സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുമ്പോള്‍...

ദൈവദാസി സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തിക്കൊുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കുമ്പോള്‍ സിസ്റ്ററെപ്പറ്റി അടുത്തറിയേണ്ടതുണ്ട്. രാവിലെ പത്തിന് ഇന്‍ഡോര്‍ ബിഷപ്‌സ് ഹൗസിനടുത്തുള്ള സെന്റ് പോള്‍സ് ഹൈസ്‌കൂള്‍ ഗ്രൗിലാണു ചടങ്ങുകള്‍ നടക്കുന്നത്. വത്തിക്കാനില്‍നിന്നു കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കും.
വേദനയിലും ദൈവ വചനം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച സിസ്റ്റര്‍ വിശ്വാസത്തിന്റെ ആള്‍രൂപമാണ്. ഉദയ്‌നഗറില്‍ 1995 ഫെബ്രുവരി 25നാണ് സിസ്റ്റര്‍ കൊല്ലപ്പെട്ടത്. സാധാരണക്കാര്‍ക്ക് തൊഴിലും വരുമാനവും വിദ്യാഭ്യാസവും നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെയാണ് സംഭവം.
ഫെബ്രുവരി 25 നു രാവിലെ പല കാര്യങ്ങളും ആസൂത്രണം ചെയ്തുകൊാണ് സിസ്റ്റര്‍ റാണി മരിയ അതിരാവിലെ ഉണര്‍ന്നത്. രാവിലെ ഏഴിനുള്ള ബസില്‍ ഇന്‍ഡോറിലെത്തണം. അവിടെ നിന്നു ഭോപ്പാല്‍ പ്രൊവിന്‍ഷ്യല്‍ ഹൗസിലേക്ക് പോകണം. പിന്നെ കേരളത്തില്‍ മാതാപിതാക്കളുടെ അടുത്തേക്ക്.
സ്‌നേഹസദനിലെ പ്രഭാതഭക്ഷണത്തിനു ശേഷം എടുത്ത ദൈവവചനത്തില്‍ എഴുതിയിരുന്നത് ഇങ്ങനെ: 'ഭയപ്പെടേ, നിന്റെ പേര് എന്റെ ഉള്ളംകയ്യില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ധൈര്യമായിരിക്കുക.' ഉദ്ദേശിച്ച ബസ് അന്നു സര്‍വീസുായിരുന്നില്ല (കൊലപാതകം ആസൂത്രണം ചെയ്തവര്‍ ബോധപൂര്‍വം മുടക്കിയതാണ് ബസ് സര്‍വീസെന്നു പിന്നീട് വ്യക്തമായി).
8.15 നായിരുന്നു അടുത്ത ബസ്. മഠത്തിന്റെ പടിക്കല്‍നിന്നു സഹപ്രവര്‍ത്തകരോടു യാത്ര പറഞ്ഞു ബസില്‍ കയറി. പതിവിനു വിപരീതമായി പിന്‍സീറ്റിലാണ് സിസ്റ്ററെ ഇരുത്തിയത്. ബസ് നാച്ചര്‍ബോര്‍ മലയുടെ പ്രവേശന കവാടത്തിലെത്തിയപ്പോള്‍ വെള്ളവസ്ത്രം ധരിച്ചിരുന്ന വാടകക്കൊലയാളിയായ സമന്ദര്‍ സിങ് െ്രെഡവറോട് ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. സിസ്റ്ററുടെ സാമൂഹിക പ്രവര്‍ത്തനത്തില്‍ രോഷാകുലനായ ജീവന്‍സിങ് എന്ന പ്രാദേശിക രാഷ്ട്രീയ നേതാവ് നിയോഗിച്ചയാളാണ് താനെന്ന് ഇയാള്‍ പിന്നീട് വെളിപ്പെടുത്തി.
