മുഖ്യമന്ത്രിയുടെ ഓഫീസിലെ നിർണായക ശക്തി...ഐ.ജി.ജി ലക്ഷ്മണൻ പൊടുന്നനെ രംഗത്ത്'; പിന്നിൽ കേന്ദ്ര സർക്കാരോ? ആരുടെയെങ്കിലും പിൻബലമില്ലാതെ ഇത്രയും ഗുരുതരമായ ഒരു ആരോപണം ഹൈക്കോടതിയിൽ, എഴുതി ഉന്നയിക്കാൻ ഇപ്പോൾ സർവീസിലുള്ള ഐ.ജി.തയ്യാറാകുമോ....? യെസ് എന്നാണ് ഉത്തരം....

മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഇടപെടലിലും ഡിജിപി വിശദീകരണം നൽകി. ലോക്നാഥ് ബഹ്റ പുരാവസ്തുക്കൾ കാണാനായാണ് മ്യൂസിയത്തിലെത്തിയതെന്നാണ് മൊഴി നൽകിയതെന്നും ഈ സമയത്ത് മോൺസന്റെ ഇടപാടുകളെ കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നില്ലെന്നുമാണ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്.ഉന്നത ഉദ്യോഗസ്ഥർ മ്യൂസിയത്തിലെത്തിയത് മോൻസന് സ്വീകാര്യത ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലല്ലെന്നും ഇവരെല്ലാം സന്ദർശനത്തിന് ശേഷം മോൻസനെതിരെ അന്വേഷണത്തിന് നിർദ്ദേശിച്ചിരുന്നതായും ഡിജിപി നൽകിയ റിപ്പോർട്ടിലുണ്ട്.നേരത്തെ മോൻസൻ മാവുങ്കിലിന്‍റെ ചേർത്തലയിലും കൊച്ചിയിലെയും വീടുകൾക്ക് മുന്നിൽ പോലീസ് പട്ട ബുക്ക് സ്ഥാപിച്ചത് ഏത് സാഹചര്യത്തിലായിരുന്നുവെന്നും കൃത്യമായി പരിശോധനയില്ലാതെ എങ്ങനെ തട്ടിപ്പുകാരന് സുരക്ഷ നൽകിയെന്നായിരുന്നും ഡിജിപി വിശദീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ലോക്നാഥ് ബഹ്റയ്ക്ക് ഒപ്പം മ്യൂസിയം സന്ദർശിച്ച എഡിജിപി മനോജ് എബ്രഹാമിൽ നിന്നും വിവരങ്ങൾ തേടി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് നൽകിയത്.
ഗോകുലത്ത് ലക്ഷ്മൺ ആന്ധ സ്വദേശിയാണ്.ചന്ദ്രശേഖർ റാവു മന്ത്രിസഭയിൽ അദ്ദേഹത്തെ മന്ത്രിയാക്കാൻ പരിഗണിച്ചിരുന്നു.എന്നാൽ മന്ത്രിയായില്ല. ലക്ഷ്മൺ തന്നെ അത് വേണ്ടെന്ന് വച്ചുവെന്നാണ് വിവരം. അദ്ദേഹത്തിന് ആന്ധ്രയിൽ വൻ ബന്ധങ്ങളുള്ളയാളാണ് . എന്നാൽ കേരളത്തിൽ ആവശ്യാനുസരണം ബന്ധങ്ങളില്ല. ഇതാണ് അദ്ദേഹത്തിന് വിനയായത്.ബഹ്റയുടെ പേരിലുള്ള കുഴപ്പം അങ്ങനെ തീർന്നു എന്നാണ് പോലീസ് പറയുന്നത്. മാവുങ്കലു മായി ബന്ധപ്പെട്ട എല്ലാ കേസിലും പ്രതിയാക്കാൻ പറ്റിയയാളാണ് ഗോകുലത്ത് ലക്ഷ്മൺ. യാതൊരു രാഷ്ട്രീയ പിന്തണയും അദ്ദേഹത്തിനില്ല. ജോലി പോകാതിരുന്നാൽ ഭാഗ്യെമെേന്ന പറയേണ്ടൂ അതിനിടയിലാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിെ തിരിഞ്ഞത് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലുമായി ബന്ധമുണ്ടന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയ ഐ ജി ലക്ഷ്മണന് സർക്കാർ സസ്പെൻഷൻ നൽകിയിരുന്നു മുഖ്യമന്ത്രിയാണ ഈ ഫയലിൽ ഒപ്പിട്ടത് . പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലുമായി ഐ ജി ലക്ഷ്മണന് ബന്ധമുണ്ടന്ന് ക്രൈം ബ്രാഞ്ചാണ് കണ്ടത്തിയത്.ലക്ഷ്മണന്റെ പങ്ക് വ്യക്തമാക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഇതേ തുടർന്നാണ് സസ്പെൻഷൻ. ഐജിക്കെതിരെ വനിത എംപിയുടെ പരാതിയും സർക്കാരിന് ലഭിച്ചിരുന്നു. ആന്ധ്രയിലെ ഒരു വനിത എംപിയാണ് ഐജി ലക്ഷ്മണന് എതിരെ പരാതി നൽകിയത്.
മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മണന് എതിരെ ശക്തമായ തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. മോൻസന്റെ പുരാവസ്തു തട്ടിപ്പിൽ ഐജി ഇടനിലക്കാരൻ ആയെന്നാണ് മൊഴി. പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോൻസണ് പരിചയപ്പെടുത്തിക്കൊടുത്തത് ഐജി ലക്ഷ്മണൻ ആണ്. മോൻസന്റെ കൈവശം ഉള്ള അപൂർവ്വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട്, അടക്കം ഇടനിലക്കാരി വഴി വിൽപ്പന നടത്താൻ പദ്ധതി ഇട്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഐജി ലക്ഷ്മണന്റെ നേതൃത്വത്തിൽ തിരുവനതപുരം പൊലീസ് ക്ലബ്ബിൽ ഇടനിലക്കാരിയും മോൻസനും കൂടിക്കാഴ്ച്ച നടത്തിയെന്നും കണ്ടെത്തി. ഓഗസ്റ്റ് അഞ്ചിനായിരുന്നു കൂടിക്കാഴ്ച. പൊലീസ് ക്ലബ്ബിൽ ഐജി ആവശ്യപ്പെട്ടത് പ്രകാരം മോൻസന്റെ വീട്ടിൽ നിന്ന് പുരാവസ്തുക്കൾ എത്തിച്ചു. ഐജി പറഞ്ഞയച്ച പൊലീസ് ഉദ്യോഗസ്ഥൻ ആണ് ഇത് കൊണ്ട് പോയത്. ഇടപാടിന് മുൻപ് പുരാവസ്തുക്കളുടെ ചിത്രം മോൻസന്റെ ജീവനക്കാർ ഇടനിലക്കാരിക്ക് അയച്ചു കൊടുത്തതായും വ്യക്തമായിട്ടുണ്ട്. ഇടപാടുകളുടെ വാട്സ്ആപ് ചാറ്റുകൾ പുറത്ത് ആയിട്ടുണ്ട്.
ഇതിനിടെ ഐജി ലക്ഷ്മണന്റെ സ്റ്റാഫിൽ ഉള്ള മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും തട്ടിപ്പിന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രഞ്ജിത്ത് ലാൽ, റെജി അടക്കമുള്ള ഉദ്യോഗസ്ഥർക്ക് എതിരെ ആണ് തെളിവുകൾ. മോൻസന്റെ ജീവനക്കാരോട് പൊലീസുകാർ പുരാവസ്തുക്കൾ എത്തിക്കാനുള്ള നിർദ്ദേശം നൽകിയെന്ന് തെളിയിക്കുന്ന വാട്സ്ആപ് ചാറ്റുകളും പുറത്തായി.കെ.പി.സി സി അധ്യക്ഷനെതിരെ കേസെടുത്തതിന് പിന്നാലെയാണ് ഐ.ജി കോടതിയിലെത്തിയത്. പഴയതുപോലെ മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതിയിൽ സ്വാധീനം കുറവാണ്. ഈ സാഹചര്യത്തിൽ ഇക്കാര്യം അന്വേഷിക്കാൻ കോടതി നിർദ്ദേശം നൽകിയാൽ പിണറായി ബുദ്ധിമുട്ടും മുഖ്യമന്ത്രിയുടെ. പ്രിൻസിപ്പൽ സെക്രട്ടറി ഇപ്പോഴും ജയിലിൽ കിടക്കുകയാണ്. അദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷ പോലും കോടതി പരിഗണിക്കുന്നില്ല.
മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമാനുസരണമുള്ള പദവി എന്നാൽ പ്രൈവറ്റ് സെക്രട്ടറിയാണ്. അദ്ദേഹത്തിന് എതിരെയല്ല ഐ.ജിയുടെ ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രൈവറ്റ് സെക്രട്ടറിക്ക് എടുത്തുപറയത്തക്ക റോളൊന്നുമില്ല. അവിടെ നിയമാനുസരണമല്ലാത്ത തസ്തികയിൽ ഇരിക്കുന്നവരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഇക്കാര്യം കേരളത്തിന് അറിയാവു കാര്യമാണ്. മുഖ്യമന്ത്രി പോലുമല്ല അദ്ദേഹത്തിൻ്റെ ഓഫീസിലെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നാണ് കേൾക്കുന്നത്.ഹൈക്കോടതിയിൽ സർവീസിലിരിക്കുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന് എന്തും പറയാനുള്ള അവകാശമുണ്ട് തെളിവില്ലാത്ത കാര്യങ്ങൾ അദ്ദേഹം പറഞ്ഞാൽ അതിന് കിട്ടുന്ന പണി വാങ്ങേണ്ടി വരും. അതിനാൽ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥൻ തെളിവില്ലാത്ത എന്തെങ്കിലും പറയുമെന്ന് കരുതുക വയ്യ. ഇതാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അനുഭവിക്കാൻ പോകുന്ന അടുത്ത പ്രതിസന്ധി.എം. ശിവശങ്കർ വിവാദത്തിൽ നിന്നും മുഖ്യമന്ത്രി ഇപ്പോഴും വിമുക്തനായിട്ടില്ല. അതിനിടയിലാണ് മുഖ്യമന്ത്രി വീണ്ടും പ്രതിസന്ധിയിലായത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിർണായക ശക്തിക്കെതിരെ ഇതിനു മുമ്പും ആരോപണം ഉയർന്നിരുന്നു. അതാണ് കേന്ദ്ര സർക്കാർ കൗതുകപൂർവം പരിശോധിക്കുന്നത്. കാരണം 2024 ൽ ലോകസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























