Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നു...വീട്ടിലെത്തിയ ഗോവിന്ദനും ടീമിനും കണക്കിന് കൊടുത്ത് മകൻ.. ഇത്രയും വർഷം എന്ത് ചെയ്തു..? ഉത്തരം മുട്ടി..


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെ..? പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ, അസാധാരണ ഇടപെടലുമായി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ സി.പി.രാധാകൃഷ്ണൻ..


ഭാര്യയ്ക്ക് സ്വകാര്യ ദൃശ്യങ്ങൾ അയച്ചു; ഗുരുവായൂരിൽ പെൺവേഷം കെട്ടി കാമുകൻ എത്തിയത് പ്രതികാരത്തിന്! ഞെട്ടിക്കുന്ന ട്വിസ്റ്റ് പുറത്ത്...


ജഡ്ജിമാരുടെ എണ്ണം കൂട്ടുന്ന ചർച്ചയിൽ റഹിമിന്റെ എ കെ 47 എന്ന് പറഞ്ഞപ്പോൾ സംഭവിച്ചത്..മണിയടിച്ച് ഇരുത്തി രാജ്യസഭ ചെയർമാൻ..സംസാരിക്കാൻ സമ്മതിച്ചില്ല..


മോദി പറഞ്ഞാൽ കേൾക്കുമോ... ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോണൾഡ് ട്രംപിന്റെ ഹെലികോപ്റ്ററും യാത്രാ വിമാനവും തൊട്ടടുത്ത്; അന്വേഷണം

സഭയിലിട്ട് വീണ ജോര്‍ജിനെ പൊളിച്ചടുക്കി വിഡി സതീശന്‍;സ്ത്രീ സുരക്ഷയെ കുറിച്ച് മന്ത്രി വാ തുറക്കല്ലെ അവിടിരിയ്ക്ക്,ഗുണ്ടകളെ പാര്‍ട്ടിയിലേക്ക് മാലയിട്ട് സ്വീകരിച്ച കമ്മിണി,തലങ്ങും വിലങ്ങും അടിമേടിച്ച് വീണ ജോര്‍ജ്ജ് ക്ഷീണത്തിലാണ്

10 JULY 2024 08:44 PM IST
മലയാളി വാര്‍ത്ത

More Stories...

അതെന്താ മത്സ്യത്തൊഴിലാളികളുടെ ജീവൻ ജീവനല്ലേ....!!! തിരുവനന്തപുരം മുതലപ്പൊഴിയില്‍ കടലില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ഷിജിനെയും വിഴിഞ്ഞത്ത് കാണാതായ ജോണിനെയും കണ്ടെത്താനുള്ള തിരച്ചില്‍ ഒന്‍പതാം ദിവസവും തുടരുന്നു.

അവൻ അവന്റെ ജീവൻ കൊടുത്തില്ലേ!! ഒന്ന് വന്ന് കാണാമായിരുന്നു.. രാജേഷ് അവസാനം രക്ഷപ്പെടുത്തിയ വൃദ്ധനെ തിരഞ്ഞ് ആ കുടുംബം; പക്ഷേ വന്നില്ല.. രാജേഷിൻ്റെ മൃതദേഹത്തോട് കാണിച്ചത് കൊടുംക്രൂരത............ ആ മക്കളോട് കാണിച്ച നീതികേട്

വിവാഹം കഴിഞ്ഞ് മാസങ്ങൾ അതിനകത്ത് അയാളുടെ സ്വഭാവം മാറി.. ലഹരിയടിച്ച് കിറുങ്ങി കൂട്ടുകാരുമൊത്ത്.. മറ്റൊരു പെണ്ണും..ഒരു 20കാരിക്ക് താങ്ങാവുന്നതിനുമപ്പുറം.. കണ്ണൂരിൽ 20കാരി റിസ ആത്മഹത്യ ചെയ്ത സംഭവം വെറുമൊരു ആത്മഹത്യയല്ല!! ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കുടിക്കാൻ വെള്ളം ചോദിച്ചെത്തി.. ആളില്ലെന്ന് ഉറപ്പിച്ച് വിദ്ധയ്ക്ക് നേരെ പരാക്രമം.. അഞ്ചരപ്പവൻ തൂക്കമുള്ള സ്വർണ്ണമാല ലക്ഷ്യം.. പ്രതിയെ തൂക്കിയെടുത്ത് പോലീസ്

