തിരുവനന്തപുരത്തെ ഏതെങ്കിലും യൂണിറ്റിൽ നിന്നാണോ ചോർച്ചയെന്ന് അന്വേഷിക്കും; ചോർച്ചയിൽ ആശങ്ക വേണ്ട; പകരം പല സ്കീമുകളും പൊലീസ് തയ്യാറാക്കി; സുരക്ഷാപദ്ധതി ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു

സുരക്ഷാപദ്ധതി ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. പ്രധാനമന്ത്രിയുടെ കേരള സന്ദർശത്തിനായി സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം തലവൻ തയ്യാറാക്കിയ സുരക്ഷാപദ്ധതിയാണ് ചോര്‍ന്നത് . സംഭവത്തില്‍ ഡിസിപി അന്വേഷണം ആരംഭിച്ചു. പ്രധാനമായും പരിശോധിക്കുന്നത് തിരുവനന്തപുരത്തെ ഏതെങ്കിലും യൂണിറ്റിൽ നിന്നാണോ ചോർച്ചയെന്നാണ്.
ചോർച്ചയിൽ ആശങ്കയും വേണ്ടെന്നും പകരം പല സ്കീമുകളും പൊലീസ് തയ്യാറാക്കിയിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു . ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സുരക്ഷ ക്രമീകരണങ്ങൾ ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നൽകി . വിവിധ തീവ്ര സംഘടനകളിൽ നിന്ന് പ്രധാനമന്ത്രിക്കുള്ള ഭീഷണി സംബന്ധിച്ച വിവരങ്ങൾ, കേരള സന്ദർശന വേളയിലെ വിശദമായ പൊലീസ് വിന്യാസം എന്നിവ അടങ്ങിയ 49 പേജ് രേഖയാണ് ചോർന്നത്.
കൊച്ചിയും തിരുവനന്തപുരവുമായുള്ള പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ സന്ദർശത്തിന്റെ മുന്നോടിയായിട്ടാണ് 49 പേജുള്ള സുരക്ഷ പദ്ധതിയായിരുന്നു ഇൻറലിജൻസ് എഡിജിപി ടി കെ വിനോദ കുമാർ തയ്യാറാക്കിയത്. പഴുതുടച്ചുള്ള സുരക്ഷ ക്രമീകരണങ്ങള്‍ തയ്യാറാക്കിയത്,
എസ്.പി.ജി ഉദ്യോഗസ്ഥർ, ഐബി ഉദ്യോഗസ്ഥർ എന്നിവരുമായുള്ള ചർച്ചക്ക് ശേഷമായിരുന്നു പ്രധാനമന്ത്രി എത്തിചേരുന്നതുമുതൽ മടങ്ങി പോകുന്നതുവരെ ഏതൊക്കെ ഉദ്യോഗസ്ഥർ ഏതൊക്കെ പോയിന്റിലുണ്ടാകണം, അടിയന്തര ഘട്ടം വന്നാൽ ബദൽ മർഗങ്ങള്‍ ഉള്‍പ്പെടെയുളള പേപ്പറുകളും ചോർന്നു. ആദ്യഭാഗത്ത് വിവരിക്കുന്നത്, വിവിധ തീവ്രവാദ സംഘടനകളിൽ നിന്നും പ്രാനമന്ത്രിക്കെതിരെയുള്ള ഭീഷണി റിപ്പോർട്ടാണ് പുൽവാമയിലെ തീവ്രവാദ ആക്രമണവും, പിഎഫ്ഐ നിരോധിച്ചതിന് ശേഷമുള്ള സാഹചര്യവും മുന്നിലുള്ളതിനാൽ സുരക്ഷ ഒരുക്കേണ്ടതിന്‍റെ ആവശ്യം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















