന്നത് നമുക്കൊക്കെ അറിവുള്ള കാര്യമാണ്. രാജാറാം മോഹൻ റോയ് പോലുള്ളവരുടെ പ്രയത്‌നഫലമായിട്ടാണ് സതി നിർത്തലാക്കപ്പെട്ടത്. സതി ഒരു ഹൈന്ദവ ആചാരമായിരുന്നുവെങ്കിൽ എന്തുകൊണ്ടാണ് അത് ബംഗാൾ പ്രവിശ്യയിൽ കൂടുതലായി പിന്തുടരപ്പെട്ടത്? ചില ചരിത്രകാരന്മാർ അതിന്റെ കാരണമായി പറയുന്നത്, പുരുഷന്റെ മരണശേഷം അയാളുടെ സ്വത്ത് അയാളുടെ ഭാര്യയ്ക്ക് കിട്ടുമായിരുന്ന വ്യവസ്ഥിതി ബംഗാളിൽ ഉണ്ടായിരുന്നത് കൊണ്ടായിരുന്നു എന്നാണ്.

കുടുംബത്തിൽ ഒരു പുരുഷൻ മരിച്ചാൽ അയാളുടെ വിധവയ്ക്ക് അയാളുടെ സ്വത്ത് കിട്ടാതിരിക്കാനായി സ്ത്രീകളെ ബലമായി ചിതയിലേക്ക് തള്ളിയിട്ടുകൊണ്ടാണ് ബംഗാളിലും മറ്റും സതി അനുഷ്ടാനം നടത്തിയിരുന്നതെന്ന് ചരിത്രം പറയുന്നു. രാജാറാം മോഹൻ റോയിയെ പോലുള്ളവരുടെ പ്രവർത്തനഫലമായി സതി ബ്രിട്ടീഷുകാർ നിരോധിച്ചു, ഇന്നായിരുന്നുവെങ്കിൽ ആചാര സംരക്ഷകർ ഒച്ചപ്പാടുണ്ടാക്കിയേനെ. എന്നിട്ടും ഇടക്ക് സതി നടന്ന വാർത്തകൾ വരാറുണ്ട് , 1987 ൽ അവസാനമായി സതി നടത്തിയ രൂപ്‌ കാൻവാറിന്റെ പേരിൽ ക്ഷേത്രം തന്നെയുണ്ട്.

അതുപോലെ തന്നെ ഇന്ത്യയിൽ പല ജാതികൾക്ക് പല നിയമങ്ങളായിരുന്നു, വിവാഹം കഴിക്കാനും, സ്വത്ത് പിന്തുടർച്ചാവകാശവും എല്ലാം വ്യത്യസ്തമായിരുന്നു. കേരളത്തിൽ തന്നെ പരദേശി ബ്രാഹ്മണർ, നമ്പൂതിരിമാർ, നായന്മാർ എന്നിവർക്ക് വിവാഹ ഉടമ്പടിയും, സ്വത്ത് അവകാശവും വ്യത്യസ്തമായിരുന്നു. നായന്മാരുടെ ഇടയിൽ ഒരു പുരുഷൻ മരിച്ചാൽ അയാളുടെ സ്വത്തിനു അയാളുടെ ഭാര്യയ്ക്കും മക്കൾക്കും അവകാശം വേണമെന്നതിനു വേണ്ടി വലിയ പ്രക്ഷോഭങ്ങൾ നടന്നിട്ടുണ്ട്, നായർ സർവീസ് സൊസൈറ്റി രൂപീകരണവുമൊക്കെ സമുദായ പരിഷ്കരണവുമായി ബന്ധപ്പെട്ട ഉണ്ടായതാണ്.

