ഗജകേസരി ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു... ഓർമയായത് അനന്തപുരിയിലെ ആനപ്രേമികളുടെ അഭിമാനം.... ശ്രീകണ്ഠേശ്വരം ശിവകുമാർ ശിവപാദം പൂകി

തൃനേത്ര പ്രിയൻ ശ്രീകണ്ഠേശ്വരം ശിവകുമാർ
തിരുവിതാംകൂർ ഗജസേനയിലെ ആഢ്യൻ കാരണവർ അനന്തപുരിയുടെ സ്വന്തം ശ്രീകണ്ഠേശ്വരം ശിവകുമാർ, അനന്തപുരിയുടെ സ്വന്തം കൊമ്പൻ ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ആന ശിവകുമാറിന്റെ അന്ത്യം ഇന്ന് രാവിലെയായിരുന്നു. 70 വയസ് പ്രായമുണ്ടായിരുന്നു. ഏറെ നാളായി ആനക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് ക്ഷേത്രത്തിൽ ഭാരവാഹികൾ പറയുന്നത്.
'മൈസൂർ വനാന്തരങ്ങളില്‍ നിന്ന് തമിഴ്നാട് മുതുമല ക്യാമ്പിലെത്തിയ ആനയെ അവിടെ ചിട്ടവട്ടങ്ങൾ പഠിച്ച് ഉശിരൻ കൊമ്പനാനയാക്കി മാറ്റി. അവിടെ നിന്നും കന്യാകുമാരി ജില്ലയിലെ പൊന്നയ്യൻ പെരുവട്ടർ എന്ന വ്യക്തി ലേലം ചെയ്യ്ത് വാങ്ങുകയും ചെയ്തു. അവിടെ നിന്നും തമിഴ്നാട് കുലശേഖരത്തിനടുത്ത് തന്നെ അപ്പു നടേശൻ എന്ന ഒരു MLA അദ്ദേഹത്തിന്റെ അച്ഛൻ രാമകൃഷ്ണപിള്ള അവരുടെ കുടുംബത്തിൽ വാങ്ങി പരിപാലിച്ച് പോന്നിരുന്ന ആന ' കൃഷ്ണകുമാർ എന്നായിരുന്നു .. അവിടുത്തെ പേര്.. ''ഇപ്പോൾ അവിടെ സ്വർണാവതി എന്ന പിടിയാന ഉണ്ട്.''
തിരുവനന്തപുരത്തെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലേക്ക് നടയ്ക്കിരുത്താൻ ഒരു ആനയെ തേടി അന്വേഷിച് സ്ഥലവാസിയായ ഉണ്ണി എന്ന അദ്ദേഹവും നാട്ടുകാരും അവസാനം എത്തിപ്പെട്ടതും ശിവകുമാറിൻ്റെ അടുത്ത് തന്നെ.'' 1983-84 കാലഘട്ടത്തിൽ ശിവകുമാറിനെ വാങ്ങി.. ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിൽ ദേവസ്വത്തിനായി നടയ്ക്കിരുത്തിവന്ന കാലയളവിൽ പാപ്പനംകോട് സ്വദേശി കൃഷ്ണപിള്ള അദ്ദേഹമാണ് ..
ആനയുടെ ആദ്യകാല ചുമതലക്കാരൻ.. പിന്നെ കുടുംബത്തിൽ തന്നെയുള്ള സുന്ദരേശൻ അദ്ദേഹവും ഏറെക്കാലം ചുമതലയേറ്റിട്ടുണ്ട് ...: ഇപ്പൊ 15 വർഷക്കാലമായി .. ആദ്യ ചുമതലയിൽ ഉണ്ടായിരുന്ന ശ്രീമാൻ കൃഷ്ണപിള്ളയുടെ മകൻ മണിയൻ എന്ന ആളാണ് ആനയുടെ ഒന്നാം പാപ്പാൻ..
രണ്ട് തലമുറയുടെ ചിട്ടവട്ടങ്ങൾ എന്ന പ്രത്യേകതയും.. , നീരു കാലത്തും ശിവകുമാറിനെ എഴുന്നള്ളിച്ചിരുന്നു... എന്നത് മറ്റൊരു സവിശേഷത, പ്രധാനപ്പെട്ട ക്ഷേത്രങ്ങളായ, ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെയും പത്മനാഭസ്വാമി ക്ഷേത്രത്തിലെ കൂടിയാറാട്ടിനും നവരാത്രി ഘോഷയാത്ര,, തുടങ്ങിയ തിരുവനന്തപുരത്തെ ഭൂരിഭാഗം ഉത്സവങ്ങൾക്കും .. ശിവകുമാർ തിടമ്പേറ്റിയിട്ടുണ്ട്.. തെക്കൻ കേരളത്തിലെ ഉത്സവ പറമ്പുകളിൽ തന്റേതായ സ്ഥാനം നേടിയെടുത്ത ആനയാണ് തൃനേത്ര പ്രിയൻ ശ്രീകണ്ഠേശ്വരം ശിവകുമാർ.
https://www.facebook.com/Malayalivartha



























