ഊബര്‍ ടാക്സി ഡ്രൈവറിന് ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ആക്രമണം; ഭയന്ന് വിറച്ച യുവാവിന് ചെയ്യേണ്ടി വന്നത്...

ഊബര്‍ ടാക്സി ഡ്രൈവറെ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച അഞ്ച് ട്രാന്‍സ്ജെന്‍ഡേഴ്സ് പിടിയിലായി. സംഭവത്തിൽ ചെങ്ങന്നൂര്‍ സ്വദേശി അരുണിമ (അരുണ്‍-23), പത്തനംതിട്ട സ്വദേശി ഭൂമിക (ലിജിന്‍-20), നെയ്യാറ്റിന്‍കര സ്വദേശി നിയ (സന്തോഷ്-23), വൈറ്റില സ്വദേശികളായ ശ്രുതി (അമല്‍-24), സോനാക്ഷി (സുധീഷ്-20), എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ 2.30ന് ഹൈക്കോടതി ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം.
ഹൈക്കോടതി ജങ്ഷനില്‍ ഓട്ടത്തിനായി കാത്തുകിടക്കുകയായിരുന്നു ആലുവ സ്വദേശിയായ യുവാവ്. പെട്ടെന്നായിരുന്നു ട്രാന്‍സ്ജെൻഡേഴ്സിന്റെ വരവ്. കാറിലിരുന്ന് ഫോണിൽ സംസാരിക്കുകയായിരുന്നു യുവാവ്.
ഏഴുപേര്‍ അടങ്ങുന്ന ട്രാന്‍സ്ജെന്‍ഡേഴ്സ് സംഘം കാറിൽ തട്ടി. തുടർന്ന് കാറിന്റെ ചില്ല് താഴ്ത്തിയ യുവാവിന്റെ പോക്കറ്റില്‍ കൈയിട്ട് മൊബൈല്‍ ഫോണും പണവും തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. ഇവരുടെ കവർച്ചാശ്രമം ഭയന്ന യുവാവ് അതിവേഗം കാറെടുത്ത് രക്ഷപെടുകയായിരുന്നു. ഈ സമയം അതുവഴി വന്ന പോലീസ് വാഹനം തടഞ്ഞ് യുവാവ് വിവരമറിയിച്ചു.
ഡ്യൂട്ടിയിലുണ്ടായിരുന്ന സെന്‍ട്രല്‍ സി.ഐ. അനന്തലാലും സെന്‍ട്രല്‍ എസ്.ഐ. എബിയും വനിത പോലീസുകാരും അടങ്ങിയ സംഘം ഉടനെ അഞ്ചുപേരെ പിടികൂടി. മറ്റു രണ്ട് പ്രതികളെക്കൂടി പിടിക്കാനുള്ള ശ്രമം തുടരുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ട്രാന്സ്ജെൻഡെഴ്സിനെക്കുറിച്ച് ഓടുപാട് പരാതികൾ പോലീസിന് ലഭിക്കുന്നുണ്ടെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. ലാല്‍ജി പറഞ്ഞു. ഇവരോടുള്ള അടുപ്പം പുറത്ത് അറിയാതിരിക്കാന്‍ പലരും അവര്‍ക്കു സംഭവിക്കുന്ന മര്‍ദനങ്ങളും കവര്‍ച്ചകളും മൂടിവെയ്ക്കുന്നു.
ഇത് അക്രമികള്‍ക്ക് ഗുണകരമാകുന്നു എന്ന് സി.ഐ. പറഞ്ഞു. രാത്രിയിലും വെളുപ്പിനും പള്ളിയില്‍ പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്ന് ഐ.ജി. പി. വിജയന് എറണാകുളം സെയ്ന്റ് വിന്‍സെന്റ് റോഡ് റസിഡന്റ്സ് അസോസിയേഷന്‍കാര്‍ പരാതി നല്‍കിയിരുന്നു. ഇത് പോലീസ് അന്വേഷിച്ചു വരുന്നുണ്ട്.
ഏതാനും മാസം മുൻപ് ഇതുപോലുള്ള കവർച്ചാശ്രമം നടത്തിയ ട്രാന്‍സ്ജെന്‍ഡേഴ്സിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതുക്കഴിഞ്ഞ് ഇവരുടെ അസോസിയേഷനും മറ്റും ഇടപെട്ട് നടത്തിയ ചര്‍ച്ചയ്ക്കു ശേഷം കുറച്ചുനാളത്തേക്ക് വലിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. മറ്റ് ജില്ലകളില്‍നിന്ന് വരുന്ന ചെറുപ്പക്കാര്‍ ഇവരുടെ പ്രധാന ഇരകളാണ്. സ്ത്രീ വേഷം കെട്ടി സംഘങ്ങളായിട്ടാണ് ഇവര്‍ കവര്‍ച്ച നടത്തുന്നത്.
https://www.facebook.com/Malayalivartha
























