Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...


ഇത് കേസാക്കിയാൽ നാറും! ജിജി മാരിയോ മദ്യ ലഹരിയിൽ ഭർത്താവിനെ കുത്തി കൊല്ലാൻ ശ്രമിച്ചുവെന്ന് മാധ്യമങ്ങളിൽ വാർത്ത വരും: കുട്ടികളെ ഓർത്ത് കേസാക്കണ്ട എന്നവർ പറഞ്ഞു: ജിജിയുടെ വഴിവിട്ട ജീവിതവും, സാമ്പത്തിക തട്ടിപ്പുകളും: ആ വീഡിയോ പുറത്ത് വിട്ട് മാരിയോ ജോസഫ്...

ഓര്‍ഡര്‍ ചെയ്യുന്നത് ആപ്പിള്‍ ഐ ഫോണ്‍, കിട്ടുന്നത് ചൈനീസ് മോഡല്‍ ഐ ഫോണ്‍, ഓണ്‍ലൈന്‍ തട്ടിപ്പിന്റെ കഥ ഇങ്ങനെ

27 JULY 2016 09:35 AM IST
മലയാളി വാര്‍ത്ത

വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഒരു ലാഭകരമാണ് ഓണ്‍ലൈന്‍ വഴിയുള്ള കച്ചവടം, അതിപ്പോ ഫോണായാലും കാറായാലും വീടായാലും മലയാളികള്‍ക്കിപ്പോ ഓണ്‍ലൈന്‍ വഴിയുള്ള കച്ചവടത്തിനാണ് താല്‍പര്യം. ഓണ്‍ലൈന്‍ കച്ചവടത്തിന്റെ മറവില്‍ അനവധി തട്ടിപ്പുകളും കബളിപ്പിക്കപ്പെടുന്നതുമായ വാര്‍ത്തകള്‍ പുറത്തു വരുമ്പോഴും കച്ചവടത്തിന്റെ പേരില്‍ തട്ടിപ്പു നടത്തുന്നവരും തട്ടിപ്പിനിരയാകുന്നവരും നിരവധിയാണ്.

ഇത്തരത്തില്‍ ഓണ്‍ലൈന്‍ വഴി പരസ്യം നല്‍കി ആളുകളില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങളാണെന്നറിയുമ്പോള്‍ ഓണ്‍ലൈന്‍ കച്ചവടത്തിന്റെ മറുവശം നമുക്ക് മനസിലാകും. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ കെട്ടിടനിര്‍മാണ ജോലി ചെയ്തിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി ആപ്പിള്‍ ഐ ഫോണ്‍ ഓണ്‍ലൈന്‍ വഴി നല്‍കാമെന്ന് പറഞ്ഞാണ് ലക്ഷങ്ങള്‍ തട്ടിയെടുത്തത്. ഇപ്പോള്‍ ബെംഗളൂരുവിലെ ഹൊസൂര്‍ മെയിന്‍ റോഡില്‍ ശ്രീമുനി റെഡ്ഡി ബില്‍ഡിങ്ങില്‍ താമസക്കാരനായ സാജനെ(35) നോര്‍ത്ത് സിഐ വൈ.നിസാമുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത് ഐഫോണ്‍ നല്‍കാമെന്ന് വെബ്‌സൈറ്റിലൂടെ പരസ്യപ്പെടുത്തി പണം വാങ്ങിയശേഷം ചൈനാ നിര്‍മിത ഫോണ്‍ നല്‍കി ആളുകളില്‍ നിന്ന് പണം തട്ടിയെടുത്തതിന്റെ പേരിലാണ്.

വെബ്‌സൈറ് വഴി വിലകൂടിയ ആപ്പിള്‍ ഐ ഫോണിന്റെ പരസ്യം നല്‍കുകയും. പരസ്യത്തില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് വിളിക്കുന്നവരോട് പുറം നാടുകളില്‍ നിന്ന് നികുതി വെട്ടിച്ചും,കള്ളക്കടത്തിലൂടെ വെട്ടിച്ചു കടത്തിയ ഐ ഫോണ്‍ കുറഞ്ഞ വിലക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയാണ് പതിവ്. വിലയുടെ പകുതി മുന്‍കൂര്‍ നല്‍കിയാല്‍ മൂന്നു ദിവസത്തിനകം ഫോണ്‍ എത്തിച്ചുനല്‍കാമെന്നായിരുന്നു വാഗ്ദാനം നല്‍കിയിരുന്നത്. ഇതു വിശ്വസിച്ച് ഇയാള്‍ നിര്‍ദേശിച്ച ബാങ്ക് അക്കൗണ്ടിലേക്കു പണം നല്‍കിയവരാന് കബളിപ്പിക്കപ്പെട്ടത്.

