ഇന്ത്യന്‍ റഡാറില്‍ ജെയ്‌ഷെ ചുട്ടെരിയുന്നത് കൃത്യം; ബോംബ് വര്‍ഷിക്കും മുമ്പ് ജയ്‌ഷെ ക്യാമ്പുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍; ബലാക്കോട്ടെ ഭീകര ക്യാമ്പുകള്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തില്ല എന്നുപറയുന്നവര്‍ക്ക് മറുപടി നല്‍കാന്‍ സ്‌പൈസ് 2000ന്റെ കമ്പ്യൂട്ടര്‍ മെമ്മറിയില്‍ നൂറുകണക്കിന് വീഡിയോഫോട്ടോ ദൃശ്യങ്ങള്‍

യുദ്ധവിമാനങ്ങള്‍ പകര്‍ത്തിയത് പുറത്ത് വരുമോ. വിവാദം കൊഴുത്താല്‍ തെളിവുകള്‍ പുറത്തുവരും. രാജ്യം ഉറ്റുനോക്കുകയാണ്. ബോംബ് വര്‍ഷിക്കും മുമ്പ് ജയ്‌ഷെ ക്യാമ്പുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍. ബലാക്കോട്ടെ ഭീകര ക്യാമ്പുകള്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തില്ല എന്നുപറയുന്നവര്‍ക്ക് മറുപടി നല്‍കാന്‍ സ്‌പൈസ് 2000ന്റെ കമ്പ്യൂട്ടര്‍ മെമ്മറിയില്‍ നൂറുകണക്കിന് വീഡിയോഫോട്ടോ ദൃശ്യങ്ങള്‍.
പുല്‍വാമയിലെ സിആര്‍പിഎഫ് ജവാന്മാര്‍ക്കുനേരെയുണ്ടായ ചാവേറാക്രമണത്തിന് പ്രതികാരമായി ഇന്ത്യന്‍ വ്യോമസേന നടത്തിയ രണ്ടാം സര്‍ജിക്കല്‍ സ്‌െ്രെടക്കിനെ സംശയത്തോടെ കാണുന്നത് പാക്കിസ്ഥാന്‍കാര്‍ മാത്രമല്ല. പാക്കിസ്ഥാന്‍ സര്‍ക്കാരും അവിടുത്തെ ജനങ്ങളും ബലാക്കോട്ടെ ഭീകരക്യാമ്പുകളില്‍ ഇന്ത്യ നടത്തിയെന്ന് പറയുന്ന വ്യോമാക്രമണം നുണയാണെന്ന് ആവര്‍ത്തിക്കുകയാണ്. ബോംബിടുന്നതിന് മുമ്പ് യുദ്ധവിമാനങ്ങള്‍ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരക്യാമ്പുകളുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയിരുന്നു. ഇവ അതിരഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. വ്യോമസേന വര്‍ഷിച്ച സ്‌പൈസ്2000 എന്ന ബോംബില്‍ ഭീകരകേന്ദ്രത്തെക്കുറിച്ചുള്ള സാറ്റലൈറ്റ് ചിത്രങ്ങളും ഭൗമ അടയാളങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവ ലക്ഷ്യം തെറ്റുക അസാധ്യമാണെന്നും സേന കരുതുന്നു. ജി.പി.എസ്. പോലുള്ള നാവിഗേഷന്‍ സംവിധാനങ്ങളുപയോഗിച്ചാണ് ബോംബുകള്‍ ലക്ഷ്യം കണ്ടെത്തുന്നത്. അവ ലക്ഷ്യം തെറ്റി മറ്റെവിടെയെങ്കിലും പതിക്കാനുള്ള സാധ്യത കുറവാണെന്ന് സൈനിക അധികൃതര്‍ പറയുന്നു. നിയന്ത്രണരേഖ കടന്ന് പാക്കിസ്ഥാനിലെത്തി രണ്ടുമുതല്‍ പത്തുകിലോമീറ്റര്‍വരെ ഉള്ളിലെത്തിയാണ് ബോംബിട്ടത്.ഇവ ലക്ഷ്യം തെറ്റിപ്പോകാനുള്ള സാധ്യത വെറും മൂന്നുമീറ്റര്‍ മാത്രമാണെന്നും അധികൃതതര്‍ സൂചിപ്പിക്കുന്നു.
