Widgets Magazine
11
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി


ഓപ്പറേഷൻ സിന്ദൂരിനുശേഷം എസ്-400 രഹസ്യങ്ങൾ മോഷ്ടിക്കാനുള്ള പാകിസ്ഥാൻ ഐഎസ്‌ഐ നെറ്റ്‌വർക്കിന്റെ പദ്ധതി തകർത്ത് റഷ്യ


മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം.... ഈ ഭീകരകൃത്യത്തിന് പിന്നില്‍ ആരായാലും അവരെ ഉടനടി കണ്ടെത്തി തക്കതായ ശിക്ഷ നല്‍കാന്‍ സാധിക്കണം... ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍


രാജ്യതലസ്ഥാനത്ത് ചെങ്കോട്ടക്ക് സമീപം കാറിലുണ്ടായ സ്ഫോടനത്തിൽ 9 മരണം .... 18 പേർക്ക് പരുക്ക് , മരണസംഖ്യ ഇനിയും ഉയർന്നേക്കാം.... ഭൂകമ്പത്തിന് സമാനമായ പ്രതീതിയായിരുന്നുവെന്ന് ദൃക്സാക്ഷികൾ


മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്: ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് മന്ത്രിയുടേതെന്ന് പിണറായി വിജയൻ: കേരളത്തെ കഞ്ഞികുടി മുട്ടിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ: യുഎഇ-കേരള ബന്ധം കൂടുതൽ ശക്തമാക്കും...

കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ സൈന്യത്തിന് നേരെ 140 ലേറെ തവണ കല്ലേറുണ്ടായെന്നും 40 സൈനികര്‍ക്ക് പരിക്ക് പറ്റിയെന്നും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു

14 AUGUST 2019 03:48 PM IST
മലയാളി വാര്‍ത്ത

More Stories...

ചാവേർ ഉമർ മുഹമ്മദ്? തലച്ചിതറി, DNA-യിൽ എല്ലാം പിളർന്നത് Chemical Bomb

ചാവേറാക്രമണമെന്ന് സൂചന... ദില്ലി സ്ഫോടനം ഉന്നമിട്ടത് ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റെന്ന് സൂചന, കാറിൽ കറുത്ത മാസ്ക് ധരിച്ചയാള്‍, നിർണായകമായി സിസിടിവി ദൃശ്യങ്ങള്‍, ചാവേറാക്രമണമെന്ന് സൂചന

ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

റൈസിൻ എന്ന മാരക വിഷം ജൈവായുധം ആയി ഭീകരർ ഉപയോഗിക്കുമ്പോൾ ഇന്ത്യ ഭയക്കണം; പരീക്ഷിച്ചത് ആര്‍എസ്എസ് ഓഫീസില്‍

ബീഹാറില്‍ അവസാന ഘട്ട പോളിങ് ആരംഭിച്ചു... . രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ചുമണിവരെയാണ് പോളിങ്... ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളില്‍ സുരക്ഷ വർദ്ധിപ്പിച്ചു

കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ സൈന്യത്തിന് നേരെ 140 ലേറെ തവണ കല്ലേറുണ്ടായെന്നും 40 സൈനികര്‍ക്ക് പരിക്ക് പറ്റിയെന്നും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. ആഗസ്റ്റ് ആറിനാണ് ഏറ്റവും കൂടുതല്‍ തവണ കല്ലേറുണ്ടായത്, 45 പ്രാവശ്യം. ഭരണഘടനാ ഭേഗദഗതി രാജ്യസഭ പാസാക്കിയത് അന്നാണ്. ഈ മാസം അഞ്ചിനാണ് ആഭ്യന്തരമന്ത്രി അമിത് ഷാ കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370 എടുത്ത് കളയാനുള്ള ബില്ലുകള്‍ അവതരിപ്പിച്ചതും സംസ്ഥാനത്തെ ജമ്മു, കാശ്മീര്‍ എന്നീ കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചതും. അന്ന് കേന്ദ്ര സായുധ സേനയിലെ 21 പേര്‍ക്ക് കല്ലേറില്‍ പരിക്ക് പറ്റി. ഇതെല്ലാം പ്രാദേശികമായി നടന്ന സംഭവങ്ങളാണെന്നും കാശ്മീരിലെ ക്രമസമാധാനം തകര്‍ന്നിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തരവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും ജമ്മുകാശ്മീരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.

ഒരാളുടെ പോലും ജീവന്‍ അപകടത്തിലാകാതിരിക്കാനാണ് ഇപ്പോഴത്തെ അസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കാശ്മീര്‍ താഴ്‌വരയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. സംസ്ഥാനത്തിന്റെ വടക്ക് കിഴക്കന്‍ മേഖലകളില്‍ മുമ്പ് എന്നും സംഘര്‍ഷങ്ങളായിരുന്നു. ഇപ്പോഴവിടം ശാന്തമാണ്. പഴയകാര്യങ്ങളെല്ലാം ആളുകള്‍ പെട്ടെന്ന് മറക്കുമെന്നും അതിനാലാണ് ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തല്‍ക്കാലം ഇല്ലാതാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ പൊലീസിനെയും സൈന്യത്തെയും പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത്തരം പ്രതിഷേധങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ഇത് സംബന്ധിച്ച് തീരുമാനം എടുക്കാനുള്ള അധികാരം നല്‍കിയിട്ടുണ്ട്. 

