ജമ്മുവില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു. ജമ്മുവിന്റെ ക്രമസമാധാന ചുമതലയുള്ള അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് മുനീര്‍ ഖാനാണ് ഇക്കാര്യം വ്യക്തമാക്കിയത്
ജമ്മുവില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു. ജമ്മുവിന്റെ ക്രമസമാധാന ചുമതലയുള്ള അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് മുനീര്‍ ഖാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രദേശത്ത് സ്‌കൂളുകളും മറ്റ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കശ്മീരിലെ ചില സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടര്‍ന്ന് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാൽ കശ്മീരിലെ നിയന്ത്രണങ്ങൾ ജനങ്ങളുടെ സുരക്ഷിത്വത്തിനും സ്വൈര്യജീവിതത്തിനും വേണ്ടിയാണെന്നും സമാധാനം പുനഃസ്ഥാപിക്കുന്നതിനനുസരിച്ച് നിയന്ത്രണങ്ങൾ മാറ്റുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി...
ജമ്മു കശ്മീരിലെ നിലവിലുള്ള സാഹചര്യം നിയന്ത്രണവിധേയമാണെന്നും മുനീര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തുടനീളം സ്വാതന്ത്ര്യദിനാഘോഷം സമാധാനപൂര്‍ണമായി നടത്തുകയെന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കശ്മീരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വെടിവയ്‌പോ മരണമോ ഉണ്ടായിട്ടില്ലെന്നും നേതാക്കളുടെ തടങ്കല്‍ ക്രമസമാധാനം നിലനിര്‍ത്താനാണെന്നും നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കില്ലെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് ബന്‍സാല്‍ പറഞ്ഞു.
സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ക്കായുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നുവെന്നും ജനങ്ങളുടെ സൗകര്യങ്ങള്‍ നോക്കുന്നതിനൊപ്പം ചില നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും രോഹിത് ബന്‍സാല്‍ കൂട്ടിച്ചേര്‍ത്തു
ജമ്മു കശ്മീരിന് പ്രത്യകപദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്
ജമ്മുകശ്മീരിൽ ജനങ്ങളെ സർക്കാർ ബന്ദികളാക്കിയെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ മുൻകരുതലുകൾ മാത്രമായിരുന്നു നിയന്ത്രണങ്ങൾ എന്നും കേന്ദ്രം വിശദീകരിച്ചു.
ഓരോ ജീവനും സർക്കാരിനും രാജ്യത്തിനും വിലപ്പെട്ടതാണ്..അതുകൊണ്ടുതന്നെ ഒരു ജീവനു പോലും ആപത്തുണ്ടാവരുതെന്നും ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ജമ്മു കശ്മീരിൽ സർക്കാർ കൈക്കൊണ്ട തീരുമാനം ദേശീയതാൽപര്യം മുൻനിർത്തിയാണെന്നും അല്ലാതെ രാഷ്ട്രീയമല്ലെന്നും നരേന്ദ്രമോദിയും വ്യക്തമാക്കിയിട്ടുണ്ട്. രണം കൊതിക്കുന്ന ചില ആളുകൾ, രാഷ്ട്രീയമേധാവിത്വം ഉള്ളവർ, ഭീകരവാദത്തോട് അനുകമ്പയുള്ളവർ, പ്രതിപക്ഷത്തിന്‍റെ ചില സുഹൃത്തുക്കൾ എന്നിവർ മാത്രമാണ് കശ്മീരിന്‍റെ കാര്യത്തിൽ കൈക്കൊണ്ട തീരുമാനത്തെ എതിർക്കുന്നത് ..ജമ്മുകശ്മീരിലെ വിപ്ലവകരമായ തീരുമാനം രാഷ്ട്രീയമല്ല, രാജ്യസുരക്ഷയുടെയും ദേശീയതയുടെയും കാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിലെ ഓരോ ജനങ്ങളും ആഗ്രഹിക്കുന്ന തരത്തിലുള്ള ജീവിതം ഇനി അവിടെ സാധ്യമാകുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി .
https://www.facebook.com/Malayalivartha