കരുവന്നൂർ കള്ളപ്പണക്കേസ് അന്വേഷണം....ഇ.ഡി. മഹാരാഷ്ട്രയിലേക്കും കണ്ണൂരിലേക്കും... ഏറ്റവും വലിയ തട്ടിപ്പുനടത്തിയ രണ്ടുപേർ ഈ സ്ഥലങ്ങളിൽനിന്നുള്ളവരാണ്... തട്ടിപ്പുപണം കൊണ്ട് ഇവിടങ്ങളിൽ വസ്തുക്കൾ വാങ്ങിയെന്ന വിവരവുമുണ്ട്...പണം കൊണ്ട് മഹാരാഷ്ട്രയിലും വസ്തുക്കൾ വാങ്ങിയിട്ടുണ്ട്...

കരുവന്നൂർ കള്ളപ്പണക്കേസ് അന്വേഷണം ഇ.ഡി. മഹാരാഷ്ട്രയിലേക്കും കണ്ണൂരിലേക്കും വ്യാപിപ്പിക്കും. കരുവന്നൂരിൽ ഏറ്റവും വലിയ തട്ടിപ്പുനടത്തിയ രണ്ടുപേർ ഇൗ സ്ഥലങ്ങളിൽനിന്നുള്ളവരാണ്. തട്ടിപ്പുപണം കൊണ്ട് ഇവിടങ്ങളിൽ വസ്തുക്കൾ വാങ്ങിയെന്ന വിവരവുമുണ്ട്. കരുവന്നൂരിൽ ഏറ്റവും വലിയ തട്ടിപ്പ് നടത്തിയ മഹാരാഷ്ട്രക്കാരനായ അനിൽ ശിവജി ജഗദാലേ എന്ന അനിൽസേഠ് (അനിൽ സുഭാഷ്) തട്ടിയ പണം കൊണ്ട് മഹാരാഷ്ട്രയിലും വസ്തുക്കൾ വാങ്ങിയിട്ടുണ്ട്. തട്ടിപ്പിലെ ഒന്നാംപ്രതിയായ കണ്ണൂർ മട്ടന്നൂർ സ്വദേശി വെളപ്പായ സതീശൻ കണ്ണൂരിലും വസ്തുക്കൾ വാങ്ങിയിട്ടുണ്ട്.രണ്ടുപേരും കരുവന്നൂർ ബാങ്കിൽനിന്ന് തട്ടിച്ച പണം കൊണ്ട് വാങ്ങിയ വസ്തുക്കൾ ഇ.ഡി. കണ്ടുകെട്ടിയിരുന്നു. എന്നാൽ, ഇൗ വസ്തുക്കളുടെ മതിപ്പുവില തട്ടിയ തുകയ്ക്ക് തുല്യമാകുന്നില്ല. അതിനാലാണ് കൂടുതൽ വസ്തുക്കൾ ഇവരുെട നാട്ടിൽനിന്ന് കണ്ടുകെട്ടാനൊരുങ്ങുന്നത്.
