ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തി എന്നതിന്റെ പേരിൽ പാക് മന്ത്രിക്കെതിരെ നടപടിയെടുക്കുമെന്ന് പാകിസ്താന്‍ തെഹ്രീകേ ഇന്‍സാഫ്

ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തി എന്നതിന്റെ പേരിൽ പാക് മന്ത്രിക്കെതിരെ നടപടിയെടുക്കുമെന്ന് പാകിസ്താന്‍ തെഹ്രീകേ ഇന്‍സാഫ്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയാണ് പാകിസ്താന്‍ തെഹ്രീകേ ഇന്‍സാഫ്.
സാംസ്കാരിക മന്ത്രി ഫയാസുൽ ഹസ്സൻ കോഹനെതിരെയാണ് ഭരണകക്ഷി പാർട്ടി രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.കഴിഞ്ഞ മാസത്തെ പത്രസമ്മേളനത്തിലാണ് ഫയാസുൽ ഹസ്സൻ വിവാദ പരാമർശം നടത്തിയത് . ഹിന്ദുക്കളെല്ലാവരും ഗോമൂത്രം കുടിക്കുന്നവരാണെന്നായിരുന്നു മന്ത്രി പറഞ്ഞത്. ‘‘ഞങ്ങള്‍ മുസ്‌ലിംകളാണ്. ഞങ്ങള്‍ക്കൊരു പതാകയുമുണ്ട്. മൗല ആലിയയുടെ ധൈര്യത്തിെൻറ കൊടി, ഹസ്രത് ഉമ്രയുടെ വീര്യത്തിെൻറ കൊടി..നിങ്ങളുടെ കൈയിൽ അത്തരം കൊടികളൊന്നുമില്ല. ഞങ്ങളേക്കാൾ ഏഴുമടങ്ങ് നല്ലതാണെന്ന മിഥ്യാബോധത്തിൽ പ്രവർത്തിക്കരുത്. ഞങ്ങൾക്കാവുന്നത് വിഗ്രഹാരാധകരായ നിങ്ങെള കൊണ്ട് കഴിയില്ല - എന്നായിരുന്നു ഫയാസുൽ കോഹെൻറ പരാമർശം.
പുൽവാമ ആക്രമണത്തിനു ശേഷം കശ്മീരിലുടലെടുത്ത പ്രശ്നങ്ങൾക്കിടെയായിരുന്നു ഫയാസുൽ ഹസൻ കോഹന്റെ പ്രസ്താവന
ഹിന്ദുക്കളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശമാണ് പഞ്ചാബ് മന്ത്രി ഫയാസുൽ കോഹനിൽ നിന്നുണ്ടായത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ പരാമര്‍ശത്തെ മനുഷ്യാവകാശ മന്ത്രി ഷിറീന്‍ മസാരി ശക്തമായി അപലപിച്ചു. നമ്മുടെ ഹിന്ദു പൗരന്മാരും രാജ്യത്തിനു വേണ്ടി ത്യാഗം ചെയ്തിട്ടുണ്ടെന്നും എപ്പോഴും സഹിഷ്ണുതയും ബഹുമാനവും പുലര്‍ത്താനാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നല്‍കുന്ന ഖാന്‍ നല്‍കുന്ന സന്ദേശമെന്നും അവര്‍ പറഞ്ഞു.
ഫയാസ് ചൗഹാനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഇമ്രാന്‍ ഖാന്റെ സെപ്ഷ്യല്‍ അസിസ്റ്റന്റ് നഈമുല്‍ ഹഖ് ട്വീറ്റ് ചെയ്തു. സര്‍ക്കാരിലെ മുതിര്‍ന്ന അംഗത്തില്‍ നിന്നുള്ള വിഡ്ഢിത്തത്തെ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോട് ആലോചിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha























