അന്ത്യ കർമങ്ങൾ നടത്താൻ പൂജാരിമാർ വിസമ്മതിച്ചു പിന്നാലെ നിലപട് മാറ്റി രേവന്ദ്..ഒരാൾ മരിച്ചാൽ ക്ഷേത്രത്തിലെ പൂജാരിയല്ല കർമ്മം ചെയ്യാൻ അറിയുന്ന ആരേലും നേതൃത്വം കൊടുതാൽ മതി... അത് കുടുംബത്തിലെ തലമൂത്ത കാരണവർ തൊട്ടു സമുദായ പ്രമുഖൻ വരെ ആരും ആകാം.... എന്നാൽ ക്ഷേത്ര പൂജാരിമാർ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകരുത് എന്നാണ് ആചാര്യന്മാർ പറയുന്നത് എന്നുമാണ് ചൂണ്ടികാണിക്കപ്പെട്ടു..

ക്രൂരമായ പീഡനത്തിന് ഇരയായി ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ അന്ത്യ കർമങ്ങൾ നടത്താൻ പൂജാരിമാർ വിസമ്മതിച്ചെന്ന് അന്ത്യകർമങ്ങൾക്കായി എത്തിയ പൂജാരി രേവന്ദ് ആരോപിച്ചിരുന്നു. വികാരാധീനനായി പ്രതികരിച്ച രേവന്ദിനെ അൻവർ സാദത്ത് എംഎൽഎ അദ്ദേഹത്തെ ആലിംഗനം ചെയ്തു. ഇതിനെ തുടർന്ന് ഞങ്ങൾ മലയാളിവർത്തയടക്കം രേവന്ദിനെ ബന്ധപ്പെടുകയും അദ്ദേഹത്തിന് പറയാനുള്ളത് വർത്തയാക്കുകയും ചെയ്തിരുന്നു.
സംഭവം വിവാദമായതിനെ തുടർന്ന് ഹിന്ദു സമുദായത്തെ താറടിച്ചു കാണിക്കാൻ അൻവർ സാദത്ത് എംഎൽഎ സഹിതം ശ്രമിക്കുകയാണെന്ന് വിമർശനം ഉയർന്നു. ഒരാൾ മരിച്ചാൽ ക്ഷേത്രത്തിലെ പൂജാരിയല്ല കർമ്മം ചെയ്യാൻ അറിയുന്ന ആരേലും നേതൃത്വം കൊടുതാൽ മതി . അത് കുടുംബത്തിലെ തലമൂത്ത കാരണവർ തൊട്ടു സമുദായ പ്രമുഖൻ വരെ ആരും ആകാം. എന്നാൽ ക്ഷേത്ര പൂജാരിമാർ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകരുത് എന്നാണ് ആചാര്യന്മാർ പറയുന്നത് എന്നുമാണ് ചൂണ്ടികാണിക്കപ്പെട്ടു.
തുടർന്ന് സംസ്കാര കർമ്മം സംഘടിപ്പിച്ചത് ആര് എന്ന ചോദ്യമാണ് ആദ്യം ഉയർന്നത്. പൊതുവായി നടന്ന പരിപാടി ആണെങ്കിൽ ഹൈന്ദവ ആചാരങ്ങൾ നടത്തുന്നതിന് വേണ്ടി ഉണ്ടായിരുന്ന സംവിധാനങ്ങൾ എന്തുകൊണ്ട് പ്രയോജനപ്പെടുത്തിയില്ല എന്ന ചോദ്യവും ഉയർന്നു. അൻവർ സാദത്ത് ആരെയാണ് ഇതിൽ ബന്ധപ്പെട്ടത്? ഉത്തരവാദിത്തപ്പെട്ട MLA എന്ന നിലയിൽ ഒരു പൊതു പരിപാടിയായി ഹൈന്ദവ മതാചാര കർമ്മം നടത്താൻ മുസ്‌ലിം ആയ താങ്കൾ ആരെയാണ് ചുമതലപ്പെടുത്തിയത്?
