ഒരാഴ്ചത്തെ മഴയിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് എട്ട് അടി വർധിച്ചു...2350.02 അടിയാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ജലനിരപ്പ്...2384.8 അടിയായിരുന്നു കഴിഞ്ഞവർഷം ഇതേദിവസം ജലനിരപ്പ്... 2395.94 അടിയെത്തുമ്പോൾ ചുവപ്പ് ജാഗ്രതയും പുറപ്പെടുവിക്കും.... നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ല....

ഒരാഴ്ചത്തെ മഴയിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് എട്ട് അടി വർധിച്ചു. 2350.02 അടിയാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ജലനിരപ്പ്.കഴിഞ്ഞയാഴ്ച 2342 അടിയായിരുന്നു. ഒരാഴ്ചപെയ്ത മഴയിലാണ് എട്ടടി വെള്ളം ഉയർന്നത്. 2384.8 അടിയായിരുന്നു കഴിഞ്ഞവർഷം ഇതേദിവസം ജലനിരപ്പ്. 34.78 അടി വെള്ളം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കുറവുണ്ട്. ജലനിരപ്പ് 2388.94 ആകുമ്പോൾ നീല ജാഗ്രതയും, 2394.94 എത്തുമ്പോൾ ഓറഞ്ച് ജാഗ്രതയും, 2395.94 അടിയെത്തുമ്പോൾ ചുവപ്പ് ജാഗ്രതയും പുറപ്പെടുവിക്കും.ഒരാഴ്ചയോളമായി പെയ്ത കനത്ത മഴയിൽ പാെന്മുടി, കുണ്ടള അണക്കെട്ടുകൾ ജല സമൃദ്ധമായി. കെഎസ്ഇബിയുടെ അധീനതയിലുള്ള പാെന്മുടി ഡാമിൽ രണ്ടാംഘട്ട മുന്നറിയിപ്പ് നൽകുന്ന ഓറഞ്ച് അലർട്ടിന് സമാനമായി ജലനിരപ്പുയർന്നു. 707.75 മീറ്റർ സംഭരണ ശേഷിയുള്ള പാെന്മുടി ഡാമിൽ 705.90 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്.
സംഭരണ ശേഷിയുടെ 89.68 ശതമാനം ആണിത്.കുണ്ടള അണക്കെട്ടിലെ ജലനിരപ്പ് റെഡ് അലർട്ട് പ്രഖ്യാപിക്കുന്ന നിലയിലെത്തി. 1758.68 മീറ്ററാണ് കുണ്ടള അണക്കെട്ടിലെ പരമാവധി സംഭരണ ശേഷി. 1758.50 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 95.16 ശതമാനം. ജില്ലയിൽ ജലസേചന വകുപ്പിന് കീഴിലുള്ള മലങ്കര അണക്കെട്ടിലും ജലനിരപ്പ് 77 ശതമാനമായി ഉയർന്നിട്ടുണ്ട്. മഴപ്രദേശങ്ങളിൽ മഴ ശക്തമാണെങ്കിലും ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഇന്നലെ പകൽ വരെ ഉയർന്നിരുന്നില്ലാ..
സുരക്ഷ വീഴ്ചയുടെ പേരിൽ ഇടുക്കി ഡാം അടച്ചിട്ട് ഒരുമാസം. സെപ്റ്റബർ 11നാണ് ഡാം അടച്ചത്. ഡാം അടച്ച വിവരമറിയാതെ ഇപ്പോഴും നിരവധി ടൂറിസ്റ്റുകൾ സ്ഥലത്തെത്തി നിരാശരായി മടങ്ങുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് ഹൈഡൽ ടൂറിസത്തിന് ഇതോടെ നഷ്ടമാകുന്നത്. ജൂലൈ 22 നാണ് ഒറ്റപ്പാലം സ്വദേശിയായ യുവാവ് ഡാമിൽ അതിക്രമിച്ചുകയറി ഹൈമാസ്റ്റ് ലൈറ്റിനുതാഴെ താഴിട്ടുപൂട്ടുകയും ചെറുതോണി ഡാമിന്റെ ഷട്ടറിൽ ദ്രാവക മൊഴിക്കുകയുംചെയ്തത് .
ഇത് സെപ്റ്റബർ നാലിന് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടുപിടിച്ചത്. തുടർന്ന് കെ.എസ്.ഇ.ബിയുടെ പരാതിയിൽ ഇടുക്കി പൊലീസ് കേസെടുത്തു അന്വേഷണമാരംഭിക്കുകയും ചെയ്തു .പൂർണ സുരക്ഷ ഉറപ്പാക്കിയശേഷം ഇനി ഡാം സന്ദർശകർക്കായി തുറന്നുകൊടുത്താൽ മതിയെന്നാണ് നിലവിലെ തീരുമാനം. സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതേ സമയം ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ മലയോര മേഖലകളിലും മറ്റും താമസിക്കുന്നവർ ഈ മേഖലകളിൽ ജാഗ്രത തുടരേണ്ടതാണ്. വരും മണിക്കൂറുകളിൽ അറബിക്കടലിൽ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. എന്നാൽ പിന്നീട് ഇവയ്ക്ക് ശക്തി കൂടി തീവ്ര ന്യൂന മർദ്ദമായി മാറും. മധ്യ ബംഗാൾ ഉൾക്കടലിലും കൂടി ശനിയാഴ്ച്ചയോടെ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് കണക്കു കൂട്ടുന്നത്.
ഇതിന്റെയൊക്കെ ഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കൂടുതൽ മഴ പ്രതീക്ഷിയ്ക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. അതേ സമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്നലെ രണ്ട് ഘട്ടങ്ങളിലായി അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha


























