Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

താന്ത്രികരതനം ഗോവിന്ദന്റെ ശുദ്ധികലശം കൈതോലപായയില്‍ കുടുങ്ങി. പിണറായില്‍ തുടങ്ങണം മാഷിന് ബമ്പറടിച്ചെന്ന്.

29 JUNE 2023 09:47 PM IST
മലയാളി വാര്‍ത്ത

ഇരുപിനായിരം പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍, സര്‍ക്കാരിന് നികുതി , നികുതിയേതര വരുമാനം തുടങ്ങി കേരളത്തിന് അഭിമാനിക്കാന്‍ വകനല്കുന്ന കിറ്റെക്‌സിന്റെ പദ്ധതിയെ ഇവിടെ നിന്നും ആട്ടിയേടിക്കാന്‍ പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വ്ല്ലാതെ കഷ്ടപ്പെട്ട കാര്യം പൊതുമധ്യത്തില്‍ ചര്‍ച്ചയാണ്. തെലങ്കാനയില്‍ കിറ്റെക്‌സ് യൂണിറ്റ് തുറക്കുമ്പോള്‍ കേരളം വ്യവസായ സൗഹൃദമെന്ന് തള്ളിമറിക്കുന്ന തിരിക്കിലാണ് പിണറായി സര്‍ക്കാര്‍. സിപിഎമ്മിന്റെ മാടമ്പി ലൈനിന് യാതൊരു മാറ്റവും വന്നിട്ടില്ലെന്നു തന്നെയാണ് ഓരോ സംഭവങ്ങളും തെളിയിക്കുന്നത്. പാര്‍ട്ടി അണികളിലെ മാടമ്പിത്തരവും മണ്ടത്തരവും മാറ്റിയെടുക്കാനായി സെക്ട്രറി എം.വി.ഗോവിന്ദന്‍െ കര്‍മ്മപരിപാടി തുടങ്ങിയിട്ട് ദിവസങ്ങളേറേയായി. ഒരുവശത്ത് നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ മനുഷ്യരാക്കി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് പുറത്തു വരുന്നത് ഞെട്ടിക്കുന്ന അഴിമതി കഥകളാണ്.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ലൈവായി നില്ക്കുമ്പോഴാണ് കൈതോല പായയില്‍ രണ്ട ്‌കോടി മുപ്പത്തഞ്ച് ലക്ഷം രൂപ പൊതിഞ്ഞു കൊണ്ടു പോയ സംഭവം സിപിഎം സഹചാരിയില്‍ നിന്നും പുറത്തു വന്നത് താന്ത്രിക രത്‌ന കിരീടം ചൂടി ശുദ്ധികലശത്തിന് ഇറങ്ങിയിരിക്കുന്ന ഗോവിന്ദന് പറ്റിയ അബദ്ധവും വളരെ വലുതാണ് . താഴെത്തട്ടില്‍ നിന്ന് പാര്‍ട്ടിയെ നന്നാക്കുന്ന കാര്യമാണ് എം.വി.ഗോവിന്ദന്‍ ഇപ്പോഴും ആലോചിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ താഴെത്തട്ടിലല്ല ഉന്നത നേതൃനിരയിലാണ് ജീര്‍ണ്ണിച്ച് നാറുന്നതെന്ന കാര്യം ഗോവിന്ദന്‍ അറിഞ്ഞു കൊണ്ട് മറച്ചു വെയ്ക്കുകയാണ്. മുഖ്യമന്ത്രിക്കു മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങ്ള്‍ക്കിടിയിലേയ്ക്കു മന്ത്രിമാരിലേയ്ക്കും പടര്‍ന്നിരിക്കുന്ന ജീര്‍ണ്ണത തുടച്ചു നീക്കാനാണ് ആ്ദ്യം ശ്രമിക്കേണ്ടതെന്ന വാദമാണുയരുന്നത്. ഉന്നത നേതാക്കളെ തൊട്ടാല്‍ ഗോവിന്ദനെ ഭസ്മമാക്കാന്‍ കഴിയുന്ന ശക്തികളാണ് അവിടെയുള്ളതെന്ന് തിരിച്ചറിവ് മറ്റാരേക്കാളും എം,വി.ഗോവിന്ദനുണ്ട്.

അതുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകരെ ചട്ടം പഠിപ്പിക്കാനായി ചെറിയ ചില പ്രവര്‍ത്തനങ്ങളും അച്ചടക്ക നടപടികളുമെടുത്ത് കാലംകഴിക്കാനാണ് എം.വി.ഗോവിന്ദന്റെ തീരുമാനം എന്നറിയുന്നു.വിവിധ ജില്ലകളില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ തുടര്‍ച്ചയായ നടപടികളുമായി സിപിഎം നേതൃത്വം മുന്നോട്ടു പോവുകയാണ്. പിണറായി വിജയനെതിരെയുളള എതിര്‍ ശബ്ദങ്ങളെ പൂര്‍ണ്ണമായി ഇല്ലാതാക്കുകയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. അതിന് മാധ്യമങ്ങളെ ചീത് പറയാനായി ഒരു വിലയ സൈബര്‍ വിഭാഗത്തെ തന്നെ സൃഷ്ടിച്ചിട്ടുണ്ട്. പെന്‍ഷനും , കിറ്റും നല്കി വനിതകളേയും പാവപ്പെട്ടവരേയും ഒതുക്കി നിര്‍ത്തുകയാണ്. കേരളം മികച്ച സംസ്ഥാനമാണെന്ന വ്യാജ പ്രചരണത്തിലൂടെ എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാമെന്ന നിഗമനത്തിലുമാണ് പാര്‍ട്ടി എത്തിയിരിക്കുന്നത്.

വിഭാഗീയ പ്രവര്‍ത്തനത്തില്‍ സിപിഎമ്മിന് എല്ലാക്കാലത്തും തലവേദനയായ ആലപ്പുഴയ്ക്കു പുറമേ പാലക്കാട്ടും കഴിഞ്ഞദിവസം പ്രവര്‍ത്തകര്‍ക്കെതിരെ നടപടികളെടുത്തു.എറണാകുളത്തു നടപടിയുണ്ടായില്ലെങ്കിലും വിഭാഗീയ നീക്കങ്ങള്‍ക്കെതിരെ താക്കീതോളം പോന്ന മുന്നറിയിപ്പു നല്‍കേണ്ടിവന്നു. തിരുവനന്തപുരം ജില്ലയിലും അടുത്ത കാലത്തു വിഭാഗീയത തലപൊക്കുകയും പാര്‍ട്ടി അച്ചടക്കവാള്‍ വീശുകയും ചെയ്തിരുന്നു.സംസ്ഥാന സെക്രട്ടറിയായി എം.വി.ഗോവിന്ദന്‍ വന്നശേഷമുള്ള ശൈലീമാറ്റമെന്നു വിഭാഗീയതയ്‌ക്കെതിരായ കര്‍ശന നടപടികളെ വ്യാഖ്യാനിക്കുന്നവരുണ്ട്. കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയായിരിക്കെ വിഭാഗീയത ഏതാണ്ട് അവസാനിച്ചെന്ന പ്രതീതിയാണു പാര്‍ട്ടി പുറമേക്കു നല്‍കിയിരുന്നത്. അക്കാലത്തും വിഭാഗീയ പ്രവര്‍ത്തനങ്ങളുണ്ടായിരുന്നെങ്കിലും സമവായത്തിലൂടെ പരിഹരിക്കാന്‍ ശ്രമം നടന്നിരുന്നു. ഗോവിന്ദന്‍ ശ്രദ്ധ ചെലുത്തുന്നത് 'ശുദ്ധീകരണ'ത്തിലാണ്. ആ ശുദ്ധീകരണം താഴെത്തട്ടിലല്ല മുകള്‍ തട്ടിലാണ് വേണ്ടതെന്ന അഭിപ്രായമാണ് ബ്രാഞ്ച് തലം മുതല്‍ ഉയരുന്നത്.

എം.വി.ഗോവിന്ദന്റെ  കണിശത പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെട്ട മറ്റു വിവാദങ്ങളില്‍ കാണിക്കുന്നില്ലെന്ന് ആക്ഷേപം നിരന്തരം കമ്മിറ്റികളില്‍ ഉയര്‍ന്നു വരുന്നുണ്ട്. അത് വലിയ തലവേദനയായി മാറിയിരിക്കുന്നു. പാര്‍ട്ടിക്കു പുറത്തെ പല വിഷയങ്ങളിലും നേതാക്കള്‍ പ്രതിസ്ഥാനത്തെത്തുമ്പോള്‍ സംരക്ഷിക്കുന്ന നിലപാടാണു നേതൃത്വം സ്വീകരിച്ചുപോരുന്നത്. ലഹരിക്കടത്ത് ആരോപണം നേരിട്ട ആലപ്പുഴ നോര്‍ത്ത് ഏരിയാ കമ്മിറ്റിയംഗം എ.ഷാനവാസിനെ പോലും ന്യായീകരിച്ചു വഷളായശേഷമാണു നടപടിക്കു തയാറായത്.ആ വിഷയം പാര്‍ട്ടി ഏറ്റെടുത്ത് കൈകാര്യം ചെയ്ത ശൈലിയില്‍ നേതാക്കള്‍ക്കിടയിലും കടുത്ത അതൃപ്തിയുണ്ട്. ജില്ലാതലത്തില്‍ നേതാക്കളെ കേന്ദ്രീകരിച്ചു പക്ഷങ്ങളുണ്ടാകുന്നുവെന്ന പ്രതിസന്ധിയാണു പല ജില്ലകളിലും ഇപ്പോള്‍ പാര്‍ട്ടി നേരിടുന്നത്. സമ്മേളന സമയത്ത് ഈ പക്ഷം പിടിക്കല്‍ പ്രകടമായിരുന്നു.ആലപ്പുഴയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ, എം.സത്യപാലന്‍ എന്നിവരെ ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തുകയും ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി.കെ.ദേവകുമാര്‍, സി.കെ.സദാശിവന്‍, വി.വി.അശോകന്‍, സി.എസ്.ഉണ്ണിത്താന്‍ എന്നിവര്‍ക്കു താക്കീത് നല്‍കുകയുമാണ് ആലപ്പുഴയിലുണ്ടായ നടപടി. മൂന്ന് ഏരിയാ കമ്മിറ്റികള്‍ പിരിച്ചുവിടുകയും ചെയ്തു.

പാലക്കാട്ട് നടപടി നേരിട്ടവരില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെടിഡിസി ചെയര്‍മാന്‍ പി.കെ.ശശി, മുന്‍ എംഎല്‍എ വി.കെ.ചന്ദ്രന്‍, ജില്ലാ കമ്മിറ്റി അംഗമായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ചാമുണ്ണി എന്നിവരാണുള്ളത്. ഇവരെ തരംതാഴ്ത്തി. എറണാകുളത്ത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ വിഭാഗീയത വലിയ പങ്കുവഹിച്ചെന്ന വിലയിരുത്തലിലാണു നേതൃത്വം. ആര്‍ക്കെതിരെയും നടപടിയുണ്ടായില്ലെങ്കിലും സംഘടനാതലത്തിലെ വീഴ്ച അന്വേഷണ കമ്മിഷന്‍ അക്കമിട്ടു നിരത്തിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പ്രഖ്യാപന രീതികളും കാരണം തുടക്കം മുതലേ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം പാളിയെന്ന് കണ്ടെത്തിയിട്ടും ആര്‍ക്കുമെതിരെ നടപടിയുണ്ടായില്ല. തൃക്കാക്കരയില്‍ സ്‌പോണ്‍സേര്‍ഡ് സ്ഥാനാര്‍ത്ഥിയെന്ന പ്രഖ്യാപനം കമ്മിഷന് മുന്നില്‍ പ്രവര്‍ത്തകര്‍ നിരത്തിയെങ്കിലും ആരുടെ സ്ഥാനാര്‍ത്ഥിയാണെന്ന വിവരം മറച്ചു വെയ്ക്കുകയാണുണ്ടായത്.

