ഹമാസ്-ഇസ്രയേൽ യുദ്ധം ഒരു വഴിത്തിരിവിൽ നിൽക്കുകയാണ്...ഭീകരാക്രമണം രൂക്ഷമായ സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇസ്രായേലിലേക്ക്...ഉന്നതനേതാക്കളുമായി കൂടിക്കാഴ്ച നടത്തും... ബ്രിട്ടീഷ് പൗരന്മാരെ തിരികെയെത്തിക്കാനുളള നടപടികളും കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമാകും...

ഗസ്സയിലെ ആശുപത്രിയിൽ മിസൈൽ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതോട ഹമാസ്-ഇസ്രയേൽ യുദ്ധം ഒരു വഴിത്തിരിവിൽ നിൽക്കുകയാണ്. ഗസയിലെ ആശുപത്രിയിൽ വ്യോമാക്രമണം നടത്തി കുട്ടികളും രോഗികളുമുൾപ്പെടെ നൂറുകണക്കിനാളുകളെ കൊലപ്പെടുത്തിയ ഇസ്രയേൽ നടപടിക്കെതിരെ വൻ പ്രതിഷേധം ഉയരുന്നതിനിടെയാണ് ബൈഡന്റെ ഇസ്രയേൽ സന്ദർശനം. ഹമാസ് ഭീകരാക്രമണം രൂക്ഷമായ സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇസ്രായേലിലേക്ക്. ഇന്ന് ഇസ്രായേലിൽ എത്തുന്ന ഋഷി സുനക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെർസോഗ് ഉൾപ്പെടെയുളള ഉന്നതനേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇസ്രായേലിനോടുള്ള ബ്രിട്ടന്റെ ഐക്യദാർഢ്യവും സുരക്ഷ ഉറപ്പുവരുത്താനുള്ള പ്രതിബദ്ധതയും ഋഷി സുനക് വ്യക്തമാക്കും. ഗാസയ്‌ക്ക് സഹായം നൽകുന്നതും അവിടെ കുടുങ്ങി കിടക്കുന്ന ബ്രിട്ടീഷ് പൗരന്മാരെ തിരികെയെത്തിക്കാനുളള നടപടികളും കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമാകും.
ഇന്നലെ ഗാസയിലെ ആശുപത്രിയിലുണ്ടായ ഭീകരാക്രമണത്തെ അപലിപിച്ച് സുനക് എക്‌സിൽ പോസ്റ്റ് പങ്കുവച്ചിരുന്നു.ഹമാസ് ഭീകരാക്രമണത്തിൽ 1400ൽ അധികം ഇസ്രായേലികൾ കൊല്ലപ്പെടുകയും 3500 ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പേരെയാണ് ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നത്. സ്ത്രീകളും കുട്ടികളും വയസ്സായവരും ഭീകരാക്രമണത്തിന്റെ ഇരകളായി മാറി.ഹമാസ് ഭീകരാക്രമണത്തെ ചെറുക്കാനായി ഞങ്ങൾ ഇസ്രായേലിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.നിരപരാധികളായ പാലസ്തീൻ ജനതയെ ഹമാസ് മനുഷ്യ കവചമായി ഉപയോഗിക്കുകയാണ്. ഇസ്രായേലിലെ ജനങ്ങളെ പോലെ പാലസ്തീൻ ജനതയും ഹമാസിന്റെ ഇരകളാണ്. ഗാസയിലെ ജനങ്ങൾക്ക് മാനുഷിക പിന്തുണ നൽകണം. പാലസ്തീൻ ജനത ആഗ്രഹിക്കുന്നത് പോലെയല്ല ഹമാസ് നിലക്കൊള്ളുന്നത്. അവർ പാലസ്തീനികളെ അപകടത്തിലാക്കാൻ ശ്രമിക്കുകയാണ്.
ഹമാസ് ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ വിയോഗത്തിൽ അതീവ ദു:ഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഗാസയ്ക്കും വെസ്റ്റ് ബാങ്കിനും 100 മില്യണ്‍ ഡോളര്‍ മാനുഷിക സഹായം നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും മരുന്നും പാര്‍പ്പിടവും ആവശ്യമാണ്. ഗാസയിലെ സാധാരണക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ മാനുഷിക സഹായം എത്തിക്കാന്‍ ഇസ്രായേല്‍ കാബിനറ്റിനോട് താന്‍ അഭ്യര്‍ത്ഥിച്ചതായും ബൈഡന്‍ പറഞ്ഞു. ഇസ്രായേലിലെ ടെല്‍ അവീവിലെ തന്റെ ഹ്രസ്വ സന്ദര്‍ശനത്തിനിടെ നടത്തിയ പ്രസംഗത്തിലായിരുന്നു പ്രഖ്യാപനം. 'ഈ പണം ഒരു ദശലക്ഷത്തിലധികം വരുന്ന കുടിയൊഴിപ്പിക്കപ്പെട്ടവരും സംഘര്‍ഷബാധിതരുമായ പലസ്തീനികള്‍ക്ക് സഹായകമാകും. കൂടാതെ ഹമാസോ മറ്റ് തീവ്രവാദ ഗ്രൂപ്പുകളിലേക്കോ പോകാതെ ഈ സഹായം ആവശ്യമുള്ളവരിലേക്ക് എത്തുന്നതിന് ഞങ്ങള്‍ക്ക് സംവിധാനങ്ങളുണ്ട്', അദ്ദേഹം വ്യക്തമാക്കി.
ഹമാസുമായുള്ള സംഘര്‍ഷത്തില്‍ ഇസ്രായേലിനെ പിന്തുണയ്ക്കുന്ന യുഎസ് നിലപാട് ബൈഡന്‍ ആവര്‍ത്തിച്ചു. 'ഇസ്രായേലിനെ ആക്രമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരു രാജ്യത്തിനോ മറ്റേതെങ്കിലും ശത്രുക്കള്‍ക്കോ ഉള്ള എന്റെ സന്ദേശം ഒരാഴ്ച മുമ്പുള്ളതുപോലെ തന്നെ തുടരുന്നു.'ഇസ്രയേല്‍- ഹമാസ് പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ നിര്‍ണായക നീക്കവുമായി ബൈഡന്‍ ഭരണകൂടം. ഹമാസിന് ലഭിക്കുന്ന സാമ്പത്തിക സഹായം തടസ്സപ്പെടുത്താന്‍ ലക്ഷ്യമിട്ട് യുഎസ് ഉപരോധം പുറപ്പെടുവിച്ചു. ഇറാനുമായി ബന്ധമുള്ള ഒരു വ്യക്തി, ഗാസ ആസ്ഥാനമായുള്ള വെര്‍ച്വല്‍ കറന്‍സി എക്സ്ചേഞ്ച് എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ടാണ് നടപടി.
https://www.facebook.com/Malayalivartha


