വർഷങ്ങളായി തൃശ്ശൂരിലെ ചേർപ്പിൽ താമസിക്കുന്ന അനിൽസേഠ് കരുവന്നൂർ ബാങ്കിൽ 18573 നമ്പർ അംഗത്വമെടുത്ത് ചിട്ടിതട്ടിപ്പിലൂടെയാണ് 12.12 കോടി കൈവശപ്പെടുത്തിയത്. തിരിച്ചടയ്ക്കാത്ത വായ്പയുൾപ്പെടെ 47 തട്ടിപ്പുകളാണ് അനിൽസേഠ് നടത്തിയത്. ഈ പണമുപയോഗിച്ച് സ്വന്തം പേരിലും ഭാര്യയുടെ പേരിലുമായി തൃശ്ശൂരിൽ 28 ഇടങ്ങളിൽ സ്ഥലവും കെട്ടിടങ്ങളും വാങ്ങി. ഇൗ വസ്തുക്കളെല്ലാം ഇ.ഡി. കണ്ടുകെട്ടി.കരുവന്നൂർ ബാങ്കിൽനിന്ന് സതീശൻ തട്ടിച്ചത് എത്ര കോടിയാണെന്ന് ഇതേവരെ കൃത്യമായി കണ്ടെത്തിയിട്ടില്ലെങ്കിലും 12 കോടിയുടെ കണക്ക് കിട്ടി.രാജ്യത്തെ വിവിധ ബാങ്കുകളിലായി വെളപ്പായ സതീശന് 44 അക്കൗണ്ടുകളുണ്ട്. ഇവയിൽ നിക്ഷേപിച്ചിരുന്ന ഒരു കോടി ഇ.ഡി. കണ്ടുകെട്ടി. തട്ടിപ്പിലൂടെ സ്വന്തമാക്കിയ 17 സ്ഥലങ്ങളും കെട്ടിടങ്ങളും കണ്ടുകെട്ടി. ഇവയ്ക്ക് 71.43 ലക്ഷമാണ് മതിപ്പുവില.
ഇതിനു പുറമേ സതീശന്റെയും ഭാര്യയുടെയും പേരിലുള്ള 41.88 ലക്ഷം വിലയുള്ള ഏഴു സ്ഥലങ്ങളും കണ്ടുകെട്ടി. ഇതേവരെ സതീശനിൽനിന്ന് കണ്ടുകെട്ടിയത് 24 സ്ഥലങ്ങളും ബാങ്കുകളിലെ ഒരു കോടിയുെട നിക്ഷേപവുമാണ്. തട്ടിച്ച തുക തിരികെക്കിട്ടാൻ ഇത് അപര്യാപ്തമായതിനാലാണ് കണ്ണൂരിലെ വസ്തുക്കൾകൂടി കണ്ടുകെട്ടാൻ ഇ.ഡി. തയ്യാറെടുക്കുന്നത്.കരുവന്നൂർ ബാങ്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിലെ മുഖ്യപ്രതികളായ സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനുമായ പി.ആർ.അരവിന്ദാക്ഷൻ, കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്റ് സി.കെ.ജിൽസ് എന്നിവരുടെ ജാമ്യാപേക്ഷയിൽ പ്രത്യേക കോടതിയിൽ ഇന്നു വാദം തുടരും.കേസിൽ അരവിന്ദാക്ഷനെതിരായ ഡിജിറ്റൽ തെളിവുകൾ ഇ.ഡി. ഇന്നു കോടതിയിൽ ഹാജരാക്കും. കേസിലെ ഒന്നാം പ്രതി പി.സതീഷ്കുമാറും പി.ആർ.അരവിന്ദാക്ഷനും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖകൾ അടക്കം അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
കരുവന്നൂർ ബാങ്ക് കോടികളുടെ ബിസിനസ് ഇടപാടുകൾ റബ്കോയുമായി നടത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച ചോദ്യം ചെയ്യലിനു റബ്കോ മാനേജിങ് ഡയറക്ടർ പി.വി.ഹരിദാസനെ ഇ.ഡി. ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. ബാങ്ക് റബ്കോയിൽ നിക്ഷേപിച്ച 5 കോടി രൂപയുടെ ലാഭവിഹിതം ബാങ്കിനു കൈമാറിയിട്ടില്ല. റബ്കോയുടെ തൃശൂർ ജില്ലയിലെ മൊത്തവ്യാപാരക്കരാർ ഏറ്റെടുക്കേണ്ടിവന്ന കരുവന്നൂർ ബാങ്കിന് 9 കോടി രൂപയുടെ അധിക നഷ്ടവുമുണ്ടായി.റബ്കോയ്ക്കു കൈമാറിയ തുകയും കള്ളപ്പണമായി പലരും തട്ടിയെടുത്തിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം. ഇതുസംബന്ധിച്ചു വ്യക്തത വരുത്താൻ റബ്കോ എംഡിക്ക് കഴിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha


























