സംസ്ഥാനത്തെ കാലവർഷം ശക്തമായി; ജൂൺ അവസാനത്തിലും വയനാട്ടിൽ മഴയില്ല; കാർഷിക കലണ്ടർ താളം തെറ്റുമെന്ന് ആശങ്ക

സംസ്ഥാനത്തെ കാലവർഷം ശക്തമായിരിക്കുകയാണ് പലയിടങ്ങളിലും വലിയ രീതിയിലുള്ള മഴ കിട്ടുന്നുണ്ട്. പല ജില്ലകളിലും മഴ ശക്തമായി കൊണ്ടിരിക്കുകയാണ്. എന്നിരുന്നാൽ പോലും വായനാട്ടിൽ സംഭവിക്കുന്നത് എന്താണെന്ന അതിശയത്തിലാണ് കേരളം. കാരണം ജൂൺ അവസാനത്തിലും വയനാട്ടിൽ മഴയില്ല എന്നാണ് കിട്ടുന്ന വിവരം . ജൂണിൽ സംസ്ഥാനത്ത് ഏറ്റവും മഴക്കുറവുണ്ടായ ജില്ലയാണ് വയനാട്.
തുടർച്ചയായ മൂന്നാം വർഷവും ഇങ്ങനെ സംഭവവിച്ചിരിക്കുകയാണ്. കാർഷിക കലണ്ടർ താളം തെറ്റുമെന്ന ആശങ്ക ഇതോടെ ഉടലെടുത്തിട്ടുണ്ട് . മഴയിലുണ്ടായ കുറവ് മഴക്കാല വിനോദ സഞ്ചാരത്തെ ബാധിച്ചിട്ടുണ്ട് . മഴ മഹോത്സവ നടത്തിപ്പും ആശങ്കയിലാണ് . തിരിമുറിയാതെ മഴപെയ്യേണ്ട തിരുവാതിര ഞാറ്റുവേലയാണ് ഇപ്പോൾ. എന്നാൽ ഈ സമയം വയനാട്ടിൽ വെയിലാണ്. മഴക്കാറ് വല്ലപ്പോഴും കണ്ടാലായി . ജൂണിൽ ശരാശരി 280 മില്ലിമീറ്റർ മഴ വയനാട് ജില്ലയിൽ കിട്ടണ്ടണമെന്നാണ് .
പക്ഷേ ഇതുവരെ പെയ്തത് 72 മില്ലിമീറ്റർ മഴ മാത്രമാണ് കിട്ടിയിരിക്കുന്നത് . കഴിഞ്ഞ വർഷത്തേത് പോലെയാണ് ഇത്തവണ. ജില്ലയിലെ മഴക്കുറവ് 80 ശതമാനത്തിന് മുകളിലാണ്. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. വയനാട് നേരിടുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രകടമായ തെളിവാണ് കാലവർഷത്തിലുണ്ടാകുന്ന മാറ്റം എന്നതാണ് ശ്രദ്ധേയമായ കാര്യം . കുറച്ചു വർഷങ്ങളായി ജൂലൈ അവസാനവും ഓഗസ്റ്റിലുമാണ് വയനാട്ടിൽ കാലവർഷം ശക്തമായത് എന്നത് എടുത്തു പറയേണ്ടുന്ന കാര്യമാണ്.
https://www.facebook.com/Malayalivartha



























