Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് പരിശീലനങ്ങള്‍ നിര്‍ബന്ധമാക്കും... രോ​ഗികളോടും കൂട്ടിരിപ്പുകാരോടും ജീവനക്കാർ സഹാനുഭൂതിയോടെ പെരുമാറണം..സുരക്ഷാ വീഴ്ചയിൽ പ്രതികരിച്ച് ആരോ​ഗ്യമന്ത്രി വീണാ ജോർജ്...

17 JULY 2024 04:33 PM IST
മലയാളി വാര്‍ത്ത

ആരോഗ്യ രംഗത്ത് നമ്പർ വൺ എന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തിൽ തലസ്ഥാന നഗരിയിൽ ഒരു രോഗി ലിഫ്റ്റിനുള്ളിൽ ഒരു ദിവസത്തോളമാണ് കുടുങ്ങി കിടന്നത്. അതും അന്ന് മാത്രമല്ല കഴിഞ്ഞ ദിവസവും സമാനമായ അവസ്ഥയാണ് ഉണ്ടായത് .വീണ്ടും അതെ ആശുപത്രിയിൽ ലിഫ്റ്റിൽ തന്നെ രണ്ടുപേർ വീണ്ടും കുടുങ്ങി. ഇപ്പോൾ വലിയ രീതിയിൽ വിമർശനം ഉയരുന്ന സാഹചര്യത്തിൽ നടപടി എടുത്തിരിക്കുകയാണ് ആരോഗ്യ മന്ത്രി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ വീഴ്ചയിൽ പ്രതികരിച്ച് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. കൃത്യവിലോപങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ആരോ​ഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വീണാ ജോർജ്.

 

ജീവനക്കാര്‍ അവരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും കൃത്യമായി നിര്‍വ്വഹിക്കണം. ഓരോ വിഭാഗങ്ങളിലും ചെക്ക് ലിസ്റ്റുകള്‍ ഏര്‍പ്പെടുത്തും. മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് പരിശീലനങ്ങള്‍ നിര്‍ബന്ധമാക്കും. രോ​ഗികളോടും കൂട്ടിരിപ്പുകാരോടും ജീവനക്കാർ സഹാനുഭൂതിയോടെ പെരുമാറണം. അവര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കണം.പ്രമോഷനിലും കോണ്‍ട്രാക്ട് പുതുക്കലിനും വിജയകരമായ പരിശീലനം പ്രധാന മാനദണ്ഡമാക്കും. ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് കൃത്യമായ സാങ്കേതിക പരിശീലനം നല്‍കണം.ലിഫ്റ്റ് പ്രവര്‍ത്തിക്കുന്ന ഓരോ ദിവസവും അവസാനിക്കുമ്പോള്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ ലിഫ്റ്റിന്റെ വാതിൽ തുറന്ന് പരിശോധിച്ച് ലോക്ക് ചെയ്യണമെന്നും വീണാ ജോർജ് പറഞ്ഞു.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ 48 മണിക്കൂർ കുടങ്ങിക്കിടന്ന രവീന്ദ്രൻ നായരെ മന്ത്രി സന്ദർശിച്ചിരുന്നു.

ഉത്തരവാദികളായ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് മന്ത്രി മടങ്ങിയത്.രണ്ടുദിവസമായി ലിഫ്റ്റിൽ കുടുങ്ങിയത് തനിക്ക് ഒരി പേടിസ്വപ്നമാണെന്ന് രവിചന്ദ്രൻ നായർ (59) തനിക്കുണ്ടായ ദുരനുഭവം എല്ലാവരോടും വിവരിച്ചു.പെട്ടെന്നാണ് ലിഫ്റ്റ് നിന്ന് പോകുന്നത്. ലിഫ്റ്റ് നമിലച്ചതോടെ ആദ്യം ചെയ്തത് അലാറം ബട്ടൺ അമർത്തുക ആയിരുന്നു, പക്ഷേ പ്രതികരണം ഉണ്ടായില്ല. അവിടെ, ലിഫ്റ്റ് ഓപ്പറേറ്ററെ ബന്ധപ്പെടാൻ കഴിയുന്ന ഒരു ഇൻ്റർകോമും ഉണ്ടായിരുന്നില്ല. അതിനാൽ, ഫോൺ ഉപയോഗിച്ച് ഞാൻ ലിഫ്റ്റിനുള്ളിൽ എഴുതിയിരിക്കുന്ന വിവിധ ഹെൽപ്പ് ലൈൻ നമ്പറുകളിലേക്ക് വിളിച്ചു. എന്നാൽ പ്രതികരണമൊന്നും ലഭിച്ചില്ല. അതിനിടയിൽ ഫോൺ എൻ്റെ കയ്യിൽ നിന്നും വഴുതി വീണു, പിന്നീട് അഥിനും അനക്കമുണ്ടായില്ല. 'ഫോൺ കേടായതിനു ശേഷം ഞാൻ ഒരു മൂലയിൽ ഇരുന്നു ആരോ വരുന്നതും കാത്തു നിന്നു.

