പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷിന്റെ പ്രസംഗം കേൾക്കാൻ പാമ്പെത്തി..വേണമെങ്കിൽ പാമ്പ് ഓടി പോകട്ടെയെന്ന് മാഷ് , ഒടുവിൽ പാമ്പ് തന്നെ ഇഴഞ്ഞു പുറത്തേക്കു പോയി.....പലരും കസേരയിൽനിന്നു മറിഞ്ഞുവീണു....പാമ്പ് പുറത്തേയ്ക്കു പോയപ്പോഴാണ് രംഗം ശാന്തമായത്....

പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷിന്റെ പ്രസംഗം കേൾക്കാൻ പാമ്പെത്തി..നല്ല അസൽ ചേര..ഇത് തമാശ പറഞ്ഞതല്ല . കുറച്ചു നിമിഷങ്ങൾക്ക് മുൻപ് ഉണ്ടായ സംഭവമാണ്..മാഷാണെങ്കിൽ മതിമറന്നു അങ്ങ് നിന്ന് പ്രസംഗിക്കുകയായിരുന്നു. ഇനി തള്ള് കേട്ട് സഹിക്കാൻ വയ്യാതെ ആണോ എന്തോ പാമ്പ് സ്റ്റേജിലേക്ക് കേറി വന്നു..ഉടൻ മാഷ് അനങ്ങിയില്ലെങ്കിലും ജനം ഓടി . വേണമെങ്കിൽ പാമ്പ് ഓടി പോകട്ടെയെന്ന് മാഷ് , ഒടുവിൽ പാമ്പ് തന്നെ ഇഴഞ്ഞു പുറത്തേക്കു പോയി. പിന്നല്ല പാർട്ടി സെക്രട്ടറിയോടാ അവന്റെയൊക്കെ കളി. കരിമ്പം കില ഉപകേന്ദ്രത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രസംഗിക്കുമ്പോൾ സദസ്സിലേക്ക് പാമ്പ് ഇഴഞ്ഞെത്തിയത് പരിഭ്രാന്തി പരത്തി. സ്ത്രീകൾ ഇരിക്കുന്ന സ്ഥലത്താണു പാമ്പിനെ കണ്ടത്. ഇവിടെ ഉണ്ടായിരുന്നവർ വിരണ്ടോടി. പലരും കസേരയിൽനിന്നു മറിഞ്ഞുവീണു.
പാമ്പ് പുറത്തേയ്ക്കു പോയപ്പോഴാണ് രംഗം ശാന്തമായത്.ചേരയാണു ഇഴഞ്ഞു വന്നതെന്നു പിന്നീട് കണ്ടെത്തി. നാടുകാണിയിൽ ആരംഭിക്കുന്ന മൃഗശാലയെക്കുറിച്ച് ഗോവിന്ദൻ പ്രസംഗിക്കുന്നതിനിടയിലാണ് പാമ്പ് പ്രത്യക്ഷപ്പെട്ടത്. പാമ്പ് വന്ന കാര്യം പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ തുടർ പ്രസംഗം. കാട് മൂടിക്കിടക്കുന്ന പ്രദേശമായതിനാലാണ് ഇവിടെ ഇത്തരം സംഭവങ്ങളെന്നും സൂചിപ്പിച്ചു. കിലയിൽ ആരംഭിക്കുന്ന രാജ്യാന്തര നേതൃത്വ പഠന കേന്ദ്രത്തിന്റെ കെട്ടിട നിർമാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അതിനടിയിൽ വന്ന കമ്മന്റുകളാണ് രസകരം പോഷകാഹാരം കുടിച്ചപ്പോൾ ഒന്ന് ഇഴഞ്ഞുപോയതാണ്..പാമ്പിന്റെ പേരിൽ കേസ് എടുക്കണം മാഷെ..
മുഖ്യമന്ത്രി മോഹിയെ കണ്ടപ്പോ പാമ്പ് പേടിച്ചു പോയി എന്നൊക്കെയാണ് വരുന്ന രസകരമായ കമന്റുകൾ. അത് പിന്നെ ഈ കമ്മന്റ് ഇട്ടതിനു പിന്നിലെ ജനങ്ങളുടെ വികാരത്തെ നമ്മൾ മാനിക്കണം . ഇവിടെ ഇപ്പോൾ മുഖ്യന് തടസമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ജീവൻ ഉള്ളതും ഇല്ലാത്തതുമായ എല്ലാത്തിനെയും പിടിച്ചകത്തിടുന്ന ഒരു അവസ്ഥയാണല്ലോ. അപ്പോൾ പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ..? അങ്ങനത്തെ അവസ്ഥയിലൂടെയാണല്ലോ കാര്യങ്ങൾ പോയ്കൊണ്ട് ഇരിക്കുന്നത്. എന്തിനും ഏതിനും പേടിച്ചിരിക്കേണ്ട അവസ്ഥയാണ്. അതുകൊണ്ട് ആണ് ജനം ഇങ്ങനെ പ്രതികരിച്ചു പോകുന്നതും..
https://www.facebook.com/Malayalivartha
























