ബലാന്‍കോട്ട് ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ വ്യോമാക്രമണം ലോകം വിശ്വസിക്കണമെങ്കില്‍ പ്രതിപക്ഷത്തിനെതിരെ വിമര്‍ശനങ്ങള്‍ ചൊരിയുന്നത് സര്‍ക്കാര്‍ ഒഴിവാക്കണമെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം

സര്‍ക്കാരിനെ വിശ്വസിക്കാന്‍ തയ്യാര്‍ എന്നാല്‍ കൊല്ലപ്പെട്ടവരുടെ കണക്ക് ആരുടേത് പി. ചിദംബരം ബലാന്‍കോട്ട് ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ വ്യോമാക്രമണം ലോകം വിശ്വസിക്കണമെങ്കില്‍ പ്രതിപക്ഷത്തിനെതിരെ വിമര്‍ശനങ്ങള്‍ ചൊരിയുന്നത് സര്‍ക്കാര്‍ ഒഴിവാക്കണമെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം. അഭിമാനമുള്ള ഒരു പൗരന്‍ എന്ന നിലയ്ക്ക് സര്‍ക്കാര്‍ പറയുന്നത് വിശ്വസിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ ലോകം അത് വിശ്വസിക്കണമെങ്കില്‍ അതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തേണ്ടത് അല്ലാതെ പ്രതിപക്ഷത്തെ വിമര്‍ശിക്കലല്ല'.തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വ്യോമാക്രമണം സംബന്ധിച്ച് കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവിന്റെ വിമര്‍ശനങ്ങള്‍.
വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് സംബന്ധിച്ച വിവരം നല്‍കാന്‍ ഇന്ത്യന്‍ വ്യോമസേന വൈസ് എയര്‍മാര്‍ഷല്‍ തന്നെ വിസമ്മതിച്ചു. സാധാരണ ജനങ്ങള്‍ക്കോ ഏതെങ്കിലും സൈനികനോ അപകടം ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിലും പറയുന്നു. പിന്നെ ആരാണ് 300350 പേര്‍ കൊല്ലപ്പെട്ടുവെന്ന് കണക്ക് പുറത്ത് വിട്ടത്'.. ചിദംബരം ചോദിക്കുന്നു. വ്യോമസേനയുടെ ഏറ്റവും വലിയ ഒരു നേട്ടത്തിന് അവരെ ആദ്യമായി സല്യൂട്ട് ചെയ്ത് അഭിനന്ദിച്ചത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരുന്നു. എന്തുകൊണ്ടാണ് നമ്മുടെ പ്രധാനമന്ത്രി മോദി അത് മറന്നു പോയതെന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു. വ്യോമാക്രണത്തിന് തെളിവ് ചോദിക്കുന്ന പ്രതിപക്ഷനിലപാട് സേനകളുടെ ആത്മവീര്യം കെടുത്തുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പാകിസ്ഥാന് യോജിച്ച ഭാഷയിലാണ് പ്രതിപക്ഷം സംസാരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിദംബരത്തിന്റെ പ്രതികരണമെത്തുന്നത്. നിയന്ത്രണരേഖ കടന്ന് പാകിസ്ഥാനിലെത്തിയ ഇന്ത്യയുടെ 12 മിറാഷ് ജെറ്റുകള്‍ അവിടെ ഭീകരത്താവളങ്ങള്‍ ലക്ഷ്യം വച്ച് ആക്രമണം നടത്തിയിരുന്നു. ബലാക്കോട്ടിലെ ജയ്ഷ്ഇമുഹമ്മദിന്റെ താവളങ്ങളിലായിരുന്നു ആക്രമണം നടത്തിയത്. മുന്നൂറോളം പേര്‍ ആക്രമത്തില്‍ കൊല്ലപ്പെട്ടുവെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് ഇതുവരെ ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല.നാല്‍പത് സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ആയിരുന്നു നിയന്ത്രണ രേഖ കടന്ന് ഇന്ത്യയുടെ വ്യോമാക്രണം. എന്നാല്‍ സര്‍ജിക്കല്‍ സ്‌െ്രെടക് 2. 0 എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ ആക്രമണത്തെച്ചൊല്ലി വിവിധ അവകാശവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു പ്രതിപക്ഷം തെളിവുകള്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ അടിവരയിട്ട് അമിത്ഷാ. ഇന്ത്യ കൊന്നൊടുക്കിയത് 250 ഭീകരരെ. ഇനി വേറെ തെളിവെന്തിന്. ഭീകരാക്രമണത്തിന്റെ പേരില്‍ രാഷ്ട്രീയ യുദ്ധം നടക്കുന്നതിനിടെ, കേന്ദ്രമന്ത്രി അലുവാലിയുപടെ പ്രസ്താവനയുടെ പേരില്‍ തര്‍ക്കം തുടരുന്നതിനിടെ ബിജെപി ദേശീയ അധ്യക്ഷന്‍. ഭീകരകേന്ദ്രങ്ങള്‍ക്കുനേരെ നടന്ന വ്യോമാക്രമണത്തിന്റെ ലക്ഷ്യം ആള്‍നാശമായിരുന്നില്ലെന്നും മറിച്ച് അതിര്‍ത്തികടന്നും ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുണ്ടെന്ന സന്ദേശം നല്‍കലായിരുന്നെന്നും കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയ. ആക്രമണത്തില്‍ എത്രയാളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രധാനമന്ത്രിയോ സര്‍ക്കാര്‍ വക്താക്കളോ പറഞ്ഞിട്ടില്ല. മാധ്യമങ്ങളും സാമൂഹികമാധ്യമങ്ങളുമാണ് മരിച്ചവരുടെ എണ്ണം പറഞ്ഞത് ശനിയാഴ്ച കൊല്‍ക്കത്തയില്‍ അദ്ദേഹം പറഞ്ഞു. വ്യോമാക്രമണത്തില്‍ മുന്നൂറ്റമ്പതിലേറെപ്പേര്‍ കൊല്ലപ്പെട്ടെന്ന അവകാശവാദങ്ങള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയടക്കമുള്ളവര്‍ ചോദ്യംചെയ്തിരുന്നു. ആക്രമണത്തിന്റെ വിശദാംശങ്ങള്‍ പ്രതിപക്ഷത്തെ ബോധ്യപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികരണമെന്ന നിലയിലാണ് ഡാര്‍ജിലിങ്ങില്‍നിന്നുള്ള എം.പി.യായ അലുവാലിയയുടെ പ്രസ്താവന.
പ്രസ്താവന ആയുധമാക്കി സര്‍ക്കാരിനെതിരേ സി.പി.എം. രംഗത്തെത്തി. പാകിസ്താനിലെ ഭീകരക്യാമ്പ് തകര്‍ത്തെന്ന അവകാശവാദത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍വലിഞ്ഞോയെന്ന് സി.പി.എം. ട്വിറ്ററില്‍ ആരാഞ്ഞു. അലുവാലിയയുടെ പ്രസ്താവനയുടെ വീഡിയോദൃശ്യമടക്കം പോസ്റ്റുചെയ്തായിരുന്നു ട്വീറ്റ്.
പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി ഞായറാഴ്ചയും മന്ത്രി അലുവാലിയ ആവര്‍ത്തിച്ചു.
https://www.facebook.com/Malayalivartha






