ഭീകരരുടെ ക്യാമ്പുകള്‍ ആക്രമിക്കുന്നതിനും ശേഷവുമുള്ള ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ പകര്‍ത്തിയിട്ടുണ്ട്. കൂടാതെ, ഓപ്പറേഷന്റെ ഭാഗമായിരുന്ന സുഖോയ്30 എംകെഐ വിമാനവും ദൃശ്യങ്ങളെടുത്തിട്ടുണ്ട്. അതിരഹസ്യ രേഖകളെന്ന നിലയില്‍ ആണ് ഇവ സൂക്ഷിച്ചിട്ടുള്ളത്. അത് നിര്‍ണായകഘട്ടത്തില്‍ മാത്രമേ കേന്ദ്രം പുറത്തുവിടാനിടയുള്ളൂ. ബോംബാക്രമണത്തില്‍ ബലാക്കോട്ടെ ക്യാമ്പുകളിലുണ്ടായ ആള്‍നാശം തിട്ടപ്പെടുത്തുക തീര്‍ത്തും അസാധ്യമാണ്. എന്നാല്‍, ബോംബിട്ട രീതിയും അതിന്റെ കൃത്യതയും കണക്കിലെടുക്കുമ്പോള്‍, ക്യാമ്പുകളിലുണ്ടായിരുന്ന ബഹുഭൂരിപക്ഷവും കൊല്ലപ്പെട്ടിരിക്കാന്‍ തന്നെയാണ് സാധ്യത. പാക്കിസ്ഥാന്‍ സേനയുടെ സാന്നിദ്ധ്യം പൂര്‍ണമായും ഇല്ലെന്നുറപ്പുവരുത്തിയ ശേഷമാണ് ഇന്ത്യ ഓപപ്പറേഷന്‍ നടത്തിയത്. മിന്നലാക്രമണം നടക്കുന്ന സമയത്ത് പാക്കിസ്ഥാന്‍ സൈന്യം 150കിലോമീറ്ററെങ്കിലും അകലെയായിരുന്നു.
ബോംബിട്ടെങ്കിലും ഇന്ത്യക്ക് ഒരു നേട്ടവുമുണ്ടാക്കാനായില്ലെന്ന പാക്കിസ്ഥാന്റെ അവകാശവാദം, അവര്‍ തിരിച്ചടിക്ക് എഫ്16 വിമാനം ഉപയോഗിച്ചില്ലെന്ന് പറയുന്നതുപോലെയാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ പന്ത്രണ്ടോളം ജയ്ഷ് ഇ മുഹമ്മദ് ഭീകരരും, പഴയ ഐഎസ്‌ഐ ഏജന്റും പഴയ പാക് സൈനികരും കൊല്ലപ്പെട്ടതായി ഫസ്റ്റ്‌പോസ്റ്റ് എന്ന ന്യൂസ് വെബ്‌സൈറ്റ് ഫ്രാന്‍സെസ്‌ക മറീനോ എന്ന വിദേശമാധ്യമപ്രവര്‍ത്തക റിപ്പോര്‍ട്ട് ചെയ്തത്.
ഈ സാഹചര്യത്തില്‍ വ്യോമസേനയുടെ കൈയിലുള്ള തെളിവുകള്‍ ഏത് സമയവും പുറത്തു വിട്ടേക്കും.
സിഎന്‍എന്നും ബിബിസിയുമെല്ലാം പാക് വാദങ്ങളെ തള്ളിക്കളയുന്ന റിപ്പോര്‍ട്ടുകള്‍ കൊടുത്തിട്ടുണ്ട്. അല്‍ജസീറയെ പോലുള്ള ചില മാധ്യമങ്ങള്‍ മാത്രമാണ് ഇപ്പോഴും ഇന്ത്യയെ കുറ്റപ്പെടുത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടിയാല്‍ എല്ലാ തെളിവും പുറത്തു വിടാമെന്ന് സേനാ തലവന്മാരും അറിയിച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha























