ലാൽചൗക്കിൽ ത്രിവർണ പതാക ഉയർത്താനുള്ള നിയോഗം അമിത്ഷാക്ക്
കശ്മീർ പൂർണമായും ഇന്ത്യയുടേതായി മാറിയതിനുശേഷമുള്ള ആദ്യ സ്വാതന്ത്ര്യ ദിനമാണ് നാളെ . ഇത്തവണ സ്വാതന്ത്ര്യദിനത്തില്‍ ലാല്‍ ചൗക്കില്‍ ത്രിവര്‍ണ പതാക ഉയരും. ജമ്മുകശ്മീരിന് സ്വയംഭരണപദവി നല്‍കുന്ന 370-ാം അനുച്ഛേദം റദ്ദാക്കിയതിനെ തുടർന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ പതാക ഉയര്‍ത്തുക.
അമിത് ഷായുടെ സന്ദര്‍ശനം പ്രമാണിച്ച് വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ലാല്‍ ചൗക്കില്‍ ഒരുക്കിയിട്ടുണ്ട് . ഭരണഘടനയുടെ 370മത് അനുച്ഛേദമനുസരിച്ച് ഇന്ത്യയില്‍ പ്രത്യേക പരിഗണനകളാണ് ജമ്മു കശ്മീരിന് നല്‍കിയിരുന്നത്. ഇതാണ് പ്രത്യേക ഓഡിനന്‍സിലൂടെ റദ്ദാക്കിയത്. 1954 മുതല്‍ സംസ്ഥാനം അനുഭവിച്ചു വരുന്ന പ്രത്യക പദവി ഒഴിവാക്കുമെന്ന് ബിജെപി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു
രണ്ടാം മോദിസർക്കാർ അധികാരമേറ്റതിനുശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനം കൂടിയാണിത്..1947 സ്വാതന്ത്ര്യദിനത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരി ക്കെയാണ് ആദ്യമായി ഇന്ത്യയുടെ പതാക ഔദ്യോഗികമായി ലാല്‍ചൗക്കില്‍ ഉയര്‍ത്തിയത്. 73 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തിനു വേണ്ടി ഔദ്യോഗികമായി കശ്മീരിലെ ലൗല്‍ചൗക്കില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താനുള്ള നിയോഗമാണ് അമിത് ഷായെ തേടി എത്തിയിരിക്കുന്നത്. ഇത് തീർച്ചയായും മോദി സര്‍ക്കാരിന്റെ സുവര്‍ണനേട്ടം തന്നെയാണ്
അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം ഉറപ്പായിരുന്നെങ്കിലും സ്വാതന്ത്ര്യദിനത്തില്‍ അദ്ദേഹം അവിടെ സന്ദര്‍ശിക്കുമെന്ന സൂചനകളില്ലായിരുന്നു. എന്നാല്‍, ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓഗസ്റ്റ് 15ന് ലാല്‍ചൗക്കില്‍ അമിത് ഷാ തന്നെ ഇന്ത്യന്‍ പതാക പാറിപ്പിക്കും..
അമിത്ഷാ കാശ്മീരിൽ എത്തുന്നതിന്റെ ഭാഗമായി അതീവ സുരക്ഷയാണ് ഇന്ത്യൻ സൈന്യം ഒരുക്കിയിരിക്കുന്നത്. ഇപ്പപ്പോഴത്തെ സംഭവങ്ങളിൽ പാക്കിസ്ഥാനുള്ള നീരസം ചെറുതല്ല.. മാത്രമല്ല ലോകരാജ്യങ്ങൾ മുഴുവൻ ഇന്ത്യക്ക് അനുകൂലമായതിന്റെ അസൂയയും പാക്കിസ്ഥാനുണ്ട്. മാത്രമല്ല ഒറ്റപ്പെട്ടതെങ്കിലും വിഘടനവാദി ഗ്രൂപ്പുകളുടെ പ്രതിഷേധവും തള്ളിക്കളയാനാവില്ല.. അതുകൊണ്ടുതന്നെ അമിത്ഷായുടെ കാശ്മീർ സന്ദർശനത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പുതിയ രഹസ്യാന്വേഷ റിപ്പോര്‍ട്ട് പ്രകാരം ഭീകരരുടെ ഹിറ്റ്‌ലിറ്റിലുള്ള പ്രമുഖ നേതാവാണ് അമിത് ഷാ. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ യാത്രവിവരങ്ങള്‍ അതീവരഹസ്യമായാണു സൂക്ഷിക്കുന്നത്. ബിഎസ്എഫിന്റെ വിമാനത്തിലാണ് അമിത് ഷായുടെ യാത്ര. യാത്രപുറപ്പെട്ട ശേഷം മാത്രമാണ് അതാതു വിമാനത്താവളങ്ങളിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പോലും വിവരം അറിയിക്കുക. അതിനാല്‍ അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശം എത്തരത്തിലാകും എന്നത് സംബന്ധിച്ചു വിവരങ്ങള്‍ അതീവരഹസ്യമാണ്. കശ്മീരിലെ പ്രധാന വാണിജ്യകേന്ദ്രമാണ് ലാല്‍ചൗക്ക്. അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇപ്പോള്‍ കശ്മീരിലുള്ള ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ അവിടെ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
കനത്ത സുരക്ഷയില്‍ തുടരുന്ന ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ഒരാഴ്ചയായി കശ്മീരില്‍ തങ്ങുകയാണ്. ശ്രീനഗറില്‍ എത്തിയ അദ്ദേഹം സുരക്ഷാ നടപടികള്‍ക്ക് നേരിട്ടാണ് മേല്‍നോട്ടം വഹിക്കുന്നത്. 43,000 സൈനികരെക്കൂടി ജമ്മു കശ്മീരില്‍ സുരക്ഷയ്ക്കായി പുതിയതായി നിയോഗിച്ചിട്ടുണ്ട്. ഏതാണ്ട് ഒരു ലക്ഷത്തോളം അര്‍ധസൈനികരാണ് ഇപ്പോള്‍ സംസ്ഥാനത്ത് സുരക്ഷാ ചുമതലയില്‍ എര്‍പ്പെട്ടിരിക്കുന്നത്. അമിത് ഷായുടെ സന്ദര്‍ശനം ഉറപ്പാക്കിയാല്‍ കൂടുതല്‍ സേന ശ്രീനഗറിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
നാളെ രാവിലെ പ്രധാന മന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തും.. രാഷ്‌ട്രപതി ഇന്ന് രാത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യും ..ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ ചെങ്കോട്ടയിലും പരിസരത്തും കനത്ത സുരക്ഷാ ഏർപ്പെടുത്തിയിട്ടുണ്ട്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ മറ്റൊരു ചരിത്ര നിമിഷത്തിനാണ് മോദി സര്‍ക്കാര്‍ തയാറെടുക്കുന്നത്
https://www.facebook.com/Malayalivartha