പ്രധാനമന്ത്രിയുടെ സുരക്ഷാ പാക്കേജ് ചോരുന്നത് അസാധാരണ സംഭവം... എസ്പിജി കടുത്ത അതൃപ്തി രേഖപ്പെടുത്തി...കേന്ദ്രം ഗൗരവതരമായ അന്വേഷണം നടത്തുന്നത്....പോലീസ് തലപ്പത്തെ ശീതസമരമാണ് റിപ്പോര്‍ട്ട് ചോരുന്നതിനു പിന്നിലെന്ന് സൂചനയുണ്ട്....

ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ കേന്ദ്രത്തിനു കടുത്ത അതൃപ്തി ഉള്ളതായിട്ടാണ് പുറത്തു വരുന്ന റിപോർട്ടുകൾ..ആഭ്യന്തരവകുപ്പ്
ഇതിനോടകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്..പ്രധാനമന്ത്രിയുടെ സുരക്ഷാ പാക്കേജ് ചോരുന്നത് അസാധാരണ സംഭവം ആയതിനാൽ തന്നെ അതീവ ഗൗരവത്തോടെ തന്നെ വേണം ഈ വിഷയത്തെ സമീപിക്കുവാൻ..അതുകൊണ്ട് തന്നെ സുരക്ഷാവീഴ്ചയില്‍ വരുന്നത് കടുത്ത നടപടികള്‍ ആയിരിക്കും..സംഭവത്തില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി കടുത്ത അതൃപ്തി രേഖപ്പെടുത്തിയതിനു പിറകെയാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് അന്വേഷണം തുടങ്ങിയത്. സുരക്ഷാ പാക്കേജ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സമഗ്ര റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയത്തിനു മുന്നിലുണ്ട്. ഈ റിപ്പോര്‍ട്ട് കേന്ദ്രമാക്കിയാണ് അന്വേഷണം നടക്കുന്നത്.പ്രധാനമന്ത്രിയുടേത് സുരക്ഷാ പാക്കേജാണ്. ഇത്തരം പാക്കേജുകള്‍ ചോരുന്നത് പതിവില്ല. അതുകൊണ്ട് തന്നെയാണ് കേന്ദ്രം ഗൗരവതരമായ അന്വേഷണം നടത്തുന്നത്.
പോലീസ് തലപ്പത്തെ ശീതസമരമാണ് റിപ്പോര്‍ട്ട് ചോരുന്നതിനു പിന്നിലെന്ന് സൂചനയുണ്ട്. 24 നു കൊച്ചിയില്‍ പ്രധാനമന്ത്രി എത്തുന്ന സമയം മുതലുള്ള സുരക്ഷാ പാക്കേജാണ് ചോര്‍ന്നത്. ഇന്റലിജന്‍സ് എഡിജിപി വിനോദ് കുമാര്‍ തയ്യാറാക്കിയ അതീവരഹസ്യ റിപ്പോര്‍ട്ട് ആണ് ചോര്‍ന്നത്. വിവിഐപി സുരക്ഷാപാക്കേജ് ചോരുന്നത് പതിവുള്ളതല്ല. 49 പേജുകളുള്ള പാക്കേജാണ് ചോര്‍ന്നത്.പാക്കേജ് ചോര്‍ന്നതോടെ പുതിയ പാക്കേജ് തയ്യാറാക്കുന്നുണ്ട്. എങ്ങനെയാണ് റിപ്പോര്‍ട്ട് ചോര്‍ന്നത് എന്നാണ് അന്വേഷിക്കുന്നത്. പാക്കേജ് തയ്യാറാക്കിയ എഡിജിപി വിനോദ് കുമാര്‍ തന്നെ ചോര്‍ച്ച അന്വേഷിക്കുന്നുണ്ട്. തലസ്ഥാനത്ത് നിന്നാണ് റിപ്പോര്‍ട്ട് ചോര്‍ന്നത് എന്ന സൂചനയാണുള്ളത്. പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള എസ്പിജി സംഭവത്തില്‍ കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും സംഭവം അന്വേഷിക്കുന്നുണ്ട്. കടുത്ത നടപടി റിപ്പോര്‍ട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വരുമെന്നാണ് അറിയുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട പൂര്‍ണ പാക്കേജാണ് ചോര്‍ന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന ജില്ലകളിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇത് കൈമാറിയിരുന്നത്.
അതുകൊണ്ട് തന്നെ ഈ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രധാനമന്ത്രി പുറത്ത് പോകുന്ന വഴികള്‍, ഓരോ പോയിന്റിലും ഏതൊക്കെ ഉദ്യോഗസ്ഥര്‍, ഭക്ഷണം ടെസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയ മുഴുവന്‍ വിവരങ്ങളും പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് ആണ് ചോര്‍ന്നത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനം, വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി, മാവോയിസ്റ്റ് ആക്രമണ ഭീഷണി ഇതെല്ലാം പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് ആണ് പ്രചരിക്കുന്നത്. വിവിധ തീവ്രവാദ സംഘടനകളിൽ നിന്നും പ്രധാനമന്ത്രിക്കെതിരെയുള്ള ഭീഷണിയും പുൽവാമയിലെ തീവ്രവാദ ആക്രമണവും, പിഎഫ്ഐ നിരോധിച്ചതിന് ശേഷമുള്ള സാഹചര്യവുംഗൗരവത്തോടെ കണ്ട് സുരക്ഷ ഒരുക്കേണ്ടതിന്റെ ആവശ്യമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിൽ നിന്നുള്ള യുവതി യുവാക്കള്‍ ഐഎസിൽ ചേർന്നതിന് ശേഷം തീവ്രവാദ ആക്രമണത്തിന് ആഹ്വാനം ചെയ്തതും ശ്രീലങ്കലിലെ ആഭ്യന്തര കലാപവുമെല്ലാം കടുത്ത സുരക്ഷയുടെ ആവശ്യകത വ്യക്തമാക്കുന്നു.
പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് റിപ്പോര്‍ട്ടിന്റെ കോപ്പികള്‍ നല്‍കിയത്. അതുകൊണ്ട് തന്നെ എസ്പിമാര്‍ മുതല്‍ മുകളിലുള്ള ഉദ്യോഗസ്ഥരാണ് അന്വേഷണ നിഴലില്‍ വരുന്നത്. ബ്ലൂബുക്ക് അനുസരിച്ചുള്ള സുരക്ഷയാണ് പ്രധാനമന്ത്രിയ്ക്ക് നല്‍കുന്നത്. പ്രാദേശിക സുരക്ഷ ഉറപ്പുവരുത്തേണ്ടത് സംസ്ഥാന പോലീസാണ്. ഈ സുരക്ഷാപാക്കേജാണ് ചോര്‍ന്നത്. പ്രധാനമന്ത്രിയ്ക്ക് ചുറ്റുമുള്ള സുരക്ഷ എസ്പിജിയാണ് നോക്കുന്നത്. ഇതിന്റെ വിവരങ്ങള്‍ പോലീസിനു നല്‍കാറില്ല. അത് എസ്പിജിയുടെ കൈകളില്‍ മാത്രമാണ് സൂക്ഷിക്കുന്നത്. അവിടെ നിന്നാണ് ഇതെല്ലം ചോർന്നിരിക്കുന്നത്..
https://www.facebook.com/Malayalivartha






















