ഇന്ത്യൻ സൈന്യം ദേശാഭിമാനമുള്ളവർ; പ്രകോപനപരമായ പരാമർശം ഇവിടെ ചിലവാകില്ല; പാകിസ്താന് മറുപടിയുമായി പഞ്ചാബ് മുഖ്യമന്ത്രി
ഇന്ത്യൻ സൈന്യത്തിനെതിരെ ട്വീറ്റ് ചെയ്ത പാകിസ്ഥാൻ മന്ത്രി ഫവാദ് ചൗധരിക്ക് തക്ക മറുപടി കൊടുത്ത് പഞ്ചാബ് മുഖ്യമന്ത്രി രംഗത്ത്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗാണ് പ്രകോപനപരമായി ഫവാദ് ചൗധരിയിട്ട ട്വീറ്റിന് ചുട്ട മറുപടി കൊടുത്തത്. ഇന്ത്യൻ സൈന്യത്തിലെ സിഖ് വിഭാഗക്കാർ കശ്മീരിൽ ജോലി ചെയ്യാൻ വിസമ്മതിക്കണമെന്നായിരുന്നു ഫവാദ് ചൗധരിയുടെ ട്വീറ്റ് ചെയ്തത്. എന്നാൽ ഇന്ത്യൻ സൈന്യം ദേശാഭിമാനമുള്ള അച്ചടക്കമുള്ള സേനയാണ്. പാകിസ്ഥാന്റെ ഭാഗത്തു നിന്നുമുള്ള പ്രകോപനപരവും വിഘടന വാദപരവുമായ പരാമർശങ്ങൾ അവരുടെ ഇടയിൽ ചിലവാകില്ലല്ലെന്നു അമരീന്ദർ സിംഗ് പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പാകിസ്ഥാൻ ഇടപെടുന്ന രീതി മതിയാക്കണമെന്ന് ക്യാപ്ടൻ താക്കീതു കൊടുത്തു. ഇത്തരത്തിലുള്ള പ്രസ്താവനകൾ ഒരു സൈനികനും കേട്ടുകൊണ്ടു നിൽകാനാകില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു. പഞ്ചാബിയിലായിരുന്നു ട്വീറ്റ് ചെയ്തത്. ഖാലിസ്ഥാൻ നടത്തുന്ന വിഘടനവാദത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ടായിരുന്നു ട്വീറ്റ് ചെയ്തത്. ഇതിനെതിരെയായിരുന്നു അമരീന്ദർ സിംഗിന്റെ മറുപടി.
ആംആദ്മി പാർട്ടി നേതാവായ മഞ്ജിന്ദർ സിർസയും പാക് മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം അറിയിച്ചിരുന്നു. ഈ അഭിപ്രായത്തിലൂടെ ഫവാദ് ചൗധരി പഞ്ചാബികളെ അപമാനിച്ചിരിക്കുകയാണെന്നും ഇന്ത്യൻ സൈന്യത്തിന്റെ കുന്തമുനയായ ഞങ്ങൾ യഥാർത്ഥ ദേശാഭിമാനികളാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിയിൽ ട്വീറ്റ് ചെയ്താൽ പഞ്ചാബികളുടെ അഭ്യുദയകാംക്ഷിയായി കണക്കാക്കുമെന്ന് കരുതേണ്ടെന്നും മഞ്ജിന്ദർ സിർസ എടുത്തു പറഞ്ഞു. കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞതോടെ കോപത്തിലായിരിക്കുന്ന പാകിസ്ഥാൻ പ്രകോപനപരമായ പ്രസ്താവനകളുമായി രംഗത്തെത്തുന്നത് തുടരുകയാണ്. അതേസമയം കശ്മീരിന്റെ കാര്യത്തിൽ പ്രകോപനപരമായ സ്ഥിതി തുടരുകയാണെങ്കിൽ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്നും അതിനായി ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. സൈന്യം സുസജ്ജമാണെന്നും കശ്മീരിൽ എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചാൽ ആരായാലും തീർത്തു കളയുമെന്നും ഇന്ത്യൻ സൈനിക മേധാവികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
.
കശ്മീർ വിഷയത്തിൽ പാകിസ്ഥാനും ഇന്ത്യയും ഭിന്നാഭിപ്രായത്തിലാണ്. കശ്മീർ വിഷയത്തിൽ പാകിസ്താന്റെ ഭാഗത്തു നിന്നുമുള്ള എതിർപ്പുകൾ പലരിലൂടെയും പുറത്തു വരികയാണ്. കശ്മീരികളോട് ഇന്ത്യ വിരുദ്ധ നിലപ്പാടുകൾ സ്വീകരിക്കാനുള്ള ആഹ്വാനം പല പാകിസ്ഥാൻ നേതാക്കന്മാരും അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പാക് മാധ്യമ പ്രവർത്തകൻ കശ്‌മീരിൽ എത്തുന്ന ഹിന്ദുക്കളെ കൊന്നൊടുക്കണമെന്ന് പറഞ്ഞിരുന്നത് വലിയ വിമർശനങ്ങൾക്കു വിധേയമായിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീരിന്റെ പദവികളെല്ലാം നഷ്ടമായിരിക്കുകയാണ്. ഇതിന്റെ പിന്നാലെ പാകിസ്ഥാൻ കാശ്മീരികളോട് ഇത്തരത്തിലുള്ള പരാമർശങ്ങളുമായി എത്തിയിരിക്കുന്നത്.അതേ സമയം ഓഗസ്റ്റ് പതിനഞ്ചിനു ഇന്ത്യൻ സ്വാതന്ത്ര്യദിനവും പാക്കിസ്ഥാൻ സ്വാതന്ത്ര്യ ദിനവും ഒന്നിച്ചുള്ള ദിവസമായതിനാൽ പാക്ക് അനുകൂല തീവ്രവാദികൾ അക്രമമുണ്ടാക്കിയേക്കുമെന്ന സൂചനകൾ തുടരുകയാണ്. പുൽവാമ മോഡൽ ആക്രണം ഉണ്ടാകുമെന്ന സൂചനകളും നില നിൽക്കവെയാണ് പാകിസ്ഥാനിൽ നിന്നുള്ള പ്രമുഖരുടെ ഇത്തരത്തിലുള്ള പ്രതികരണകളും പ്രസ്താവനകളും വരുന്നത് . കശ്മീർ ജനതയ്ക്കു ഉപകാര പ്രദമാകുന്ന തരത്തിൽ സർക്കാർ എടുത്ത തീരുമാനത്തെ തെറ്റിധരിപ്പിച്ചു അവതരിപ്പിക്കുകയും ആക്രമണത്തിന് ആഹ്വാനം നൽകാൻ ശ്രമിക്കുകയുമാണ് പാകിസ്ഥാൻ. അതിനെ അവസരോചിതമായി ഉപയോഗിച്ചു പാക് നേതാക്കന്മാരും അഭിപ്രായങ്ങൾ നടത്തുകയാണ്.
https://www.facebook.com/Malayalivartha