ആറ് വർഷം ചതിച്ചു: സ്നേഹത്തേക്കൾ വലുതാണ് സാമ്പത്തികം:- 24കാരിയെ ചതിച്ച് മറ്റൊരു പെൺകുട്ടിയുമായി വിവാഹനിശ്ചയം നടത്തി: വാട്സ്ആപ്പിൽ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച് ചാറ്റുകൾ: സൈക്കോളജി വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ സൈനികൻ അറസ്റ്റിൽ...

സൈക്കോളജി വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ സൈനികനായ സുഹൃത്ത് അറസ്റ്റിൽ. കോട്ടാത്തല സ്വദേശിനി പത്തടി വിദ്യാ ഭവനിൽ വൃന്ദാരാജിന്റെ (24) ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് സരിഗ ജംക്‌ഷൻ കൃഷ്ണാഞ്ജലിയിൽ അനുകൃഷ്ണനെ (27) അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് ഇയാളെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന വൃന്ദാരാജ് കഴിഞ്ഞ 23ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.
തുടർന്ന് പെൺകുട്ടിയുടെ വീട്ടിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യാ കുറിപ്പും ഡയറിയും കണ്ടെടുത്തു. വൃന്ദയുമായി അനു കൃഷ്ണൻ 6 വർഷമായി പ്രണയത്തിലായിരുന്നുവെന്നും ഇരുവരും പല തവണ ഒരുമിച്ചു യാത്ര ചെയ്തിരുന്നതായും പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകിയിരുന്നതായും പൊലീസ് പറയുന്നു. എന്നാൽ ഒരാഴ്ച മുൻപ് മറ്റൊരു പെൺകുട്ടിയുമായി അനു കൃഷ്ണന്റെ വിവാഹനിശ്ചയം നടന്നു. ഇക്കാര്യം വൃന്ദാരാജ് ചോദിച്ചപ്പോൾ വാട്സാപ് മെസേജിലൂടെ അസഭ്യം പറഞ്ഞ് അപമാനിക്കുകയും ആത്മഹത്യ ചെയ്യുവാൻ പ്രേരിപ്പിക്കുകയും ചെയ്തതായാണ് പൊലീസ് കണ്ടെത്തൽ.
വിവാഹം കഴിക്കുമെന്ന് വിശ്വസിച്ചിരുന്ന അനു മറ്റൊരു യുവതിയുമായി വിവാഹം നിശ്ചയം നടത്തിയത് വൃന്ദയെ മാനസികമായി തളർത്തി. അടുത്തിടെ ഇയാള്‍ ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. നിരവധി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് യുവാവ് വൃന്ദയുമായുള്ള ബന്ധത്തിൽ നിന്ന് പിൻമാറിയതെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. പിൻമാറാനുള്ള കാരണമായി വൃന്ദയ്ക്ക് എതിരെ നിരവധി ആരോപണങ്ങളും അനു ഉന്നയിച്ചിരുന്നതമായി വൃന്ദയുടെ വീട്ടുകാർ പറയുന്നുണ്ട്.
ആത്മഹത്യയ്ക്ക് മുൻപ് വൃന്ദ തൻ്റെ ഡയറിയിൽ ഇക്കാര്യങ്ങൾ എഴുതിവച്ചിരുന്നു. ആറു വർഷം തന്നെ അനു ചതിക്കുകയായിരുന്നു എന്നും സ്നേഹത്തേക്കൾ വലുതാണ് സാമ്പത്തികമെന്നുമുള്ള വിവരങ്ങൾ ആത്മഹത്യാ കുറിപ്പിലുണ്ടാകയിരുന്നതായാണ് വിവരങ്ങൾ. ആത്മഹത്യാ കുറിപ്പിലൂടെയും ഡയറിയിലൂടെയും അനുവിന് എതിരെയുള്ള തെളിവുകൾ നൽകിയ ശേഷമാണ് വൃന്ദ ജീവനൊടുക്കിയത്. ഇവ രണ്ടും പൊലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലിനായി അനുകൃഷ്ണനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സ്റ്റേഷനിൽ വച്ച് അനു കൃഷ്ണനെ പൊലീസ് വിശദമായിചോദ്യം ചെയ്തു. ഇയാളുടെ മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ തുടർന്ന് പൊലീസ് പരിശോധനയ്ക്ക് വിധേയഗമാക്കി. ഇതിൽ നിന്ന് വൃന്ദയുടെആരോപണങ്ങളെ ശരിവയ്ക്കുന്ന തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് യുവാവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അനുകൃഷ്ണന്റെ മൊബൈൽ ഫോണിൽ നിന്നു പെൺകുട്ടിയെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സന്ദേശങ്ങളും തുടർച്ചയായി പെൺകുട്ടിയെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്ന മെസേജുകളും പൊലീസ് വീണ്ടെടുത്തു.
ബാബുരാജിന്റെയും ശ്രീലതയുടെയും ഏകമകളാണ് വൃന്ദാരാജ്. കൊട്ടാരക്കര സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്.പ്രശാന്ത്, എസ്ഐമാരായ ജി.ഗോപകുമാർ, ബാലാജി.എസ്.കുറുപ്പ്, ടി.അജയകുമാർ, ടി. സുദർശന കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ എസ്.സഹിൽ, എ.നഹാസ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അനുകൃഷ്ണനെ കോടതി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha


























