വിഴിഞ്ഞം സമരം ഒത്തുതീർപ്പായി ; സമര സമിതിയുടെ ആവശ്യങ്ങൾ അംഗീകരിച്ചു

അന്താരാഷ്ട്ര തുറമുഖ നിർമാണ മേഖലയെ സ്തംഭിപ്പിച്ച് വിഴിഞ്ഞത്ത് പ്രദേശവാസികൾ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. ജില്ലാ കലക്ടര്‍ കെ.വാസുകിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ധാരണയിലെത്തിയത്. സമരക്കാരുടെ എല്ലാ ആവശ്യങ്ങളും പരിഗണിക്കാമെന്ന കളക്ടര്‍ ഉറപ്പ് നല്‍കി. കരമടി തൊഴിലാളികളുടെ നഷ്ടപരിഹാര കുടിശ്ശിക എത്രയും വേഗം നല്‍കാനും യോഗത്തില്‍ ധാരണയായി. കഴിഞ്ഞ പതിനൊന്ന് ദിവസമായി സമരം നടക്കുകയായിരുന്നു.
ജില്ലാ കളക്ടര്‍ കെ.വാസുകി സമര സമിതി പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍ അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കി.വിഴിഞ്ഞം ഇടവക കമ്മിറ്റി ഭാരവാഹികളും ഹാർബർ സമിതി അംഗങ്ങളുമാണ് കളക്ടർ വിളിച്ച ചർച്ചയിൽ പങ്കെടുത്തു. എം.വിൻസന്‍റ് എംഎൽഎയും ചർച്ചയ്ക്ക് എത്തി. അര്‍ഹരായവര്‍ പാക്കേജില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് ഈ മാസം 30നകം സര്‍വ്വെ നടത്തി പരിശോധിക്കും. പദ്ധതി പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് 10 ദിവസത്തിനകം മണ്ണെണ്ണ ലഭ്യത ഉറപ്പാക്കും. ഒപ്പം പ്രദേശവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്ഥിരം മേല്‍നോട്ട സമിതിക്ക് രൂപം നല്‍കാനും ചര്‍ച്ചയില്‍ ധാരണയായി.
https://www.facebook.com/Malayalivartha
