2 മണിക്കൂറിൽ മുല്ലപ്പെരിയാർ തുറക്കും..! പിന്നാലെ സംഭവിക്കുന്നത് പ്രത്യേക പൂജ..!തിരുവനന്തപുരത്ത് രാത്രി മുതൽ മഴ..! ALERT ഇങ്ങനെ

 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രധാനപ്പെട്ട കേസുകളിലെല്ലാം പ്രതികളാകുന്നത് സി.പി.എം നേതാക്കളും പാര്‍ട്ടി ബന്ധുക്കളുമാണ്. രാഷ്ട്രീയം നോക്കാതെ ഇരകള്‍ക്ക് നീതി ലഭ്യമാക്കണെന്നും 51 വെട്ടു വെട്ടി ടി.പിയെ കൊന്നിട്ടും വാശി തീരാതെ കെ.കെ രമയെ സി.പി.എം സമൂഹമാധ്യമങ്ങളിലൂടെ കൊന്നുകൊണ്ടിരിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു. കാപ്പ കേസില്‍ ഉള്‍പ്പെട്ട ക്രിമിനലിനെ മാലയിട്ട് പാര്‍ട്ടിയിലേക്ക് സ്വീകരിച്ച ആരോഗ്യമന്ത്രിയാണ് നിലപാടിനെ കുറിച്ച് പഠിപ്പിക്കുന്നതെന്നും സതീശന്‍ പരിഹസിച്ചു. അടിയന്തര പ്രമേയം അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയസഭയില്‍ നിന്നും ഇറങ്ങി പോയി.

പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന അതിക്രമങ്ങളെ കുറിച്ചാണ് കെ.കെ രമ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണെന്ന് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും.

ആരോഗ്യ മന്ത്രി പറഞ്ഞതു പോലെ ഒരു നിലപാട് നമുക്ക് എല്ലാവര്‍ക്കും ആവശ്യം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നിലപാടെടുക്കണം. നമ്മുടെ മക്കളെ പോലെയും കുടുംബാംഗങ്ങളെ പോലെയും അവരെ കാണാനാകണം. അരൂരില്‍ 19 വയസുകാരിയായ ദളിത് പെണ്‍കുട്ടി പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷിച്ചില്ല. പ്രതികളുടെ ഭാഗത്ത് നിന്നും കുടുംബത്തിനുള്‍പ്പെടെ ഭീഷണിയുണ്ടെന്നും സഹായിക്കണമെന്നുമായിരുന്നു പരാതി. പരാതി നല്‍കി 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു അന്വേഷണവുമുണ്ടായില്ല. 19 വയസുകാരിയായ ദളിത് പെണ്‍കുട്ടി നേരിട്ട് പോയി പരാതി നല്‍കിയിട്ടും അന്വേഷിക്കാന്‍ തയാറാകാത്ത പൊലീസ് സ്റ്റേഷന്‍ അടച്ചു പൂട്ടണം. ആരെ സംരക്ഷിക്കാനാണ് നിങ്ങളുടെ പൊലീസ്? 19 വയസുകാരിയായ പെണ്‍കുട്ടിയെ മകളെ പോലെ കണ്ട് അപ്പോള്‍ തന്നെ പോയി അന്വേഷിക്കണ്ടെ. അന്വേഷിക്കാത്തതാണ് അക്രമത്തിന് ഇടയാക്കിയത്. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വലിയ വാര്‍ത്തയായപ്പോഴാണ് കേസെടുത്തതും രണ്ടു പേരെ അറസ്റ്റു ചെയ്തതും. എന്നാല്‍ പ്രധാനപ്പെട്ട പ്രതിയെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. അയാള്‍ സി.പി.എം പ്രവര്‍ത്തകനാണ്. വേണമെങ്കില്‍ നടപടി എടുത്തോളാന്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി പറഞ്ഞിട്ടുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. അതില്‍ വലിയ സന്തോഷം. പാര്‍ട്ടി പ്രാദേശിക നേതൃത്വം അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രിയാണ് നിയമസഭയില്‍ പറഞ്ഞത്. ഇത് വലിയ അനുവാദമാണ്. തെരുവിലാണ് ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതും അവരുടെ വസ്ത്രം വലിച്ചു കീറിയതും. പ്രതികളുടെ രാഷ്ട്രീയം നോക്കാതെ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാണ് ഈ ചര്‍ച്ചയിലൂടെ പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