തിരുവന്തപുരത്ത് ജില്ല സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പലതവണ പരാജയപ്പെട്ടത് നേതാക്കളുടെ പേരിലുള്ള ഗ്രൂപ്പുകളുടെ തീരുമാനം അംഗീകരിക്കാത്തതിനാലാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എനിക്ക് ശേഷം പ്രളയം എന്നുദ്ദേശിക്കുന്ന നേതാക്കളുടെ എണ്ണം പാര്‍ട്ടിയില്‍ കൂടി വരുന്നതായും കണ്ടെത്തിയിരുന്നു.

ശുദ്ധികലശത്തിനെത്തുന്നിടത്ത് എം.വി.ഗോവിന്ദന്‍ തന്റെ കണിശത പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പാര്‍ട്ടി അണികള്‍ അംഗീകരിക്കുന്നില്ലെന്നതാണ് പുറത്തു വരുന്ന വിവരം. ശക്തമായ തെളിവുകളുള്ള കേസുകളില്‍പെട്ടവര്‍ക്കെതിരെ പോലും പാര്‍ട്ടിയ്ക്ക് നടപടിയെടുക്കാന്‍ കഴിയാത്തത്ര തരത്തില്‍ വിഭാഗീയത രൂക്ഷമായിരിക്കുകയാണ്. പെട്ടെന്നൊരു ദിവസം വന്നതല്ല ഇതെന്നും താല്കാലിക നേട്ടങ്ങള്‍ക്കായി ഓരോരു്ത്തരും ഓരോ നേതാവിന്റെ കീഴില്‍ അണിനിരക്കുന്ന കോണ്‍ഗ്രസ് ശൈലിയിലേയ്ക്ക് സിപിഎമ്മും മാറിയിരിക്കുന്നു. ഭരണത്തിന്റെ തണലില്‍ തഴച്ചു വളരുന്നവര്‍ തങ്ങള്‍ക്ക് ചുറ്റും പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് സംരക്ഷണ വലയം ഒരുക്കിയിരിക്കുകയാണ്. ശുദ്ധികലശത്തിന്റെ പേരില്‍ ഈ വലയങ്ങള്‍ ഭേദിക്കാന്‍ കഴിയില്ലെന്നതാണ് വിലിയിരുത്തല്‍.

മന്ത്രിമാര്‍ പ്രസ്താവന വീരന്‍മാരായി അധപതിക്കുന്നുവെന്നും പല മന്ത്രിമാര്‍ക്കും സ്വന്തം വകുപ്പിലെ കാര്യങ്ങള്‍ പോലും അറിയില്ലെന്നും വാദിക്കുന്നവരുണ്ട്. മന്ത്രി സ്ഥാനം കിട്ടിയപ്പോള്‍ പലരും പാര്‍ട്ടിയെ മറന്ന് സ്വയം ഗ്രൂപ്പുകളി നടത്തുന്നതിന്റെയും വിവരങ്ങളാണ് വിവധ ജില്ലകളില്‍ നിന്നുയരുന്നത്. ആലപ്പുഴയില്‍ മുന്‍മന്ത്രി ജി.സുധാകരനെ ഒതുക്കിയതിന് ശേഷം സ്വസ്ഥമായി ജില്ല സെക്രട്ടറിയേറ്റ് പോലും കൂടാന്‍ കഴിഞ്ഞിട്ടില്ല. കമ്മിറ്റികളില്‍ നേതാക്കള്‍ ശത്രിക്കളെ പോലെയാണ് പെരുമാറുന്നത്. അത് വളരെ വലിയ അച്ചടക്ക ലംഘനമായി കാണണമെന്ന വാദവും ഉയരുന്നുണ്ട്. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ നിരന്തരം കേസുകളെടുക്കുന്നതു കൊണ്ട് പാര്‍ട്ടിയ്ക്ക് ദോഷം വരുന്നതായും പ്രതിപക്ഷത്ത് ഐക്യം രൂപപ്പെടാന്‍ ഇടയാക്കുന്നതായും ചര്‍്ച്ചകള്‍ വരുന്നുണ്ട്.