ബംനാഗളൂരുവിലെ വിവിധ ബാങ്കുകളില്‍ നിന്ന് വ്യാജവിലാസത്തില്‍ തരപ്പെടുത്തിയ ബാങ്ക് അക്കൗണ്ടിലേക്കാണ് സാജന്‍ ആവശ്യക്കാരോട് പണം നിക്ഷേപിക്കാന്‍ പറയുക. പണം നല്‍കി മൂന്നു ദിവസത്തിനകം ഫോണ്‍ കാത്തിരിക്കുന്നവര്‍ക്കു മുന്നില്‍ പരമാവധി ദിവസങ്ങള്‍ വൈകിയെത്തിയാണ് ഇയാള്‍ ഫോണ്‍ കൈമാറിയിരുന്നത്. പണം നല്‍കിയവരെ ഏതെങ്കിലും തിരക്കുള്ള സ്ഥലത്തേക്കു വിളിച്ചുവരുത്തി ഇവര്‍ക്കു മുന്‍പില്‍ ഡെലിവറി ബോയ് എന്ന വ്യാജേന പ്രത്യക്ഷപ്പെടുന്ന സാജന്‍ കയ്യിലുള്ള പൊതി കൈമാറും. ബില്‍ ഇല്ലാത്ത കള്ളക്കടത്ത് സാധനമായതിനാല്‍ ഇപ്പോള്‍ തുറക്കേണ്ടെന്നും പൊലീസ് കണ്ടാല്‍ പിടിക്കുമെന്നും മുന്നറിയിപ്പു നല്‍കി ബാക്കി പണവും വാങ്ങി മുങ്ങുകയാണു പതിവ്. ഇയാളുടെ സാന്നിധ്യത്തില്‍ തന്നെ ചിലര്‍ പൊതി തുറക്കാന്‍ ശ്രമിക്കുമെങ്കിലും ഐ ഫോണിന്റെ പടം പതിച്ച കവര്‍ കാണുമ്പോള്‍ ബാക്കി പണം കൂടി നല്‍കുമായിരുന്നു. പിന്നീട് കവര്‍ തുറന്നു നോക്കുമ്പോഴാണ് ഉള്ളില്‍ വില കുറഞ്ഞ ചൈനാ നിര്‍മിത ഫോണാണെന്നു തിരിച്ചറിയുന്നതും കബളിപ്പിക്കപ്പെട്ട എന്നും മനസിലാകുന്നത്.

ബെംഗളൂരിവിലെയും ഫോര്‍ട്ട് കൊച്ചിയിലെയും വ്യാജവിലാസവും ഉപയോഗിച്ചു സിം കാര്‍ഡ് സ്വന്തമാക്കിയിട്ടുള്ളതിനാല്‍ ആവശ്യാനുസരണം നമ്പര്‍ മാറുകയും പുതിയ കസ്റ്റമറെ പിടിക്കാനും സാധിച്ചിരുന്നു. ഫോര്‍ട്ട് കൊച്ചി അമരാവതിയില്‍നിന്ന് 16 വര്‍ഷം മുന്‍പു ബെംഗളൂരിവിലേക്കു താമസം മാറിയ പ്രതി ഫോണ്‍ തട്ടിപ്പില്‍ മലയാളികളെയാണു പ്രധാനമായും ഇരകളാക്കിയത്. കംപ്യൂട്ടര്‍ പരിജ്ഞാനമില്ലാത്ത സാജന്‍ ചതിച്ചവരില്‍ എംബിബിഎസ്, എംബിഎ, ബിടെക് വിദ്യാര്‍ഥികളും ഐടി പ്രഫഷനലുകളും മൊബൈല്‍ ഡീലര്‍മാരുമുണ്ട്.

ഇരിങ്ങാലക്കുട, തൃശൂര്‍, പുതുക്കാട്, മലപ്പുറം, ചങ്ങനാശ്ശേരി, പാലാരിവട്ടം പൊലീസ് സ്റ്റേഷനുകളില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മലപ്പുറം സ്വദേശി സഹദിന്റെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തിരുന്നു.സാജനെ അറസ്റ്റു ചെയ്ത സിഐയുടെ സംഘത്തില്‍ എസ്‌ഐ ശരത്കുമാര്‍, എഎസ്‌ഐമാരായ ബോസ്, മോഹന്‍, റഫീഖ് സിപിഒമാരായ സുധീര്‍, ബിജു എന്നിവരുണ്ടായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണു സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാറില്‍ എന്താണ് പാര്‍ട്ടിയ്ക്ക് പറ്റിയതെന്ന് അന്വേഷിക്കണമെന്ന് ശശി തരൂര്‍  (4 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍  (4 hours ago)

ബിഹാറിലെ തോല്‍വിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി  (4 hours ago)

ബിഹാര്‍ ജനതയ്ക്ക് ഇനി ഭയമില്ലാതെ മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

വര്‍ക്കലയില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു  (5 hours ago)

മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (6 hours ago)

ബിഹാറിലെ പ്രായം കുറഞ്ഞ എംഎല്‍എയായി മൈഥിലി താക്കൂര്‍  (7 hours ago)

ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (7 hours ago)

Bihar-gold-jackpot ഖനി തുറന്നാൽ ഭരണകക്ഷിക്ക് കോളടിക്കും!  (8 hours ago)

പിഎം കിസാന്‍ പദ്ധതിയുടെ 21ാം ഗഡു ഉടന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും  (8 hours ago)

എല്ലാം അഡ്ജസ്റ്റ്മെന്റാണ്; ഭയങ്കര പ്രശ്നത്തിലാണിപ്പോൾ; അദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് മനസിലായി; തുറന്നുപറഞ്ഞ് സുമ ജയറാം!!  (8 hours ago)

ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി, ബിആര്‍എസ് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ്  (8 hours ago)

പ്രമുഖ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു  (8 hours ago)

Bihar-election-results നിതീഷ് ദ റിയൽ ക്യാപ്റ്റൻ  (9 hours ago)

കേരളത്തില്‍ വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത  (9 hours ago)

Malayali Vartha Recommends