പിണറായിക്ക് ജ. ചന്ദ്രചൂഡിന്റെ പണി...കെ.കെ. രാജേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് നിയമനം നൽകിയതിന്റെ, പേരിൽ പുനർ നിയമനം നൽകിയെന്ന ആരോപണം...വി.സി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പണി തെറിക്കുമെന്ന് ഉറപ്പായി.. നിലനിർത്താൻ പിണറായിയുടെ ഓഫീസ് ആഞ്ഞ്, ശ്രമിക്കുന്നുണ്ടെങ്കിലും സ്ഥാനം തെറിക്കുമെന്നാണ് ഡൽഹിയിൽ നിന്നുള്ള വർത്തമാനം...

യു ജി സി ചട്ടം പാലിച്ചാണ് ആദ്യം തന്നെ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസിലറായി നിയമിച്ചതെന്നാണ് ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞത്. പുനർനിയമനത്തിന് വീണ്ടും അതേ നടപടികൾ പാലിക്കേണ്ടതില്ലെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. പ്രായപരിധി പുനർനിയമനത്തിന് ബാധകമല്ലെന്നും ഒരു തവണ വി സിയായതിനാൽ തനിക്ക് പുനർനിയമനത്തിന് യോഗ്യതയുണ്ടെന്നും ഡോ. ഗോപിനാഥ് രവീന്ദ്രൻ സത്യവാങ്മൂലത്തിൽ വിശദീകരിച്ചിരുന്നു. ഇതെല്ലാം പരിശോധിച്ച ശേഷമാണ് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി ഇപ്പോൾ ചോദ്യം ഉന്നയിച്ചിരിക്കുന്നത്.വി.സിയുടെ നിയമനാധികാരി ഗവർണറാണ്. വി സിക്ക് യോഗ്യതയില്ലെന്ന് പറയുന്നത് നിയമനാധികാരിയായ ഗവർണറാണ്. നിയമനാധികാരി യോഗ്യതയില്ലെന്ന് പറഞ്ഞാൽ എങ്ങനെയാണ് ഒരാളെ നിയമിക്കാൻ കഴിയുക? ഇതാണ് സുധീം കോടതിയിൽ ഉയരാൻ പോകുന്ന ഏറ്റവും പ്രധാന ചോദ്യം.
അഭിമുഖത്തിൻെറ വീഡിയോ പുറത്ത് വിടാനാകില്ലെന്ന് കണ്ണൂർ സർവ്വകലാശാല അറിയിച്ച സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നത്. . ഏഷ്യാനെറ്റ് ന്യൂസ് വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിലാണ് ഇത്തരമൊരു മറുപടി ലഭിച്ചത്. കേസ് കോടതിയിലായതിനാൽ വീഡിയോ നൽകാനാകില്ലെന്നാണ് മറുപടി. കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ വിവരം നൽകാനാകില്ലെന്ന നിലപാട് വിവരാവകാശ നിയമത്തിന്റെ ലംഘനമാണ്. ഒത്തുകളി പുറത്താകുമോ എന്ന ഭയത്തിൽ സർവ്വകലാശാല ഒഴിഞ്ഞുമാറുകയാണെന്ന് സെനറ്റ് അംഗം ഡോ. ആർ.കെ ബിജുവും വിമർശിച്ചു. അഭിമുഖം നടത്തിയത് ഓൺലൈൻ മോഡിലായതിനാൽ അത് തീർച്ചയായും റെക്കോർഡ് ചെയ്യാമായിരുന്നു.എന്നാൽ ആവശ്യമെങ്കിൽ ഓൺലൈൻ മോഡ് റിക്കോർഡ് ചെയ്യാതെയുമിരിക്കാം.പ്രിയ വർഗീസിൻ്റെ അഭിമുഖം റെക്കോർഡ് ചെയ്തിരുന്നു. എന്നാൽ റെക്കോർഡ് ചെയ്തിട്ടില്ലെന്ന് പറയാനാണ് സർവകലാശാല തീരുമാനിച്ചിരിക്കുന്നത്. റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾ സർവകലാശാലയിലെ ഉന്നതൻ്റെ കൈയിൽ സുരക്ഷിതമാണ് ഇപ്പോഴും.
