Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ


പാലക്കാട് നിറയുന്ന പുഞ്ചിരി; രാഹുൽ മാങ്കൂട്ടത്തിലിന്റെ 'SMILE' പദ്ധതിയിലെ മൂന്നാമത്തെ വീടും യാഥാർത്ഥ്യമായി...


പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍.. പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി..ടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു..


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

ഓര്‍ഡര്‍ ചെയ്യുന്നത് ആപ്പിള്‍ ഐ ഫോണ്‍, കിട്ടുന്നത് ചൈനീസ് മോഡല്‍ ഐ ഫോണ്‍, ഓണ്‍ലൈന്‍ തട്ടിപ്പിന്റെ കഥ ഇങ്ങനെ

27 JULY 2016 09:35 AM IST
മലയാളി വാര്‍ത്ത

വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഒരു ലാഭകരമാണ് ഓണ്‍ലൈന്‍ വഴിയുള്ള കച്ചവടം, അതിപ്പോ ഫോണായാലും കാറായാലും വീടായാലും മലയാളികള്‍ക്കിപ്പോ ഓണ്‍ലൈന്‍ വഴിയുള്ള കച്ചവടത്തിനാണ് താല്‍പര്യം. ഓണ്‍ലൈന്‍ കച്ചവടത്തിന്റെ മറവില്‍ അനവധി തട്ടിപ്പുകളും കബളിപ്പിക്കപ്പെടുന്നതുമായ വാര്‍ത്തകള്‍ പുറത്തു വരുമ്പോഴും കച്ചവടത്തിന്റെ പേരില്‍ തട്ടിപ്പു നടത്തുന്നവരും തട്ടിപ്പിനിരയാകുന്നവരും നിരവധിയാണ്.

ഇത്തരത്തില്‍ ഓണ്‍ലൈന്‍ വഴി പരസ്യം നല്‍കി ആളുകളില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങളാണെന്നറിയുമ്പോള്‍ ഓണ്‍ലൈന്‍ കച്ചവടത്തിന്റെ മറുവശം നമുക്ക് മനസിലാകും. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ കെട്ടിടനിര്‍മാണ ജോലി ചെയ്തിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി ആപ്പിള്‍ ഐ ഫോണ്‍ ഓണ്‍ലൈന്‍ വഴി നല്‍കാമെന്ന് പറഞ്ഞാണ് ലക്ഷങ്ങള്‍ തട്ടിയെടുത്തത്. ഇപ്പോള്‍ ബെംഗളൂരുവിലെ ഹൊസൂര്‍ മെയിന്‍ റോഡില്‍ ശ്രീമുനി റെഡ്ഡി ബില്‍ഡിങ്ങില്‍ താമസക്കാരനായ സാജനെ(35) നോര്‍ത്ത് സിഐ വൈ.നിസാമുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത് ഐഫോണ്‍ നല്‍കാമെന്ന് വെബ്‌സൈറ്റിലൂടെ പരസ്യപ്പെടുത്തി പണം വാങ്ങിയശേഷം ചൈനാ നിര്‍മിത ഫോണ്‍ നല്‍കി ആളുകളില്‍ നിന്ന് പണം തട്ടിയെടുത്തതിന്റെ പേരിലാണ്.

വെബ്‌സൈറ് വഴി വിലകൂടിയ ആപ്പിള്‍ ഐ ഫോണിന്റെ പരസ്യം നല്‍കുകയും. പരസ്യത്തില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് വിളിക്കുന്നവരോട് പുറം നാടുകളില്‍ നിന്ന് നികുതി വെട്ടിച്ചും,കള്ളക്കടത്തിലൂടെ വെട്ടിച്ചു കടത്തിയ ഐ ഫോണ്‍ കുറഞ്ഞ വിലക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയാണ് പതിവ്. വിലയുടെ പകുതി മുന്‍കൂര്‍ നല്‍കിയാല്‍ മൂന്നു ദിവസത്തിനകം ഫോണ്‍ എത്തിച്ചുനല്‍കാമെന്നായിരുന്നു വാഗ്ദാനം നല്‍കിയിരുന്നത്. ഇതു വിശ്വസിച്ച് ഇയാള്‍ നിര്‍ദേശിച്ച ബാങ്ക് അക്കൗണ്ടിലേക്കു പണം നല്‍കിയവരാന് കബളിപ്പിക്കപ്പെട്ടത്.

