Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് പരിശീലനങ്ങള്‍ നിര്‍ബന്ധമാക്കും... രോ​ഗികളോടും കൂട്ടിരിപ്പുകാരോടും ജീവനക്കാർ സഹാനുഭൂതിയോടെ പെരുമാറണം..സുരക്ഷാ വീഴ്ചയിൽ പ്രതികരിച്ച് ആരോ​ഗ്യമന്ത്രി വീണാ ജോർജ്...

17 JULY 2024 04:33 PM IST
മലയാളി വാര്‍ത്ത

ആരോഗ്യ രംഗത്ത് നമ്പർ വൺ എന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തിൽ തലസ്ഥാന നഗരിയിൽ ഒരു രോഗി ലിഫ്റ്റിനുള്ളിൽ ഒരു ദിവസത്തോളമാണ് കുടുങ്ങി കിടന്നത്. അതും അന്ന് മാത്രമല്ല കഴിഞ്ഞ ദിവസവും സമാനമായ അവസ്ഥയാണ് ഉണ്ടായത് .വീണ്ടും അതെ ആശുപത്രിയിൽ ലിഫ്റ്റിൽ തന്നെ രണ്ടുപേർ വീണ്ടും കുടുങ്ങി. ഇപ്പോൾ വലിയ രീതിയിൽ വിമർശനം ഉയരുന്ന സാഹചര്യത്തിൽ നടപടി എടുത്തിരിക്കുകയാണ് ആരോഗ്യ മന്ത്രി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ വീഴ്ചയിൽ പ്രതികരിച്ച് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. കൃത്യവിലോപങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ആരോ​ഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വീണാ ജോർജ്.

 

ജീവനക്കാര്‍ അവരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും കൃത്യമായി നിര്‍വ്വഹിക്കണം. ഓരോ വിഭാഗങ്ങളിലും ചെക്ക് ലിസ്റ്റുകള്‍ ഏര്‍പ്പെടുത്തും. മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് പരിശീലനങ്ങള്‍ നിര്‍ബന്ധമാക്കും. രോ​ഗികളോടും കൂട്ടിരിപ്പുകാരോടും ജീവനക്കാർ സഹാനുഭൂതിയോടെ പെരുമാറണം. അവര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കണം.പ്രമോഷനിലും കോണ്‍ട്രാക്ട് പുതുക്കലിനും വിജയകരമായ പരിശീലനം പ്രധാന മാനദണ്ഡമാക്കും. ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് കൃത്യമായ സാങ്കേതിക പരിശീലനം നല്‍കണം.ലിഫ്റ്റ് പ്രവര്‍ത്തിക്കുന്ന ഓരോ ദിവസവും അവസാനിക്കുമ്പോള്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ ലിഫ്റ്റിന്റെ വാതിൽ തുറന്ന് പരിശോധിച്ച് ലോക്ക് ചെയ്യണമെന്നും വീണാ ജോർജ് പറഞ്ഞു.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ 48 മണിക്കൂർ കുടങ്ങിക്കിടന്ന രവീന്ദ്രൻ നായരെ മന്ത്രി സന്ദർശിച്ചിരുന്നു.

ഉത്തരവാദികളായ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് മന്ത്രി മടങ്ങിയത്.രണ്ടുദിവസമായി ലിഫ്റ്റിൽ കുടുങ്ങിയത് തനിക്ക് ഒരി പേടിസ്വപ്നമാണെന്ന് രവിചന്ദ്രൻ നായർ (59) തനിക്കുണ്ടായ ദുരനുഭവം എല്ലാവരോടും വിവരിച്ചു.പെട്ടെന്നാണ് ലിഫ്റ്റ് നിന്ന് പോകുന്നത്. ലിഫ്റ്റ് നമിലച്ചതോടെ ആദ്യം ചെയ്തത് അലാറം ബട്ടൺ അമർത്തുക ആയിരുന്നു, പക്ഷേ പ്രതികരണം ഉണ്ടായില്ല. അവിടെ, ലിഫ്റ്റ് ഓപ്പറേറ്ററെ ബന്ധപ്പെടാൻ കഴിയുന്ന ഒരു ഇൻ്റർകോമും ഉണ്ടായിരുന്നില്ല. അതിനാൽ, ഫോൺ ഉപയോഗിച്ച് ഞാൻ ലിഫ്റ്റിനുള്ളിൽ എഴുതിയിരിക്കുന്ന വിവിധ ഹെൽപ്പ് ലൈൻ നമ്പറുകളിലേക്ക് വിളിച്ചു. എന്നാൽ പ്രതികരണമൊന്നും ലഭിച്ചില്ല. അതിനിടയിൽ ഫോൺ എൻ്റെ കയ്യിൽ നിന്നും വഴുതി വീണു, പിന്നീട് അഥിനും അനക്കമുണ്ടായില്ല. 'ഫോൺ കേടായതിനു ശേഷം ഞാൻ ഒരു മൂലയിൽ ഇരുന്നു ആരോ വരുന്നതും കാത്തു നിന്നു.