വി .സിക്ക് പുനർ നിയമനം ലഭിക്കുന്നതിന് വേണ്ടി മാത്രമാണ് പ്രിയയെ നിയമിക്കാൻ തീരുമാനിച്ചത്. വി.സിക്ക് പുനർ നിയമനം ലഭിക്കാൻ ഒരു ചവിട്ടുപടിയായാണ് പ്രിയയെ ഉപയോഗിച്ചത്.റിസർച്ച് സ്കോറ് 651 ഉള്ള ജോസഫ് സ്കറിയയെ തഴഞ്ഞ് എറ്റവും കുറഞ്ഞ റിസർച്ച് സ്കോറായ 156 മാത്രമുളള പ്രിയ വർഗ്ഗീസിനായിരുന്നു മലയാളം അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ കണ്ണൂർ സർവ്വകലാശാല ഒന്നാം റാങ്ക് നൽകിയത്. നിയമനം ലഭിക്കാൻ യൂജിസി നിഷ്കർഷിക്കുന്ന അടിസ്ഥാന അധ്യാപന പരിചയം പോലും പ്രിയയ്ക്കില്ലെന്ന ആക്ഷേപം നിലനിൽക്കെയായിരുന്നു അതൊന്നും പരിശോധിക്കാതെയുള്ള യൂണിവേഴ്സിറ്റി നീക്കം. യോഗ്യതയും സ്വാധീനവും രണ്ടും രണ്ടാണെന്ന രീതിയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് നിയമനം ലഭിക്കാൻ മുഖ്യമന്ത്രി ഇടപെട്ടില്ലെന്ന് പറയുന്നത് മൗഢ്യമാണ്. തൻ്റെ പി.എസിൻെറ ഭാര്യക്ക് നിയമനം നൽകണമെന്ന് മുഖ്യമന്ത്രി തന്നെ വി.സിക്ക് നിർദ്ദേശം നൽകിയിരുന്നു എന്നാണ് പരാതിക്കാർ ആരോപിക്കുന്നത്.
വൻ വിവാദമായപ്പോൾ കഴിഞ്ഞ ആഗസ്ത് പതിനഞ്ചിന് പ്രിയ വർഗീസ് തന്റെ നിയമനത്തെ ന്യായീകിരിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതി. റിസർച്ച് സ്കോറല്ല മാനദണ്ഡമെന്നും ഇന്റർവ്യൂവിൽ തന്റെ പ്രകടനം മികച്ചതായിരുന്നുവെന്നുമായിരുന്നു പ്രിയയുടെ അവകാശവാദം. അത് തെളിയിക്കാൻ വിവരാവകാശപ്രകാരം ഓൺലൈൻ അഭിമുഖത്തിന്റെ വീഡിയോ കിട്ടുമെന്നും അത് ടെലികാസ്റ്റ് ചെയ്യാൻ ധൈര്യമുണ്ടോ എന്നുമായിരുന്നു മാധ്യമങ്ങളോടുള്ള പ്രിയയുടെ വെല്ലുവിളി.. ആ വെല്ലുവിളി അന്നു തന്നെ ഏഷ്യാനെറ്റ് ന്യൂസ് ഏറ്റെടുത്തു. പിന്നീട് വൈസ് ചാൻസിലറെ കണ്ടപ്പോഴും റെക്കോർഡ് ചെയ്ത ഇന്റർവ്യൂ പുറത്തുവിടുന്നതിൽ സർവ്വകലാശാലയ്ക്ക് ഒരു തടസവും ഇല്ലെന്നായിരുന്നു മറുപടി. എന്നാൽ വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് യൂണിവേഴ്സിറ്റി ജോയിന്റ് രജിസ്ട്രാർ തന്ന മറുപടി കോടതി പരിഗണനയിലുള്ളതിനാൽ വീഡിയോ ഇപ്പോൾ പുറത്ത് വിടാനാകില്ലെന്നായിരുന്നു.