നമ്പൂതിരിമാരുടെ ഇടയിൽ മൂത്ത ആൾക്ക് മാത്രം വിവാഹം മറ്റുള്ളവർക്ക് സംബന്ധം എന്നതായിരുന്നു രീതി. "നായയായി ജനിച്ചാലും ആരും അപ്ഫൻ നമ്പൂതിരിയായി ജനിക്കരുത്" എന്ന് വിലപിച്ച വിടി ഭട്ടതിരിപ്പാട് തന്നെ സ്വന്തം സമുദായത്തിൽ നിന്ന് ഇത്തരം വൃത്തികെടുകൾ മാറ്റാനായുള്ള മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകി. പക്ഷെ ഇത്തരം വ്യത്യസ്‍ത ഹൈന്ദവ ജാതി നിയമങ്ങൾ ഒരു കുടക്കീഴിൽ, ഏക ഹിന്ദു സിവിൽ കോഡ് ആയി കൊണ്ടുവന്നത്, അംബേദ്‌കർ ആണ്. അദ്ദേഹത്തിനെ യാഥാസ്ഥികർ പാർലിമെന്റിൽ എതിർത്ത് തോല്പിച്ചുവെങ്കിലും, നെഹ്‌റു വിദഗ്ധമായി അതിലെ പ്രധാനപ്പെട്ട എല്ലാ നിയമങ്ങളും പാസ്സാക്കിയെടുത്തു.

   

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VEENA VIJAYAN ഈ നീക്കം സി പി എമ്മിനെ തകർക്കും  (1 hour ago)

ഒരു കള്ളന് വേണ്ടി കട്ട എറിഞ്ഞവരോട്, നിങ്ങൾക്കെങ്കിലും ഇത് ബോധ്യമുണ്ടോ??? തുറന്നടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥർക്കു നേർക്കുണ്ടായ അക്രമം... ഡി.ജി.പിയെ ആശങ്ക അറിയിച്ച് ഗവർണർ ആർ.വി. ആർലേക്കർ  (4 hours ago)

ഇനി ആക്രമിച്ചാൽ കളി മാറും... യന്ത്രത്തോക്കുമായി വന്ന സിആർപിക്കാർ ഇറങ്ങിയെങ്കിൽ കളി മാറിയേനെ, 5 തവണ ചോദിച്ചിട്ടും ഒന്നും മിണ്ടാതെ മുഖ്യമന്ത്രി, കേരളത്തിലെത്തിയിട്ടും മൗനം തുടരുന്നു; പ്രതികരിക്കാതെ വീട്  (4 hours ago)

ആക്രമണകാരിയായ ആന സമീപത്തെ വനപ്രദേശത്തു തന്നെ ഉണ്ടെന്നാണ് വനം വകുപ്പധികൃതർ നൽകുന്ന സൂചന  (5 hours ago)

അബ്ദുൽ റഹീം ജന്മനാട്ടിലെത്തി.... ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ കാരുണ്യത്തിലും ഒത്തൊരുമയിലുമാണ് ഉമ്മയുടെയും കുടുംബത്തിന്റെയും കാത്തിരിപ്പിലേക്ക് റഹീം മടങ്ങിയെത്തുന്നത്  (5 hours ago)

വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാല്‍ചുരം-ബായ്‌സ് ടൗണ്‍ ചുരം റോഡില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം എര്‍പ്പെടുത്തിയതായി കേളകം പൊലീസ് ...  (5 hours ago)

തമിഴ്നാട്ടിൽ ഗോവധം തമിഴ്നാട്ടിൽ ഗോവധം നിരോധിക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി....  (6 hours ago)

വീടിനുമുകളിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന ബംഗാളി സംവിധായകൻ അനിക് ദത്ത അന്തരിച്ചു....  (6 hours ago)

സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്...  (6 hours ago)

മഞ്ഞപ്പിത്തം ബാധിച്ച് സൗദി അറേബ്യയിൽ ചികിത്സയിലായിരുന്ന മലയാളി പ്രവാസി മരിച്ചു...  (6 hours ago)

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡുകളെക്കുറിച്ച് കേരള പോലീസിനോ ആഭ്യന്തര വകുപ്പിനോ യാതൊരുവിധ മുൻകൂർ വിവരവുമില്ലെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി  (7 hours ago)

ഇരുപത് വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം മോചിതനായി നാട്ടിലേക്ക്...  (7 hours ago)

ബലി പെരുന്നാൾ നൽകുന്ന സന്ദേശങ്ങളുടെ മൂല്യം ദൈനംദിന ജീവിതത്തിലും പ്രസരിപ്പിക്കാനാകണം... ബക്രീദ് ആശംസകളുമായി മുഖ്യമന്ത്രി വി ഡി സതീശൻ....  (7 hours ago)

ഗൃഹപ്രവേശ യോഗവും ഉദ്യോഗത്തിൽ ഉന്നത പദവിയും! ഇടവം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (7 hours ago)

Malayali Vartha Recommends