മരണാനന്തര കർമ്മങ്ങൾക്കും ബലിതർപ്പണത്തിനുമായി എത്തുന്ന ആലുവ മണപ്പുറത്തിന് സമീപം എത്താൻ ധാരാളം ആളുകളും സംവിധാനങ്ങളും ഉള്ളപ്പോൾ മരണപ്പെട്ട ഒരു അന്യസംസ്ഥാന പെൺകുട്ടിയുടെ മരണാനന്തര കർമ്മങ്ങൾ ഇത്ര ലാഘവത്തോടെ ആണോ കൈകാര്യം ചെയ്യുന്നത്...? ആലുവ അദ്വൈത ആശ്രമം , തന്ത്ര വിദ്യാപീഠം , വിശ്വഹിന്ദു പരീക്ഷത്തിൻറെയും ഹിന്ദു ഐക്യ വേദിയുടെയും സംഘടനാ സംവിധാനം, SNDP, NSS, KPMS, യോഗക്ഷേമ സഭ, മറ്റ് ചരമസഹായനിധി സംഘങ്ങൾ റെസിഡൻ്റ്സ് അസോസിയേഷനുകൾ എന്നിങ്ങനെ നൂറുകണക്കിന് സംഘടനകൾ ഉള്ലാലുവയിൽ ആലുവയിൽ ചടങ്ങു നടത്താൻ ഉണ്ട്. ദിവസോം ബോർഡ് അടക്കം ഭരിക്കുന്ന ഭരണകക്ഷിയുടെ എം എൽ എ യ്ക്ക് ഒരു കർമിയെ കണ്ടെത്താൻ ഇത്ര ബുദ്ധിമുട്ടോ എന്നും നിരവധി ചോദ്യങ്ങൾ ഉയർന്നു. തുടർന്ന് ഹിന്ദിക്കാരുടെ കുട്ടിയല്ലേയെന്ന് പറഞ്ഞ് വിസമ്മതിച്ച പൂജാരിയുടെ പേരിനായി മുറവിളി ഉയർന്നു.
ഇതോടെ ഇൻഫ്‌ളുവൻസർ ശ്രീ ചേറായി പൂജാരിയുടെ പേര് അറിയാനായി രേവന്ദിനെ ബന്ധപ്പെട്ടു. ഇതോടെ രാവിലെ മുതൽ താൻ പറഞ്ഞിരുന്ന വാക്കുകളിൽ നിന്ന് ഇയാൾ പിന്മാറി. പെൺകുട്ടിയുടെ പിതാവ് പറഞ്ഞത് അനുസരിച്ചാണ് താൻ പൂജാരിയെ അന്വേഷിച്ച് ഇറങ്ങിയത്. ആചാരപ്രകാരം ചെറിയ കുട്ടികൾക്ക് ശേഷക്രിയകൾ നടത്താറില്ലെന്നായിരുന്നു, താൻ സമീപിച്ച എല്ലാ പൂജാരികളും പറഞ്ഞത്. അല്ലാതെ, ഹിന്ദിക്കാരി ആയതിനാൽ കർമ്മങ്ങൾ നടത്തില്ലെന്ന് ഒരാളും തന്നോട് പറഞ്ഞിട്ടില്ല. അത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അവാസ്തവമാണ്. വാർത്തകൾ പ്രചരിക്കുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു. അതെല്ലാം വ്യാജമാണ്. രേവദ് പറഞ്ഞു.
ശ്രദ്ധ പിടിച്ചുപറ്റാനായി മുൻപും നിരവധി വിവാദ വിഷയങ്ങളിൽ ഇടപെട്ടിട്ടുള്ള വ്യക്തിയാണ് തൃശൂർ ചാലക്കുടി സ്വദേശിയായ രേവദ് ബാബു. അരിക്കൊമ്പനെ കേരളത്തിൽ എത്തിക്കാൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പദയാത്ര നടത്തുന്നതായി പ്രഖ്യാപിച്ച് ഇയാൾ രംഗത്തുവന്നിരുന്നു. ഇതിന്റെ ചിത്രങ്ങളും സാമൂഹിക മാദ്ധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.
ഇതോടെ സ്വന്തം ഫോട്ടോ പത്ത് സോഷ്യൽ മീഡിയ പേജുകളിൽ വരാൻ വേണ്ടി ഒരു കുഞ്ഞിൻറെ മരണത്തെ പോലും മാർക്കറ്റിംഗ് ചെയ്ത ആ വിടുവായനെ നമ്മൾ അവഗണിക്കണം എന്നും, കൊന്നവനെ കാൽ ഭീകരനാണിവൻ എന്നുമുള്ള കമെന്റുകൾ രേവന്ദിനെതിരെ വന്നിട്ട്ണ്ട്.
https://www.facebook.com/Malayalivartha
