പ്രിയയുടെ വെല്ലുവിളി ഒരു അബദ്ധമായിരുന്നു. പ്രിയ വെല്ലുവിളിച്ച ഉടൻ തന്നെ അഭിമുഖ ദ്യശ്യങ്ങൾ നശിപ്പിക്കാൻ സർവകലാശാല തീരുമാനിച്ചു. ഇത്തരം വെല്ലുവിളികൾ നടത്തരുതെന്ന ഉപദേശം സർവകലാശാല തന്നെ പ്രിയക്ക് നൽകിയിരുന്നുവെന്നാണ് വിവരം.ഒരു വിഷയം കോടതിയുടെ പരിഗണനയിൽ ഉള്ളത്കൊണ്ട് മാത്രം വിവരം തടഞ്ഞുവയ്ക്കാനാകില്ലെന്നാണ് നിയമരംഗത്തെ അഭിപ്രായം. വൈസ് ചാൻസലർ ഒഴിഞ്ഞുമാറുന്നത് ഒത്തുകളി പുറത്താകുമോ എന്ന ഭയം കൊണ്ടാണെന്ന് സെനറ്റ് അംഗം ഡോ. ആർ.കെ ബിജു വിമർശിച്ചു. പ്രയ സ്റ്റുഡന്റ് ഡീനായി ചെലവഴിച് രണ്ടുവർഷവും ഫാക്കൽട്ടി ഡെവലപ്മെന്റ് പ്രോഗ്രാം വഴി പിഎച്ച്ഡി ചെയ്ത കാലയളവും അധ്യാപന പരിചയമായി കാണാനാകില്ലെന്ന് കോടതിയിൽ യുജിസിയും സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇതിനിടെ ഇന്നലെ കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പ്രിയ വര്‍ഗീസിന്‍റെ നിയമനത്തില്‍ സര്‍വകലാശാലയോട് ഹൈക്കോടതി ചില ചോദ്യങ്ങൾ ചോദിച്ചു.
എങ്ങനെയാണ് സ്ക്രീനിംഗ് കമ്മിറ്റി യോഗ്യതാ രേഖകള്‍ വിലയിരുത്തിയതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. അസോസിയേറ്റ് പ്രൊഫസര്‍ നിയമനം കുട്ടിക്കളിയില്ല. അധ്യാപക നിയമനം പവിത്രമാണ്. എന്നാൽ അതേ ഹൈക്കോടതി തന്നെ ഒടുവിൽ പ്രിയയെ രക്ഷിച്ചു. ഗവർണറും കണ്ണൂർ വി.സിയും തമ്മിൽ തെറ്റിയത് ചരിത്ര കോൺഗ്രസധിനിടയിലാണ്. ഗവർണർ അന്ന് നേരിട്ടത് കൊടിയ അപമാനമാണ്. ഗവർണറെ തള്ളി ചരിത്ര കോൺഗ്രസ് പ്രതിഷേധത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയത് ഇതിനു പിന്നാലെയാണ്. ഗവർണർ കണ്ണൂരിൽ ചരിത്ര കോൺഗ്രസിൽ പങ്കെടുത്ത് ചരിത്ര വിരുദ്ധമായ പരാമർശങ്ങൾ നടത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു. സിഎഎക്ക് എതിരെ പ്രതിഷേധം നടക്കുമ്പോഴാണ് കണ്ണൂരിൽ ചരിത്രകോൺഗ്രസ് പരിപാടി നടന്നത്. സിഎഎ നിയമത്തിന് അനുകൂലമായി ഗവർണർ അന്നവിടെ സംസാരിച്ചു. ചരിത്ര വിരുദ്ധമായ പരാമർശങ്ങൾ നടത്തി. ആ സമയത്താണ് പ്രതിഷേധം ഉയർന്നത്. ലോകം ആദരിക്കുന്ന ചരിത്രകാരനാണ് ഇർഫാൻ ഹബീബ്. അദ്ദേഹത്തെയാണ് ഗവർണർ ഗുണ്ടയെന്ന് വിളിച്ചത്.