കൊച്ചിന്‍ സര്‍വകലാശാലയില്‍ നടന്ന സംഭവത്തെ കുറിച്ച് എന്തു രസമായിട്ടാണ് മന്ത്രി പറഞ്ഞത്. കമ്മിറ്റിക്ക് പരാതി നല്‍കിയപ്പോള്‍ തന്നെ അത് പൊലീസിന് കൈമാറിയെന്നുമാണ് മന്ത്രി പറഞ്ഞത്. മാര്‍ച്ച് ഒന്നിന് രാത്രിയിലാണ് സംഭവം നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. സി.പി.എം അനുകൂല അധ്യാപക സംഘടന സര്‍ക്കിള്‍ ഇന്‍സ്‌പെടര്‍ക്ക് ഒരു പരാതി നല്‍കി. 'വിഷയം മാപ്പ് പറയലോടെ തീര്‍ന്നു എന്ന് കരുതിയെങ്കിലും പിന്നീടത് വിഷയമായി. ഒരു സംഘം അധ്യാപകനായ ബേബിയുടെ വീട് അന്വേഷിച്ച് നടക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ അഞ്ച് മണിക്ക് ഒരു ജീപ്പ് നിറയെ ആളുകള്‍ ആലുവ ഭാഗത്ത് നിന്നും കാമ്പസിലെത്തി. അന്വേഷണത്തില്‍ ആലുവ എസ്.എഫ്.ഐ ഏരിയാ കമ്മിറ്റി അംഗങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. അതുപ്രകാരം ഓഫീസിലെത്തിയ ഡോ. ബേബിയെ യൂത്ത് വെല്‍ഫെയര്‍ ഓഫീസില്‍ തള്ളിക്കയറിയ എസ്.എഫ്.ഐ നേതാക്കള്‍ അടങ്ങിയ സംഘം ക്രൂരമായി ആക്രമിച്ചു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ എത്തിയ ഗുണ്ടാ സംഘവും പ്രശ്‌നവുമായി ബന്ധപ്പെട്ട പെണ്‍കുട്ടിയും അക്രമത്തില്‍ പങ്കാളിയായി.' ഇങ്ങനെയാണ് പരാതിയില്‍ പറയുന്നത്. സാധാരണ എസ്.എഫ്.ഐക്കാരെ കുറിച്ച് മോശമല്ലെ പറയുന്നത്. ഞാന്‍ നല്ലതാണ് പറയുന്നത്. ഈ സംഭവം നടന്നതിന്റെ പിറ്റേ ദിവസം വെളുപ്പിന് എസ്.എഫ്.ഐക്കാര്‍ ഇയാള്‍ അടികൊടുത്തു. ഇത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടും നിങ്ങളുടെ ആളുകള്‍ അതില്‍ കേസെടുത്തില്ല. കാരണം ബേബി പാര്‍ട്ടിക്കാരനാണ്. കുട്ടികളുടെ ക്ഷേമം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ് ബേബി. കറക്ട് ആളിന്റെ കയ്യിലാണ് കുട്ടികളുടെ ക്ഷേമം അന്വേഷിക്കാന്‍ കൊടുത്തിരിക്കുന്നത്. വ്യാജ പരാതി നല്‍കിയ പെണ്‍കുട്ടിക്കും ഡോ. ബേബിയെ ആക്രമിച്ച ഗുണ്ടകള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് നിങ്ങളുടെ അധ്യാപക സംഘടന നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലപാട് വേണം സര്‍, നിലപാട്. ഇതാണ് നിലപാട്.

ക്ലാര്‍ക്കിന് മുകളിലുള്ള പോസ്റ്റില്‍ എത്തിയ ബേബി ഒരു അര്‍ഹതയുമില്ലാതെ സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡയറക്ടറായി. കുറെക്കാലം കഴിഞ്ഞപ്പോള്‍ ആ പോസ്റ്റ് ടീച്ചിങ് പോസ്റ്റാക്കണമെന്ന് ബേബി ആവശ്യപ്പെട്ടു. അപ്പോള്‍ തന്നെ സര്‍വകലാശാല സ്റ്റാറ്റിയൂട്ട് ഭേഗദതി വരുത്തി നോണ്‍ ടീച്ചിങ് പോസ്റ്റ് ടീച്ചിങ് പോസ്റ്റാക്കി മാറ്റി. എന്നിട്ട് 11 വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെ യു.ജി.സി ശമ്പളം നല്‍കി. അയാളാണ് ഈ പ്രതി. നിലപാട് വേണം സര്‍, നിലപാട്.