ബംനാഗളൂരുവിലെ വിവിധ ബാങ്കുകളില്‍ നിന്ന് വ്യാജവിലാസത്തില്‍ തരപ്പെടുത്തിയ ബാങ്ക് അക്കൗണ്ടിലേക്കാണ് സാജന്‍ ആവശ്യക്കാരോട് പണം നിക്ഷേപിക്കാന്‍ പറയുക. പണം നല്‍കി മൂന്നു ദിവസത്തിനകം ഫോണ്‍ കാത്തിരിക്കുന്നവര്‍ക്കു മുന്നില്‍ പരമാവധി ദിവസങ്ങള്‍ വൈകിയെത്തിയാണ് ഇയാള്‍ ഫോണ്‍ കൈമാറിയിരുന്നത്. പണം നല്‍കിയവരെ ഏതെങ്കിലും തിരക്കുള്ള സ്ഥലത്തേക്കു വിളിച്ചുവരുത്തി ഇവര്‍ക്കു മുന്‍പില്‍ ഡെലിവറി ബോയ് എന്ന വ്യാജേന പ്രത്യക്ഷപ്പെടുന്ന സാജന്‍ കയ്യിലുള്ള പൊതി കൈമാറും. ബില്‍ ഇല്ലാത്ത കള്ളക്കടത്ത് സാധനമായതിനാല്‍ ഇപ്പോള്‍ തുറക്കേണ്ടെന്നും പൊലീസ് കണ്ടാല്‍ പിടിക്കുമെന്നും മുന്നറിയിപ്പു നല്‍കി ബാക്കി പണവും വാങ്ങി മുങ്ങുകയാണു പതിവ്. ഇയാളുടെ സാന്നിധ്യത്തില്‍ തന്നെ ചിലര്‍ പൊതി തുറക്കാന്‍ ശ്രമിക്കുമെങ്കിലും ഐ ഫോണിന്റെ പടം പതിച്ച കവര്‍ കാണുമ്പോള്‍ ബാക്കി പണം കൂടി നല്‍കുമായിരുന്നു. പിന്നീട് കവര്‍ തുറന്നു നോക്കുമ്പോഴാണ് ഉള്ളില്‍ വില കുറഞ്ഞ ചൈനാ നിര്‍മിത ഫോണാണെന്നു തിരിച്ചറിയുന്നതും കബളിപ്പിക്കപ്പെട്ട എന്നും മനസിലാകുന്നത്.

ബെംഗളൂരിവിലെയും ഫോര്‍ട്ട് കൊച്ചിയിലെയും വ്യാജവിലാസവും ഉപയോഗിച്ചു സിം കാര്‍ഡ് സ്വന്തമാക്കിയിട്ടുള്ളതിനാല്‍ ആവശ്യാനുസരണം നമ്പര്‍ മാറുകയും പുതിയ കസ്റ്റമറെ പിടിക്കാനും സാധിച്ചിരുന്നു. ഫോര്‍ട്ട് കൊച്ചി അമരാവതിയില്‍നിന്ന് 16 വര്‍ഷം മുന്‍പു ബെംഗളൂരിവിലേക്കു താമസം മാറിയ പ്രതി ഫോണ്‍ തട്ടിപ്പില്‍ മലയാളികളെയാണു പ്രധാനമായും ഇരകളാക്കിയത്. കംപ്യൂട്ടര്‍ പരിജ്ഞാനമില്ലാത്ത സാജന്‍ ചതിച്ചവരില്‍ എംബിബിഎസ്, എംബിഎ, ബിടെക് വിദ്യാര്‍ഥികളും ഐടി പ്രഫഷനലുകളും മൊബൈല്‍ ഡീലര്‍മാരുമുണ്ട്.

ഇരിങ്ങാലക്കുട, തൃശൂര്‍, പുതുക്കാട്, മലപ്പുറം, ചങ്ങനാശ്ശേരി, പാലാരിവട്ടം പൊലീസ് സ്റ്റേഷനുകളില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മലപ്പുറം സ്വദേശി സഹദിന്റെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തിരുന്നു.സാജനെ അറസ്റ്റു ചെയ്ത സിഐയുടെ സംഘത്തില്‍ എസ്‌ഐ ശരത്കുമാര്‍, എഎസ്‌ഐമാരായ ബോസ്, മോഹന്‍, റഫീഖ് സിപിഒമാരായ സുധീര്‍, ബിജു എന്നിവരുണ്ടായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണു സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുമായി അവിഹിതബന്ധം ആരോപിച്ച് നടുറോഡില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (33 minutes ago)

ധ്യാനും വിഷ്ണുവും ഒന്നിക്കുന്ന 'ഭീഷ്മര്‍' മാര്‍ച്ച് 20ന് തിയറ്ററുകളില്‍ എത്തും  (1 hour ago)

ബോളിവുഡ് താരങ്ങള്‍ അധോലോകത്തിന്റെ സമ്മര്‍ദം അനുഭവിച്ചിരുന്നതായി ഫറാ ഖാന്‍  (1 hour ago)

കരൂര്‍ ദുരന്തത്തില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ നീണ്ടു  (2 hours ago)

ദുര്‍ഭരണം അവസാനിക്കാന്‍ 26 ദിവസം മാത്രമെയുള്ളൂ എന്ന് വി.ഡി.സതീശന്‍  (2 hours ago)

എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല  (2 hours ago)

എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ജി.സുധാകരൻ...  (2 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

കോണ്‍ഗ്രസില്‍ നിന്ന് നാല് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സാദ്ധ്യത  (2 hours ago)

ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്  (2 hours ago)

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും  (2 hours ago)

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്  (3 hours ago)

പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്; വിശദീകരണവുമായി ടിവികെ  (3 hours ago)

ട്രെയിനിലെ കോച്ചിനുള്ളിൽ നിന്നുള്ള ഒരു തല്ലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്  (3 hours ago)

വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി...സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു..  (3 hours ago)

Malayali Vartha Recommends