 

പെട്ടന്നാണ് പിറ്റേന്ന് ഞായറാഴ്ചയാണെന്ന് ഓർമ്മ വന്നത്. അതിനാൽ അടുത്ത ദിവസവും ഞാൻ ഇവിടെ കുടുങ്ങിയേക്കാം. മൂത്രമൊഴിക്കാൻ തോന്നിയപ്പോൾ ലിഫ്റ്റിൻ്റെ മൂലയിൽ തന്നെ മൂത്രമൊഴിച്ചു.ഈ 42 മണിക്കൂറിനുള്ളിൽ ഞാൻ പലതവണ ഉറക്കെ കരഞ്ഞു. ഉറങ്ങാൻ പോലും കഴിഞ്ഞില്ല. എനിക്ക് ദാഹമോ വിശപ്പോ തോന്നിയാൽ ഞാൻ ചുണ്ടുകൾ ചപ്പി. അലാറം ബെൽ അമർത്തിക്കൊണ്ടേയിരുന്നു. ലിഫ്റ്റ് ചേമ്പറിൽ ഫാനോ ലൈറ്റോ ഇല്ലായിരുന്നു, എന്നിട്ടും കുറച്ച് വായു വന്നുകൊണ്ടിരുന്നു, അത് കാരണം ഓക്സിജൻ അവിടേയ്ക്കെത്തി. അതുകൊണ്ട് ജീവൻ നിലനിർത്തി എന്നാണ് ഭയത്തോടെ രവിചന്ദ്രൻ നായർ പറയുന്നത്. ഇന്നലെയും ലിഫ്റ്റ് ചതിച്ചു. വനിതാ ഡോക്ടറും സ്ട്രക്ചറിൽ കൊണ്ടുപോയ രോഗിയും ബന്ധുവും 20 മിനിറ്റോളം കുടുങ്ങി.

 

രോഗി രണ്ടു ദിവസം ലിഫ്റ്റിൽ കുടുങ്ങിയ മുന്‍ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. രവീന്ദ്രൻ നായർ എന്ന മനുഷ്യൻ ലിഫ്റ്റിൽ കുടുങ്ങി മരണത്തെ മുഖാമുഖം കണ്ടതിന്‍റെ ഞെട്ടൽ മാറും മുമ്പാണ് അടുത്ത അപകടം. 1. 40 ഓടെയാണ് സംഭവം. ഇ എൻ ടി വിഭാഗത്തിലെ ഡോ. അൻസിലയും സിടി സ്കാൻ വിഭാഗത്തിലേയ്ക്കു പോയ രോഗിയും ബന്ധുവുമാണ് കുടുങ്ങിയത്. ഇവർ കയറിയ ശേഷം താഴേയ്ക്കു പോയ ലിഫ്റ്റ് പകുതിയിൽ നിന്നു. കാഷ്വാലിറ്റിയിലെ ഏഴാം നമ്പർ ലിഫ്റ്റാണ് തകരാറിലായത്. ലിഫ്റ്റ് ടെക്നീഷ്യനെത്തി 20 മിനിറ്റോളം ശ്രമിച്ചാണ് ഇവരെ പുറത്തെത്തിച്ചത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (9 minutes ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (52 minutes ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (2 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (2 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (3 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (3 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (4 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (4 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (4 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (5 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (6 hours ago)

നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവം: അദ്ധ്യാപകനായ ഭര്‍ത്താവ് കസ്റ്റഡിയില്‍  (6 hours ago)

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത  (6 hours ago)

കലിയടങ്ങും വരെ കുത്തി!! കുടൽമാല പുറത്തെത്തിയിട്ടും ക്ഷമിക്കാതെ വിഷ്ണു കൊലപാതകത്തിന് കാരണം!!  (6 hours ago)

Malayali Vartha Recommends