മസൂർ അസർ ജീവിച്ചിരിക്കുന്നു എന്ന് കുടുംബം; പാകിസ്ഥാനെ ഒറ്റപ്പെടുത്തി ഇസ്ലാമികരാജ്യങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യക്കൊപ്പം നില്‍ക്കുന്നതില്‍ കലിപ്പിലായ പാകിസ്ഥാന്‍ തെറ്റിദ്ധാരണ സ്യഷ്ട്രിക്കുവാന്‍ വേണ്ടി കെട്ടുക്കഥ സൃഷ്ടിക്കുന്നുവോ; ലോകം ആകാംക്ഷയിൽ

മസൂദ് മരിച്ചെന്ന് പാക് തന്ത്രം മാത്രമാണോ ജീവിച്ചിരിപ്പുണ്ടെന്ന് കുടുംബം സ്ഥിരീകരിക്കുമ്പോഴും പാകിസ്ഥാന്‍ എന്തിനാണ് ഇത്തരത്തില്‍ പാകിസ്ഥാന്‍ നുണപ്രചരണം അഴിച്ച് വിടുന്നതില്‍ മറ്റൊന്തോ ദുര്യോശം ഉണ്ട്. പാകിസ്ഥാനെ ഒറ്റപ്പെടുത്തി ഇസ്ലാമികരാജ്യങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യക്കൊപ്പം നില്‍ക്കുന്നതില്‍ കലിപ്പിലായ പാകിസ്ഥാന്‍ തെറ്റിദ്ധാരണ സ്യഷ്ട്രിക്കുവാന്‍ വേണ്ടി ഉണ്ടാക്കുന്ന കെട്ടുക്കഥയാണ് ഇതെന്നാണ് പുതിയ റിപ്പോർട്ട് ഒരു കളിയും ഇന്ത്യയോട് വിലപോകാതെ വന്നപ്പോള്‍ മസൂദിനെ പുതിയ ആയുധമാക്കുകയാണോ ഇമ്രാനെ.പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റ പാക്ക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനും ഇന്ത്യ തിരയുന്ന കൊടുംഭീകരനുമായ മസൂദ് അസ്ഹര്‍ മരിച്ചതായി അഭ്യൂഹം. ഗുരുതര വൃക്കരോഗത്തെ തുടര്‍ന്നു ചികിത്സയിലുള്ള അസ്ഹര്‍ ആശുപ്രതിയില്‍ വച്ചു മരിച്ചെന്നാണു റിപ്പോര്‍ട്ട്. ബാലാകോട്ട് ഭീകരക്യാംപില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തില്‍ അസ്ഹര്‍ കൊല്ലപ്പട്ടതാണെന്നും അഭ്യൂഹമുണ്ട്. ഇക്കാര്യത്തെപ്പറ്റി പാക്കിസ്ഥാന്‍ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല.
പാക്കിസ്ഥാനെതിരെ ഇന്ത്യ നിലപാടു കടുപ്പിക്കുകയും രാജ്യാന്തര സമ്മര്‍ദം ശക്തമാകുകയും ചെയ്തതിനു പിന്നാലെയാണ് അസ്ഹര്‍ മരിച്ചതായി അഭ്യൂഹം പ്രചരിച്ചത്. ഈ പ്രചാരണം പാക്കിസ്ഥാന്റെ തന്ത്രമാണോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ അസ്ഹറിനു പരുക്കേറ്റതായി പ്രചാരണമുണ്ടായിരുന്നെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല.പുല്‍വാമ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷ് അന്നു തന്നെ ഏറ്റെടുത്തെങ്കിലും അക്കാര്യം സംഘടന നിഷേധിച്ചെന്ന പുതിയ വാദവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തിയിരുന്നു. അസ്ഹര്‍ മരിച്ചെന്ന പ്രചാരണം അദ്ദേഹത്തിന്റെ കുടുംബം നിഷേധിച്ചു. എന്നാല്‍ ആരോഗ്യസ്ഥിതി സംബന്ധിച്ച് എന്തെങ്കിലും വ്യക്തമാക്കാന്‍ അടുത്ത ബന്ധുക്കള്‍ വിസമ്മതിച്ചതായി പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അസ്ഹര്‍ ജീവിച്ചിരിക്കുന്നതായി വിശദീകരിച്ച് ജയ്‌ഷെ മുഹമ്മദിന്റെ പേരിലും പ്രസ്താവന ഇറങ്ങിയിട്ടുണ്ട്.ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്ന ഭീകരനാണു മസൂദ് അസ്ഹര്‍. ഫെബ്രുവരി 14ന് 40 ജവാന്മാരുടെ മരണത്തിനു കാരണമായ പുല്‍വാമ ഭീകരാക്രമണത്തിനു പിന്നില്‍ ജയ്‌ഷെ മുഹമ്മദ് ആയിരുന്നു. ഇന്ത്യപാക്ക് ബന്ധം സംഘര്‍ഷഭരിതമായിരിക്കുന്ന സമയത്താണു മസൂദ് മരിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നത്.മസൂദ് അസ്ഹറിനു 'സുഖമില്ല' എന്ന് പാക്ക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി കഴിഞ്ഞദിവസം സൂചന നല്‍കിയിരുന്നു. 'എനിക്കു ലഭ്യമായ വിവരം വച്ച് മസൂദ് അസ്ഹര്‍ പാക്കിസ്ഥാനിലുണ്ട്. അയാള്‍ക്കു തീരെ സുഖമില്ല. വീടിനു പുറത്തുപോകാന്‍ പോലും കഴിയാത്ത വിധം രോഗബാധിതനാണ്'ഖുറേഷി പറഞ്ഞു.അല്‍ ഖായിദയും ബിന്‍ ലാദനുമായി അടുത്ത ബന്ധമുണ്ടായിരുന്ന മസൂദ്, 1990 കളുടെ തുടക്കത്തിലാണു ഭീകരസംഘടനയായ ഹര്‍ക്കത്തുല്‍ മുജാഹിദീനു രൂപം നല്‍കിയത്. 1994 ല്‍ ഇന്ത്യയില്‍ പിടിയിലായ അസ്ഹര്‍ 1999 ല്‍ കാണ്ഡഹാറില്‍നിന്ന് ഇന്ത്യന്‍ വിമാനയാത്രക്കാരെ മോചിപ്പിക്കുന്നതിനു പകരമായി വിട്ടയക്കപ്പെട്ടു. ജയിലില്‍നിന്നു മോചിതനായ ശേഷമാണു ജയ്‌ഷെ മുഹമ്മദ് രൂപീകരിച്ചത്പാക്കിസ്ഥാന്‍ ചാരസംഘടന ഐഎസ്‌ഐയുടെ മാനസപുത്രനാണു മസൂദ് അസ്ഹര്‍. 20 വര്‍ഷം മുന്‍പ് ഇന്ത്യയിലെ ജയിലില്‍ നിന്ന് കേന്ദ്രസര്‍ക്കാരാണ് അസ്ഹറിനെ മോചിപ്പിച്ചത്. ഇന്ത്യന്‍ വിമാനം കാണ്ഡഹാറിലേക്കു തട്ടിക്കൊണ്ടുപോയ ഭീകരര്‍ യാത്രക്കാരെ ബന്ദികളാക്കിയതോടെ കേന്ദ്രസര്‍ക്കാരിനു വേറെ വഴിയില്ലാതായി.മസൂദ് അസ്ഹറിന് ഒരു ലക്ഷ്യമേയുള്ളുജമ്മു കശ്മീരിനെ മോചിപ്പിച്ച് പാക്കിസ്ഥാന്റെ ഭാഗമാക്കുക. രണ്ടു ദശകത്തിനിടെ കശ്മീരില്‍ നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ ജയ്ഷിന്റെ കരങ്ങളുണ്ട്. 2001 മുതല്‍ ജയ്‌ഷെ മുഹമ്മദ് യുഎന്‍ ഭീകരപട്ടികയിലുണ്ടെങ്കിലും മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം വിജയിച്ചിട്ടില്ലപാക്കിസ്ഥാന്‍ ചാരസംഘടന ഐഎസ്‌ഐയുടെ മാനസപുത്രനാണു മസൂദ് അസ്ഹര്‍. 20 വര്‍ഷം മുന്‍പ് ഇന്ത്യയിലെ ജയിലില്‍ നിന്ന് കേന്ദ്രസര്‍ക്കാരാണ് അസ്ഹറിനെ മോചിപ്പിച്ചത്. ഇന്ത്യന്‍ വിമാനം കാണ്ഡഹാറിലേക്കു തട്ടിക്കൊണ്ടുപോയ ഭീകരര്‍ യാത്രക്കാരെ ബന്ദികളാക്കിയതോടെ കേന്ദ്രസര്‍ക്കാരിനു വേറെ വഴിയില്ലാതായി.
മസൂദ് അസ്ഹറിന് ഒരു ലക്ഷ്യമേയുള്ളു ജമ്മു കശ്മീരിനെ മോചിപ്പിച്ച് പാക്കിസ്ഥാന്റെ ഭാഗമാക്കുക. രണ്ടു ദശകത്തിനിടെ കശ്മീരില്‍ നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ ജയ്ഷിന്റെ കരങ്ങളുണ്ട്. 2001 മുതല്‍ ജയ്‌ഷെ മുഹമ്മദ് യുഎന്‍ ഭീകരപട്ടികയിലുണ്ടെങ്കിലും മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം വിജയിച്ചിട്ടില്ല.
https://www.facebook.com/Malayalivartha






