വഴിയാത്രക്കാര്‍ സ്ഥിരമായി തേങ്ങ ഉടയ്ക്കുന്ന സ്ഥലമായിരുന്നു അത്. ഒരു തേങ്ങ കയ്യിലെടുത്ത് ബസില്‍ നിന്നു ചാടിയിറങ്ങിയ അയാള്‍ കല്ലില്‍ എറിഞ്ഞുടച്ചു. തേങ്ങാപ്പൂളുകള്‍ അയാള്‍ യാത്രക്കാര്‍ക്കു വിതരണം ചെയ്തു. സിസ്റ്റര്‍ക്കു നേരെയും ഒരു കഷണം നീട്ടി. 'ഇന്നെന്താ ഇത്ര സന്തോഷമെന്ന്' സിസ്റ്റര്‍ ചോദിച്ചു. ഇതുതന്നെയെന്നു മറുപടി പറഞ്ഞ അയാള്‍ സിസ്റ്ററുടെ വയറ്റില്‍ കത്തികൊണ്ട് ആഞ്ഞുകുത്തി.
യാത്രക്കാര്‍ ഇറങ്ങിയോടി. തടയാന്‍ ശ്രമിച്ച ചിലരെ കത്തി ചുഴറ്റി ഓടിച്ചു. സിസ്റ്ററെ അയാള്‍ ബസിനു പുറത്തേക്കു വലിച്ചിട്ടു. പകുതി ശരീരം ബസിനടിയിലും ബാക്കി പുറത്തുമായിരുന്നു. സിസ്റ്ററുടെ ശരീരത്തിലൂടെ ബസ് കയറ്റാന്‍ െ്രെഡവറോട് ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ വിസമ്മതിച്ചു.
സിസ്റ്ററെ അക്രമി വീും വലിച്ചു പുറത്തേക്കിട്ടു. ചെന്നിയിലും കണ്‍തടത്തിലും കവിളിലും മൂക്കിലും തലയിലും ആഞ്ഞു കുത്തി. അന്‍പത്തിനാലു മുറിവുായിരുന്നു ശരീരത്തില്‍. 'യേശു...' എന്നു വിളിച്ച് ആ ശരീരം നിശ്ചലമായപ്പോള്‍ ഘാതകന്‍ കുന്നുകള്‍ കയറി കാട്ടുപാതയിലൂടെ ഓടിമറഞ്ഞു. പിന്നീട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
സിസ്റ്റര്‍ റാണി മരിയയെ ചിരിയോടെ മാത്രമേ എല്ലാവരും കിട്ടുള്ളൂ. പുല്ലുവഴി വട്ടാലില്‍ കുടുംബവീട്ടിലെ ചുവരുകളിലും സഹോദരങ്ങളുടെ മനസ്സിലും ആ ചിരി ഇപ്പോഴും മായാതെയു്. മറ്റുള്ളവരുടെ സങ്കടങ്ങള്‍ മായിച്ചിരുന്ന പുഞ്ചിരിയായിരുന്നു അത്. വെല്ലുവിളികളുടെ മുഖത്തുനോക്കി എപ്പോഴും ചിരിക്കാന്‍ ഒരുപക്ഷേ, സിസ്റ്റര്‍ റാണിക്കു മാത്രമേ കഴിയുമായിരുന്നുള്ളൂ. സിസ്റ്റര്‍ റാണി മരിയ ഉപയോഗിച്ചിരുന്ന മുറി ഇപ്പോള്‍ വീട്ടിലെ പ്രാര്‍ഥനാമുറിയാണ്. ഭരണങ്ങാനത്തും വല്ലാര്‍പാടത്തും പോയിവരുന്ന ചെറിയ സംഘങ്ങള്‍ പ്രാര്‍ഥിക്കാനായി വീട്ടിലെത്താറു്. പുഞ്ചിരിതൂകുന്ന സിസ്റ്ററിന്റെ ചിത്രമാണ് അവരെ വീട്ടിനുള്ളിലേക്കു സ്വാഗതം ചെയ്യുന്നത്.
വാടകക്കൊലയാളിയായ സമന്ദര്‍ സിങ് ജയില്‍വാസത്തിനുശേഷം മാനസാന്തരപ്പെട്ട് സിസ്റ്ററുടെ വീട്ടിലെത്തി മാതാപിതാക്കളോട് മാപ്പുചോദിച്ചിരുന്നു.
https://www.facebook.com/Malayalivartha
