മുസ്ലീംലീഗിനെ കൂട കൂട്ടാന്‍ നടത്തുന്ന ശ്രമങ്ങള്‍ പാര്‍ട്ടിയ്ക്ക് പൊതുമധ്യത്തില്‍ വലിയ അപമാനമുണ്ടാക്കുന്നുണ്ട്.അതുപോലെ ബിജെപിയുടെ പേരുപറഞ്ഞ് ഹിന്ദുസമൂഹത്തെ അടച്ചാക്ഷേപിക്കുന്ന നേതാക്കളുടെ നടപടിയും തിരുത്തേണ്ടതാണെന്നാണ് ശുദ്ധി കലശത്തിനെത്തുന്ന എം.വി.ഗോവിന്ദന് സാധാരണ പ്രവര്‍ത്തകര്‍ നല്കുന്ന ഉപദേശം. പാര്‍ട്ടിയുട അടിത്തട്ടില്‍ മാത്രമല്ല മുകള്‍ത്തട്ടില്‍ നിന്നാണ് ശുദ്ധീകരണം നടത്തേണ്ടതെന്ന് വീണ്ടു വിചാരത്തില്‍ സിപിഎം എത്തേണ്ടതാണ്.

ര്ണ്ടാം പിണറായി സര്‍ക്കാരിനെതിരെ പ്രതിപക്ഷം പോലും ഉന്നയിക്കാത്ത കുറ്റങ്ങളാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗോവിന്ദന് മുന്നില്‍ നിരത്തുന്നത്. സാധാരണ പ്രവര്‍ത്തകന്റെ സംശയങ്ങള്‍ നീക്കാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന നിലപാടിലാണ് പാര്‍ട്ടിയും എത്തിയിരിക്കുന്നത്. ചാനല്‍ ചര്‍ച്ചകളിലെത്തുന്നവര്‍ സിപിഎം നിലപാടുകളല്ല, പിണറായി വിജയന്റെ സംരക്ഷണത്തിനാണ് ശ്രമിക്കുന്നത്. സിപിഎം അനുഭാവിയായെത്തുന്നവര്‍ യോദ്ധാക്കളെ പോലെ പടവെട്ടി പൊതുജനത്തിന്റെ എതിര്‍പ്പ് വിളിച്ചു വരുത്തുകയാണ്. പാര്‍ട്ടി ഭക്തിയേക്കാള്‍ പിണറായി ഭക്തിക്കാണ് അവരും പ്രാധാന്യം നല്കുന്നതെന്ന കാര്യവും വിവധ ജില്ല കമ്മിറ്റികള്‍ പരാതിയായി ഉന്നയിക്കുന്നുണ്ട്. എന്തായാലും ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍ പാര്‍ട്ടിയുടെ പോക്കില്‍ മനംനൊന്താണ് കൈതോലപായയില്‍ പണം കടത്തിയതും, യുവതിയോടൊപ്പം ഹോട്ടലില്‍ നിന്നിറങ്ങിയോടിയ മന്ത്രി പുംഗവനെ കുറിച്ച് പറഞ്ഞതും. സിപിഎമ്മില്‍ നാളിതുവരെയില്ല വെളിപ്പെടുത്തലാണത്.

പാര്‍ട്ടിയെ ചെറുതായല്ല വലിയ നിലയില്‍ ഉലച്ചിരിക്കുന്നുവെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് എം.വി.ഗോവിന്ദന് മറുപടി പറയാതിരിക്കാനാവില്ല. പിണറായി വിജയനെ എത്രയൊക്കെ ന്യായീകരിക്കാന്‍ ശ്രമിച്ചാലും എവിടെയെങ്കിലുമൊക്കെ വാക്കിടറി പോകുമെന്ന കാര്യത്തില്‍ സംശയമില്ല. പിണറായി യുഗത്തിനെതിരെ പുതിയ ശൈലിയില്‍ മറ്റൊരു വിഭാഗം ഉയര്‍ന്നുവരുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ സിപിഎമ്മിന് തള്ളിക്കളയാനാവില്ല.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (2 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (3 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (3 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (4 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (4 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (5 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (5 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (5 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (5 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (6 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (6 hours ago)

Malayali Vartha Recommends