Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

പ്രധാനമന്ത്രിയുടെ സുരക്ഷാ പാക്കേജ് ചോരുന്നത് അസാധാരണ സംഭവം... എസ്പിജി കടുത്ത അതൃപ്തി രേഖപ്പെടുത്തി...കേന്ദ്രം ഗൗരവതരമായ അന്വേഷണം നടത്തുന്നത്....പോലീസ് തലപ്പത്തെ ശീതസമരമാണ് റിപ്പോര്‍ട്ട് ചോരുന്നതിനു പിന്നിലെന്ന് സൂചനയുണ്ട്....

23 APRIL 2023 09:51 PM IST
മലയാളി വാര്‍ത്ത

ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ കേന്ദ്രത്തിനു കടുത്ത അതൃപ്തി ഉള്ളതായിട്ടാണ് പുറത്തു വരുന്ന റിപോർട്ടുകൾ..ആഭ്യന്തരവകുപ്പ്
ഇതിനോടകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്..പ്രധാനമന്ത്രിയുടെ സുരക്ഷാ പാക്കേജ് ചോരുന്നത് അസാധാരണ സംഭവം ആയതിനാൽ തന്നെ അതീവ ഗൗരവത്തോടെ തന്നെ വേണം ഈ വിഷയത്തെ സമീപിക്കുവാൻ..അതുകൊണ്ട് തന്നെ സുരക്ഷാവീഴ്ചയില്‍ വരുന്നത് കടുത്ത നടപടികള്‍ ആയിരിക്കും..സംഭവത്തില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി കടുത്ത അതൃപ്തി രേഖപ്പെടുത്തിയതിനു പിറകെയാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് അന്വേഷണം തുടങ്ങിയത്. സുരക്ഷാ പാക്കേജ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സമഗ്ര റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയത്തിനു മുന്നിലുണ്ട്. ഈ റിപ്പോര്‍ട്ട് കേന്ദ്രമാക്കിയാണ് അന്വേഷണം നടക്കുന്നത്.പ്രധാനമന്ത്രിയുടേത് സുരക്ഷാ പാക്കേജാണ്. ഇത്തരം പാക്കേജുകള്‍ ചോരുന്നത് പതിവില്ല. അതുകൊണ്ട് തന്നെയാണ് കേന്ദ്രം ഗൗരവതരമായ അന്വേഷണം നടത്തുന്നത്.

 

പോലീസ് തലപ്പത്തെ ശീതസമരമാണ് റിപ്പോര്‍ട്ട് ചോരുന്നതിനു പിന്നിലെന്ന് സൂചനയുണ്ട്. 24 നു കൊച്ചിയില്‍ പ്രധാനമന്ത്രി എത്തുന്ന സമയം മുതലുള്ള സുരക്ഷാ പാക്കേജാണ് ചോര്‍ന്നത്. ഇന്റലിജന്‍സ് എഡിജിപി വിനോദ് കുമാര്‍ തയ്യാറാക്കിയ അതീവരഹസ്യ റിപ്പോര്‍ട്ട് ആണ് ചോര്‍ന്നത്. വിവിഐപി സുരക്ഷാപാക്കേജ് ചോരുന്നത് പതിവുള്ളതല്ല. 49 പേജുകളുള്ള പാക്കേജാണ് ചോര്‍ന്നത്.പാക്കേജ് ചോര്‍ന്നതോടെ പുതിയ പാക്കേജ് തയ്യാറാക്കുന്നുണ്ട്. എങ്ങനെയാണ് റിപ്പോര്‍ട്ട് ചോര്‍ന്നത് എന്നാണ് അന്വേഷിക്കുന്നത്. പാക്കേജ് തയ്യാറാക്കിയ എഡിജിപി വിനോദ് കുമാര്‍ തന്നെ ചോര്‍ച്ച അന്വേഷിക്കുന്നുണ്ട്. തലസ്ഥാനത്ത് നിന്നാണ് റിപ്പോര്‍ട്ട് ചോര്‍ന്നത് എന്ന സൂചനയാണുള്ളത്. പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള എസ്പിജി സംഭവത്തില്‍ കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും സംഭവം അന്വേഷിക്കുന്നുണ്ട്. കടുത്ത നടപടി റിപ്പോര്‍ട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വരുമെന്നാണ് അറിയുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട പൂര്‍ണ പാക്കേജാണ് ചോര്‍ന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന ജില്ലകളിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇത് കൈമാറിയിരുന്നത്.

അതുകൊണ്ട് തന്നെ ഈ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രധാനമന്ത്രി പുറത്ത് പോകുന്ന വഴികള്‍, ഓരോ പോയിന്റിലും ഏതൊക്കെ ഉദ്യോഗസ്ഥര്‍, ഭക്ഷണം ടെസ്റ്റ്‌ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയ മുഴുവന്‍ വിവരങ്ങളും പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് ആണ് ചോര്‍ന്നത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനം, വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി, മാവോയിസ്റ്റ് ആക്രമണ ഭീഷണി ഇതെല്ലാം പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് ആണ് പ്രചരിക്കുന്നത്. വിവിധ തീവ്രവാദ സംഘടനകളിൽ നിന്നും പ്രധാനമന്ത്രിക്കെതിരെയുള്ള ഭീഷണിയും പുൽവാമയിലെ തീവ്രവാദ ആക്രമണവും, പിഎഫ്ഐ നിരോധിച്ചതിന് ശേഷമുള്ള സാഹചര്യവുംഗൗരവത്തോടെ കണ്ട് സുരക്ഷ ഒരുക്കേണ്ടതിന്റെ ആവശ്യമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിൽ നിന്നുള്ള യുവതി യുവാക്കള്‍ ഐഎസിൽ ചേർന്നതിന് ശേഷം തീവ്രവാദ ആക്രമണത്തിന് ആഹ്വാനം ചെയ്തതും ശ്രീലങ്കലിലെ ആഭ്യന്തര കലാപവുമെല്ലാം കടുത്ത സുരക്ഷയുടെ ആവശ്യകത വ്യക്തമാക്കുന്നു.

 

പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് റിപ്പോര്‍ട്ടിന്റെ കോപ്പികള്‍ നല്‍കിയത്. അതുകൊണ്ട് തന്നെ എസ്പിമാര്‍ മുതല്‍ മുകളിലുള്ള ഉദ്യോഗസ്ഥരാണ് അന്വേഷണ നിഴലില്‍ വരുന്നത്. ബ്ലൂബുക്ക് അനുസരിച്ചുള്ള സുരക്ഷയാണ് പ്രധാനമന്ത്രിയ്ക്ക് നല്‍കുന്നത്. പ്രാദേശിക സുരക്ഷ ഉറപ്പുവരുത്തേണ്ടത് സംസ്ഥാന പോലീസാണ്. ഈ സുരക്ഷാപാക്കേജാണ് ചോര്‍ന്നത്. പ്രധാനമന്ത്രിയ്ക്ക് ചുറ്റുമുള്ള സുരക്ഷ എസ്പിജിയാണ് നോക്കുന്നത്. ഇതിന്റെ വിവരങ്ങള്‍ പോലീസിനു നല്‍കാറില്ല. അത് എസ്പിജിയുടെ കൈകളില്‍ മാത്രമാണ് സൂക്ഷിക്കുന്നത്. അവിടെ നിന്നാണ് ഇതെല്ലം ചോർന്നിരിക്കുന്നത്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (6 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (6 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (6 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (6 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (7 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (7 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (8 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (8 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (8 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (8 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (9 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (9 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (10 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (10 hours ago)

Malayali Vartha Recommends