Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല കൊള്ള മോഡല്‍... ശബരിമല മോഡലിൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ 'സ്വർണ്ണം പൂശാൻ 100 കോടിയുടെ പദ്ധതിയിട്ടു; തട്ടിപ്പിന് ശ്രമമുണ്ടായെന്ന് മുൻ വിജിലൻസ് ഓഫീസർ


സംസ്ഥാനത്ത് ശക്തമായ മഴ തുടരും.... ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്...


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...


'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..

കൊല്ലം ജില്ലയില്‍ ചൂട് കൂടുന്ന സാഹചര്യം..ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ പ്രത്യേക ജാഗ്രത പുലർത്തണം.. 11 മുകളിലായാൽ ഏറ്റവും ഗുരുതര സാഹചര്യമാണ്..

14 MARCH 2025 05:08 PM IST
മലയാളി വാര്‍ത്ത

കൊല്ലം ജില്ലയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ചവറ, പുനലൂർ, പാരിപ്പള്ളി, കാരുവേലിൽ എന്നിവിടങ്ങളിൽ സ്ഥാപിച്ച ഓട്ടോമാറ്റിക്ക് കാലാവസ്ഥാമാപിനികളിൽ ഈമാസം ഒട്ടുമിക്ക ദിവസങ്ങളിലും 37 ഡിഗ്രിക്ക് മുകളിലാണ് അന്തരീക്ഷ താപനില.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കൊട്ടാരക്കരയിൽ സ്ഥാപിച്ച ഇന്റർനെറ്റ് ഒഫ് തിംഗ്സ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന കാലാവസ്ഥാ നിരീക്ഷണ സംവിധാനത്തിൽ പ്രദേശത്തെ അള്‍ട്രാ വയലറ്റ് സൂചിക മിക്ക ദിവസങ്ങളിലും 8 - 10 വരെയാണ്.

 

ഇന്നലെ 10 ആണ് രേഖപ്പെടുത്തിയത്.അള്‍ട്രാവയലറ്റ് സൂചിക 6 മുതൽ 7 വരെയാണെങ്കിൽ മുൻകരുതൽ സ്വീകരിക്കേണ്ട സാഹചര്യമാണ്. 8 മുതൽ 10 വരെ അതീവ ജാഗ്രത പുലർത്തണം. 11 മുകളിലായാൽ ഏറ്റവും ഗുരുതര സാഹചര്യമാണ്. സൂചിക കൊട്ടാരക്കരയിൽ മാത്രമാണ് നിലവിൽ ലഭ്യമെങ്കിലും ജില്ലയുടെ എല്ലാ ഭാഗത്തും ജാഗ്രത പുലർത്തണം. അൾട്രാവയലറ്റ് സൂചിക കൂടുതൽ രാവിലെ 10 മുതൽ വൈകിട്ട് 3 വരെയാണ്. ഈസമയം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. സൂര്യാതപം, ത്വക്ക്, നേത്രരോഗങ്ങൾക്ക് സാദ്ധ്യത കൂടുതലാണ്. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ വൈദ്യസഹായം തേടണം.


ഉയർന്ന തോതിലുള്ള അൾട്രാവയലറ്റ് വികിരണം കണ്ടെത്തിയതിനെ തുടർന്ന് പാലക്കാട് ജില്ലയിൽ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) റെഡ് അലേർട്ട് പ്രഖ്യാപിച്ചു.പാലക്കാട്, മലപ്പുറം ജില്ലകൾക്കായി തൃത്താല, പൊന്നാനി എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അൾട്രാവയലറ്റ് (UV) മീറ്ററുകൾ വഴി ജില്ലയിലെ അൾട്രാവയലറ്റ് വികിരണത്തിന്റെ അളവ് 11 എന്ന സൂചികയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വ്യാഴാഴ്ച ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.അൾട്രാവയലറ്റ് രശ്മികളിൽ ദീർഘനേരം എക്സ്പോഷർ ചെയ്യുന്നത് സൂര്യതാപം, ചർമ്മരോഗങ്ങൾ,

 

നേത്രരോഗങ്ങൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നതിനാൽ മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്ന് കെഎസ്ഡിഎംഎ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ജില്ലയിൽ രാവിലെ 10 നും ഉച്ചകഴിഞ്ഞ് 3 നും ഇടയിലാണ് ഏറ്റവും ഉയർന്ന യുവി സൂചിക രേഖപ്പെടുത്തിയിരിക്കുന്നത്.ഈ സമയങ്ങളിൽ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് അതിൽ പറയുന്നു. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിൽ ഏർപ്പെടുന്നവർ,

 

ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമ്മരോഗമുള്ളവർ, നേത്രരോഗങ്ങൾ, കാൻസർ രോഗികൾ, രോഗപ്രതിരോധ ശേഷി ദുർബലമായമറ്റ് വിഭാഗങ്ങൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.ശരീരം മുഴുവൻ മൂടുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും പകൽ സമയത്ത് പുറത്തുപോകുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാനും ജനങ്ങൾക്ക് നിർദ്ദേശമുണ്ട്. ഉയർന്ന ഉയരത്തിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും സാധാരണയായി ഉയർന്ന യുവി സൂചികകൾ ഉണ്ടാകും. തെളിഞ്ഞതും മേഘങ്ങളില്ലാത്തതുമായ ആകാശമുണ്ടെങ്കിൽ പോലും യുവി സൂചിക ഇപ്പോഴും ഉയർന്നതായിരിക്കും. യുവി രശ്മികളെ പ്രതിഫലിപ്പിക്കുന്ന വെള്ളം,