 

പെട്ടന്നാണ് പിറ്റേന്ന് ഞായറാഴ്ചയാണെന്ന് ഓർമ്മ വന്നത്. അതിനാൽ അടുത്ത ദിവസവും ഞാൻ ഇവിടെ കുടുങ്ങിയേക്കാം. മൂത്രമൊഴിക്കാൻ തോന്നിയപ്പോൾ ലിഫ്റ്റിൻ്റെ മൂലയിൽ തന്നെ മൂത്രമൊഴിച്ചു.ഈ 42 മണിക്കൂറിനുള്ളിൽ ഞാൻ പലതവണ ഉറക്കെ കരഞ്ഞു. ഉറങ്ങാൻ പോലും കഴിഞ്ഞില്ല. എനിക്ക് ദാഹമോ വിശപ്പോ തോന്നിയാൽ ഞാൻ ചുണ്ടുകൾ ചപ്പി. അലാറം ബെൽ അമർത്തിക്കൊണ്ടേയിരുന്നു. ലിഫ്റ്റ് ചേമ്പറിൽ ഫാനോ ലൈറ്റോ ഇല്ലായിരുന്നു, എന്നിട്ടും കുറച്ച് വായു വന്നുകൊണ്ടിരുന്നു, അത് കാരണം ഓക്സിജൻ അവിടേയ്ക്കെത്തി. അതുകൊണ്ട് ജീവൻ നിലനിർത്തി എന്നാണ് ഭയത്തോടെ രവിചന്ദ്രൻ നായർ പറയുന്നത്. ഇന്നലെയും ലിഫ്റ്റ് ചതിച്ചു. വനിതാ ഡോക്ടറും സ്ട്രക്ചറിൽ കൊണ്ടുപോയ രോഗിയും ബന്ധുവും 20 മിനിറ്റോളം കുടുങ്ങി.

 

രോഗി രണ്ടു ദിവസം ലിഫ്റ്റിൽ കുടുങ്ങിയ മുന്‍ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. രവീന്ദ്രൻ നായർ എന്ന മനുഷ്യൻ ലിഫ്റ്റിൽ കുടുങ്ങി മരണത്തെ മുഖാമുഖം കണ്ടതിന്‍റെ ഞെട്ടൽ മാറും മുമ്പാണ് അടുത്ത അപകടം. 1. 40 ഓടെയാണ് സംഭവം. ഇ എൻ ടി വിഭാഗത്തിലെ ഡോ. അൻസിലയും സിടി സ്കാൻ വിഭാഗത്തിലേയ്ക്കു പോയ രോഗിയും ബന്ധുവുമാണ് കുടുങ്ങിയത്. ഇവർ കയറിയ ശേഷം താഴേയ്ക്കു പോയ ലിഫ്റ്റ് പകുതിയിൽ നിന്നു. കാഷ്വാലിറ്റിയിലെ ഏഴാം നമ്പർ ലിഫ്റ്റാണ് തകരാറിലായത്. ലിഫ്റ്റ് ടെക്നീഷ്യനെത്തി 20 മിനിറ്റോളം ശ്രമിച്ചാണ് ഇവരെ പുറത്തെത്തിച്ചത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (1 hour ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (1 hour ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (1 hour ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (2 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (2 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (2 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (3 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (3 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (3 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (4 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (4 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (4 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (6 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (6 hours ago)

Malayali Vartha Recommends