കണ്ണൂർ വിസിയെ ഗവർണർ ക്രിമിനലെന്നും വിളിച്ചു. 92 വയസ്സുള്ള ഇർഫാൻ ഹബീബ് തന്നെ വധിക്കാൻ ശ്രമിച്ചുവെന്നാണ് ഗവർണർ പറയുന്നത്. ഇർഫാൻ ഹബീബ് വർഷങ്ങളായി ആർഎസ്എസ് നയങ്ങൾക്ക് എതിരെ പോരാടുന്ന വ്യക്തിയാണ്. ഗോപിനാഥ് രവീന്ദ്രൻ രാജ്യത്തെ മികച്ച ചരിത്രകാരന്മാരിൽ ഒരാളുമാണ്. കാവി വൽക്കരണത്തിന് എതിരെ ഗോപിനാഥ് രവീന്ദ്രൻ ശക്തമായ നിലപാടാണ് എടുത്തിട്ടുള്ളത്. ഇക്കാരണങ്ങൾ കൊണ്ടാണ് ഇരുവരും ആർഎസ്എസിന്റെ വെറുക്കപെട്ടവരുടെ പട്ടികയിൽ ഇടംപിടിച്ചത്''. അതാണ് ഗവർണറുടെയും എതിർപ്പിന്റെ കാരണമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. വിസി നിയമനവുമായി ബന്ധപ്പെട്ടാണ് എല്ലാ സംസ്ഥാനങ്ങളിലും ഗവർണരുമായുള്ള തർക്കത്തിന്റെ കാരണം. സർവ്വകലാശാലകൾ രാഷ്ട്രീയ പരീക്ഷണ ശാല ആക്കാനാണ് ആർഎസ്എസിന്റെ നീക്കം. ആർഎസ്എസ് ബന്ധമുള്ളവരെ വിസിമാർ ആക്കാനാണ് ശ്രമം. കേരള സർവ്വകലാശാലയിൽ വിസി നിയമനത്തിന് ഏക പക്ഷീയമായി ഗവർണർ ശ്രമിക്കുകയാണ്. പക്ഷേ ആർഎസ്എസ് അജണ്ടക്ക് നിന്ന് കൊടുക്കാൻ കേരളത്തിന് കഴിയില്ല. നേരിടാൻ തന്നെയാണ് കേരളത്തിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇർഫാൻ ഹബീബ് ആർ എസ് എസിനെതിരെ നടത്തുന്ന ആശയപ്രചരണങ്ങളിൽ ബിജെപി നേതൃത്വം രോഷാകുലരാണ്. ഇർഫാൻ ഹബീബിന് വേണ്ടി സർക്കാർ സംസാരിക്കുകയും ആരിഫ് മുഹമ്മദ് ഖാനെ എതിർക്കുകയും ചെയ്യുന്നത് നല്ല പ്രവണതയായി ബി ജെ പി നേതൃത്വം കരുതുന്നില്ല. സർക്കാറുമായുള്ള തുറന്ന പോരിനിറങ്ങിയ ഗവർണറെ അതേ രീതിയിൽ തന്നെ നേരിടാനാണ് ഇടത് നീക്കം. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനം വിളിച്ച് ഗവർണർക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്. രാജ്ഭവൻ വാർത്ത സമ്മേളനം രാജ്യത്ത് അസാധാരണമാണെന്ന് ഓർമ്മിപ്പിച്ച പിണറായി, സർക്കാർ-ഗവർണർ ആശയ വിനിമയത്തിന് നിയത മാർഗമുണ്ടെന്നും വിയോജിപ്പുണ്ടെങ്കിൽ സർക്കാരിനെ നേരിട്ട് അറിയിക്കാമായിരുന്നുവെന്നും തുറന്നടിച്ചു. ഗവർണർ പരസ്യ നിലപാട് എടുത്തത് ശരിയായ രീതിയല്ല. മന്ത്രിസഭ തീരുമാനം അനുസരിച്ച് ഗവർണർ പ്രവർത്തിക്കണമെന്നാണ് ഭരണഘടന പറയുന്നതെന്നും ഷംസെർ സിംഗ് കേസിലെ സുപ്രീം കോടതി വിധിയെ ഉദ്ധരിച്ച് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കണ്ണൂർ സർവകലാശാലയിലെ വിഷയങ്ങളിൽ ഗവർണറുടെ നടപടിക്കെതിരെ സി പി എം പരസ്യ പ്രതിഷേധത്തിലേക്ക് നേരത്തെ കടന്നിരുന്നു.ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറിയും ഗവർണർക്കെതിരെ രംഗത്തെത്തിയത്. ഇത്തരത്തിൽ ഭരണഘടനാ സ്തംഭനത്തിന് കാരണക്കാരനായ വ്യക്തിയാണ് കണ്ണൂർ വി.സി. അദ്ദേഹത്തിനാണ് ഇപ്പോൾ പണി കിട്ടിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