 

മണൽ തുടങ്ങിയ പ്രതലങ്ങളിൽ യുവി സൂചിക ഉയർന്നതായിരിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.ഇത്തവണ എല്ലാ ജില്ലയിലും തകർപ്പൻ ചൂടുണ്ട്. കാസർകോട്ടുള്ളത് പതിവ് ചൂടാണെന്നാണു വിദഗ്ധർ പറയുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള കാറ്റ് അടിക്കാൻ ഇതുവരെയും തുടങ്ങാത്തതിനാൽ പാലക്കാട് ഇത്തവണ അൽപം പിന്നിലാണ്. താരതമ്യേന ചൂട് കൂടിയ കൊങ്കൺ പ്രദേശങ്ങളോട് ചേർന്നുകിടക്കുന്നതിനാലാണ് ജില്ലയിൽ ചൂട് കൂടുന്നത്. അവിടെനിന്നുള്ള ചൂടുകൂടിയ വായു ജില്ലയിലേക്ക് നീങ്ങിയെത്തും. തമിഴ്നാട്ടിൽ നിന്ന് പാലക്കാടേക്ക് കടക്കുന്ന വരണ്ടവായു ഉണ്ടാക്കുന്ന ഇതേ മാതൃകയിലാണ് ജില്ലയിലും ചൂടുയരുന്നത്.

 

ചെങ്കൽപ്പാറകളും താരതമ്യേന ഉറപ്പുള്ള ഉപരിതല മണ്ണും അതിന്റെ കരുത്ത് ഒന്നുകൂടെ കൂട്ടുമെന്ന് മാത്രം.ജാഗ്രത വേണം..പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക.അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.കൈ ഉൾപ്പടെ പൂർണമായും മൂടുന്ന തരത്തിൽ വേണം.കുടയോ തൊപ്പിയോ ഉപയോഗിക്കുക.ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കണം.പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.യൂണിഫോമിലെ ടൈ, സോക്‌സ് എന്നിവയിൽ ഇളവ് അനുവദിക്കുക.ആരോഗ്യ പ്രശ്നമുള്ളവർ രാവിലെ 11 മുതൽ വൈകിട്ട് 3 വരെ സൂര്യപ്രകാശം ഏൽക്കരുത്.

തുറസായ സ്ഥലങ്ങളിലെ പൊതുപരിപാടികൾ ഒഴിവാക്കുക. നിർജ്ജലീകരണം തടയാൻ കൃത്യമായ ഇടവേളകളിൽ ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് ശീലമാക്കുക. പുറത്ത് പോകുന്നവർ കൈയിൽ കുപ്പിവെള്ളം കരുതണം.നിർജ്ജലീകരണത്തിന് കാരണമാകുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതളപാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കുക. പഴച്ചാറുകൾ, സംഭാരം, ഒ.ആർ.എസ് ലായനി തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്. ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉൾപ്പെടുത്തുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല കൊള്ള മോഡല്‍... ശബരിമല മോഡലിൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ 'സ്വർണ്ണം പൂശാൻ 100 കോടിയുടെ പദ്ധതിയിട്ടു; തട്ടിപ്പിന് ശ്രമമുണ്ടായെന്ന് മുൻ വിജിലൻസ് ഓഫീസർ  (29 minutes ago)

അഭിമാനം തോന്നുന്ന നിമിഷങ്ങൾ ഇന്ന് സംജാതമാകും  (41 minutes ago)

തിരുവല്ലയിൽ 47 കാരനെ വീടിനുള്ളിൽ മരിച്ച  (58 minutes ago)

പോസ്റ്റല്‍ ബാലറ്റ് വിതരണം 26 മുതല്‍  (1 hour ago)

വിമാനം മസ്‌കറ്റ് വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്റിങ് നടത്തി മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി..  (1 hour ago)

വനിത ബ്ലൈൻഡ് ടി20 ക്രിക്കറ്റ്  (1 hour ago)

ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് ...  (1 hour ago)

തിക്കിലും തിരക്കിലുംപെട്ട്‌ നിരവധി പേർക്ക് പരുക്ക്  (2 hours ago)

അവസരം നൽകണമെന്ന് കോടതി  (2 hours ago)

മകളുടെ മുന്നിൽ വച്ച് അതിക്രൂര കൊലപാതകം....  (2 hours ago)

തീര്‍ഥാടകരുടെ എണ്ണം ആറര ലക്ഷം ...  (2 hours ago)

കർണാടകയില്‍ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി  (3 hours ago)

ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത...  (3 hours ago)

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ  (13 hours ago)

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ  (14 hours ago)

Malayali Vartha Recommends