ഇന്ത്യാ-പാക് പോരാട്ടം സൈബര്‍ സ്‌പേസിലും; ആക്രമിക്കപ്പെട്ടത് 90ലേറെ ഇന്ത്യൻ വെബ്‌സൈറ്റുകള്‍

40 സി.ആര്‍.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം 90-ലേറെ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ പാക് ഹാക്കര്‍മാര്‍ തകർക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ തക്കതായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചതിനാല്‍ വലിയ രീതിയിലുള്ള തകരാറുകള്‍ ഉണ്ടാക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമ്പത്തിക കാര്യങ്ങളും പവര്‍ഗ്രിഡ് മാനേജ്‌മെന്റും കൈകാര്യം ചെയ്യുന്ന വെബ്‌സൈറ്റുകളാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് കൂടുതലായും ഇരയായത്. എന്നാല്‍ പ്രധാന വെബ്‌സൈറ്റുകളുടെ ഫയര്‍വാള്‍ സിസ്റ്റം തകര്‍ക്കാന്‍ ഹാക്കര്‍മാര്‍ക്ക് കഴിഞ്ഞില്ല.
സൈബര്‍ ആക്രമണങ്ങളില്‍ ഏറെയും ബംഗ്ലാദേശില്‍നിന്നുള്ളതായിരുന്നുവെന്നും അധികൃര്‍ അറിയിച്ചു. പാകിസ്താനുമേല്‍ സംശയം തോന്നാതിരിക്കാനാവാം ഹാക്കര്‍മാര്‍ ഇങ്ങനെ ചെയ്തതെന്നും അധികൃര്‍ പറയുന്നു.
പുല്‍വാമ ആക്രമണത്തിന് ശേഷം സാമൂഹ്യമാധ്യമങ്ങളില്‍ വന്‍തോതില്‍ വ്യാജവാര്‍ത്തകള്‍ വന്നതിന് പിന്നിലും ഹാക്കര്‍മാരുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യത്തിന് രജൗരിയില്‍ കനത്ത തിരിച്ചടിയേറ്റെന്നും എയര്‍ മാര്‍ഷല്‍ സി. ഹരികുമാര്‍ പാകിസ്താന്റെ പിടിയിലാണെന്നുമുള്ളതടക്കം വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
https://www.facebook.com/Malayalivartha






