കാലടി ശ്രീശങ്ക കേളജില്‍ 20 പെണ്‍കുട്ടികളുടെ ഫോട്ടോയാണ് അശ്ലീല ഹാന്‍ഡിലുകളില്‍ ഇട്ടത്. പെണ്‍കുട്ടികള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സ്റ്റേഷനില്‍ എത്തിയ പ്രതിയെ 15 മിനിട്ട് പോലും ഇരുത്താതെ ജാമ്യത്തില്‍ വിട്ടയച്ചു. അത് നിലപാടാണ് സര്‍, നിലപാട്. മക്കളെ പോലെയുള്ളവരുടെ ചിത്രം അശ്ലീല സൈറ്റുകളില്‍ ഇട്ടവനെയാണ് 15 മിനിട്ട് പോലും ഇരുത്താതെ നടപടിക്രമം വേഗം പൂര്‍ത്തിയാക്കി ജാമ്യം നല്‍കിയത്. അതാണ് സര്‍ നിലപാട്. കെ.കെ രമയെ അധിക്ഷേപിച്ചതു പോലെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കപ്പെട്ട വേറെ ഏതെങ്കിലും ഒരു സ്ത്രീയുണ്ടോ? രമയെ അധിക്ഷേപിച്ച് ഇട്ട കമന്റുകള്‍ എന്റെ കയ്യിലുണ്ട്. പക്ഷെ ഞാന്‍ വായിക്കില്ല. വായിക്കാന്‍ പറ്റില്ല. 51 വെട്ടു വെട്ടി ടി.പിയെ കൊന്നിട്ടും നിങ്ങളുടെ വാശി തീരാതെ കെ.കെ രമയെ നിങ്ങള്‍ വീണ്ടും സമൂഹമാധ്യമങ്ങളിലൂടെ കൊന്നുകൊണ്ടിരിക്കുകയാണ്. അത് നിങ്ങളുടെ നിലപാടാണോ? ഈ തിരഞ്ഞെടുപ്പ് കാലത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകന്‍ ഇട്ടൊരു കമന്റുണ്ട്. മുന്‍ എം.എല്‍.എയായ അമ്മയുടെ പോസ്റ്റില്‍ കയറിയാണ് ഈ മകന്‍ കമന്റിട്ടിരിക്കുന്നത്. അത് വായിക്കാന്‍ പറ്റില്ല. കാരണം അതൊക്കെ നിലപാടാണ്.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ വച്ച് പെണ്‍കുട്ടിയെ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പരാതി നല്‍കിയപ്പോള്‍ ആ ജീവനക്കാരന്‍ അവിടെ ഉണ്ടായിരുന്നുവെന്ന് ഒരു ജീവനക്കാരി മൊഴി നല്‍കി. അതിന്റെ പേരില്‍ ആ ജീവനക്കാരിയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ ആളാണ് ഈ ആരോഗ്യമന്ത്രി. കേരള ഹൈക്കോടതി ഇടപെട്ടിട്ടാണ് ഈ ജീവനക്കാരിയെ വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി നിയമിച്ചത്. കോടതി ഉത്തരവുമായി വന്ന ജീവനക്കാരിയെ ഏഴ് ദിവസം മെഡിക്കല്‍ കോളജിന് മുന്നില്‍ ഇരുത്തിയ ആരോഗ്യ മന്ത്രിയാണിത്.

12 ക്രിമിനല്‍ കേസിലും കാപ്പ കേസിലും പ്രതിയായ ക്രിമിനലിനെ മാലയിട്ട് പാര്‍ട്ടിയിലേക്ക് സ്വീകരിച്ച ആരോഗ്യമന്ത്രിയാണ് നിലപാടിനെ കുറിച്ച് പ്രതിപക്ഷത്തെ പഠിപ്പിക്കുന്നത്. എ.ഐ.എസ്.എഫിന്റെ സംസ്ഥാന വൈസ് പ്രസിഡന്റിനെ അധിക്ഷേപിക്കുകയും കേട്ടാല്‍ അറയ്ക്കുന്ന തെറി പറയുകയും ചെയ്ത ആളെ നിങ്ങള്‍ എന്ത് പ്രമോഷന്‍ നല്‍കിയാണ് എസ്.എഫ്.ഐ സെക്രട്ടറിയാക്കിയത്. അത് നിലപാടാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. പ്രധാനപ്പെട്ട കേസുകളിലൊക്കെ നിങ്ങള്‍ പാര്‍ട്ടിക്കാരും പാര്‍ട്ടി ബന്ധുക്കളും പ്രതികളാണ്. അവരെ സംരക്ഷിക്കരുത്. വണ്ടിപ്പെരിയാറിലും അതല്ലേ സംഭവിച്ചത്. ആറ് വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കിയ ഡി.വൈ.എഫ്.ഐക്കാരനെ പൊലീസ് സംരക്ഷിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വര്‍ധിച്ചു വരുന്ന അതിക്രമത്തില്‍ നടപടി എടുക്കാത്ത നീക്കത്തില്‍ പ്രതിഷേധിച്ച് വാക്കൗട്ട് ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയെ ഒറ്റാൻ പാകിസ്ഥാനൊപ്പം ചേർന്ന് വ്യോമസേന ഉദ്യോ​ഗസ്ഥൻ... മണിക്കൂറുകൾക്കകം ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ സുരക്ഷാ സേന പൂട്ടി  (10 minutes ago)

അതെന്താ മത്സ്യത്തൊഴിലാളികളുടെ ജീവൻ ജീവനല്ലേ....!!!  (20 minutes ago)

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് വൻ അപകടം. രണ്ട് പേർ മരിച്ചു.  (32 minutes ago)

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം  (37 minutes ago)

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്  (46 minutes ago)

രാജേഷിൻ്റെ മൃതദേഹത്തോട് കാണിച്ചത് കൊടുംക്രൂരത.. ആ മക്ക  (57 minutes ago)

കണ്ണൂരിൽ 20കാരി റിസ ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിന് വിവാഹേതര ബന്ധം  (1 hour ago)

വയോധികയുടെ കഴുത്ത് ഞെരിച്ച് സ്വർണ്ണം മോഷ്ടിക്കാൻ ശ്രമിച്ചു. പ്രതികളെ തൂക്കി പോലീസ്  (1 hour ago)

2 മണിക്കൂറിൽ മുല്ലപ്പെരിയാർ തുറക്കും..! പിന്നാലെ സംഭവിക്കുന്നത് പ്രത്യേക പൂജ..!തിരുവനന്തപുരത്ത് രാത്രി മുതൽ മഴ..! ALERT ഇങ്ങനെ  (1 hour ago)

സെക്കൻഡിൽ 200 ഘനയടി വീതം 120 ദിവസത്തേക്ക്; മുല്ലപ്പെരിയാർ ഇന്ന് തുറക്കും.. തമിഴ്നാട് സർക്കാർ ഉത്തരവ്  (1 hour ago)

വിവാഹ മോചനം ഉറപ്പിച്ച് കോടതി വളപ്പിലെത്തി!! അവസാന അഞ്ചുമിനുറ്റിൽ ട്വിസ്റ്റ്.. വിജയിയെ ഒഴിവാക്കുന്നില്ല.. ആ തീരുമാനത്തിലേക്ക് സംഗീത സ്വർണലിംഗം.. അടുത്ത നീക്കം!  (1 hour ago)

13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി  (2 hours ago)

പ്രവാസികളുടെ ശ്രദ്ധയ്ക്ക്: തിങ്കളാഴ്ച വരെ UAE-യിൽ ഈ മാറ്റം...! ജോലി കഴിഞ്ഞ് ഉറങ്ങാൻ കിടന്ന മലയാളി മരിച്ചു  (2 hours ago)

ഒറ്റ മണിക്കൂറിൽ എല്ലാം മാറി കൊടും മഴ 97 മരണം ഡാമുകൾ നിറഞ്ഞ് കവിഞ്ഞു..! അമ്പോ ഇന്ന് രാത്രിയിൽ തെക്ക് മഴ  (3 hours ago)

പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികളില്‍ വിശദീകരണവുമായി പിഎസ്‌സി  (9 hours ago)

Malayali Vartha Recommends