ഇത്തരം നിയന്ത്രണങ്ങള്‍ ആദ്യമായല്ല കാശ്മീരില്‍ ഏര്‍പ്പെടുത്തുന്നത്. ഹുറിയത്ത് കോണ്‍ഫറന്‍സ് സമരം നടത്തിയപ്പോഴും ഇതേ നിയന്ത്രണങ്ങളാണ് ചുമത്തിയിരുന്നത്. 2016ല്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാണിയെ വധിച്ച ശേഷം നടന്ന അക്രമങ്ങളെ തുടര്‍ന്ന് ഒരു മാസം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇത്തവണ കരുതല്‍ നടപടികള്‍ സ്വീകരിച്ച ശേഷമാണ് നിയന്ത്രണം കൊണ്ടുവന്നത്. അക്രമവും ആളപായവും ഉണ്ടാകാതിരിക്കാനാണിതെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് ഒന്‍പതിന് സൗരയില്‍ പള്ളിയിലെ പ്രാര്‍ത്ഥ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയവരോട് സാമൂഹ്യവിരുദ്ധര്‍ സംസാരിച്ചതിന് ശേഷം പ്രദേശവാസികള്‍ സുരക്ഷാസേനയ്ക്ക് നേരെ യാതൊരു പ്രകോപനവും ഇല്ലാതെ കല്ലെറിഞ്ഞിരുന്നു. തുടര്‍ന്ന് പ്രദേശത്ത് മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. സംസ്ഥാനത്തെ പ്രതിഷേധങ്ങളുടെ റിപ്പോര്‍ട്ടുകളും വീഡിയോകളും ബിബിസിയും റോയിട്ടേഴ്‌സും ആദ്യം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ ആധികാരികതയെ കേന്ദ്രസര്‍ക്കാര്‍ ചോദ്യം ചെയ്തു. 

കാശ്മീരിന്റെ പ്രത്യേക അധികാരം എടുത്ത് കളഞ്ഞ ഭരണഘടനാ ഭേദഗതിക്കെതിരെ സ്ത്രീകള്‍ പ്രതിഷേധിക്കുന്നതിന്റെ ഫോട്ടോ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. എന്നാല്‍ എവിടെ എപ്പോള്‍ നടന്ന പ്രതിഷേധമാണെന്ന് വ്യക്തമാക്കിയിരുന്നില്ല. സംസ്ഥാനത്ത് നിന്നിറങ്ങുന്ന 180 പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ല. മാധ്യമങ്ങള്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ ജനഹിതമറിയാതെ ഭരണഘടനാ ഭേദഗതി നടത്തിയതിനെതിരെ പ്രതിഷേധമുണ്ട്. ഇക്കാര്യം പലരും ചില മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. സുഹൃത്തുക്കളും ബന്ധുക്കളും എവിടെയാണെന്ന് പോലും പലര്‍ക്കും അറിയില്ല. ഫോണ്‍ ഉള്‍പ്പെടെയുള്ള ആശയവിനിമ സംവിധാനങ്ങള്‍ തല്‍ക്കാലത്തേക്ക് റദ്ദാക്കിയതോടെ കശ്മീരികള്‍ ആശങ്കയിലാണ്. സുരക്ഷാമുന്‍കരുതലുകളുടെ ഭാഗമായാണ് ഇത് ചെയ്തതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു.

ക്രമസമാധാനം ഉറപ്പാക്കുന്നതിനാണ് നിയന്ത്രണങ്ങളെന്ന് ആഭ്യന്തരവകുപ്പ് വക്താവ് കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. 370 എടുത്ത് കളഞ്ഞതില്‍ പിന്നെ സംസ്ഥാനത്ത് ഇതുവരെ ഒരു വെടിയുണ്ട പോലും ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല, ഒരു ജീവന്‍ പോലും പൊലിഞ്ഞിട്ടില്ലെന്നും ട്വീറ്റില്‍ വ്യക്തമാക്കുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുല്ലപ്പെരിയാർ പൊട്ടി നിലവിളിച്ച് ഓടി ജനം കഴുത്തറ്റം മുങ്ങി ആ ജലബോംബ് പൊട്ടി  (9 minutes ago)

മണ്ഡല കാലമെത്തി... പണ്ട് യുവതീ പ്രവേശനം ഇന്ന് ?ശബരിമലയിൽ വൻ അട്ടിമറി  (18 minutes ago)

ചാവേർ ഉമർ മുഹമ്മദ്? തലച്ചിതറി, DNA-യിൽ എല്ലാം പിളർന്നത് Chemical Bomb  (42 minutes ago)

വിധി പറയുന്നത് വിചാരണക്കോടതി നീട്ടി...  (1 hour ago)

മരംമുറിക്കുന്നതിനിടെ അപകടത്തിൽപെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

പ്രവാസി മലയാളി ദുബൈയിൽ മരിച്ചു...  (1 hour ago)

സ്ഫോടനത്തിൽ വിറച്ച് കേരളം..! തമ്പാനൂർ വളഞ്ഞ് RPF വിമാനത്താവളത്തിൽ തിരച്ചിൽ ഒരാൾ അറസ്റ്റിൽ...! കയ്യിൽ പൊതി  (2 hours ago)

തൃശൂർ സ്വദേശി നാട്ടിൽ നിര്യാതനായി  (2 hours ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്.  (2 hours ago)

കായിക പോരാട്ടങ്ങളുടെ വേദികളിലും സുരക്ഷ വർദ്ധിപ്പിച്ചു....    (2 hours ago)

നടക്കുന്നവർക്കിടയിലേക്ക് പാഞ്ഞെത്തിയ തെരുവ് നായ...  (3 hours ago)

ബ്ലൂ ഒറിജിന്റെ ന്യൂ ഗ്ലെന്‍ റോക്കറ്റ് ഉപയോഗിച്ച് നടത്താനിരുന്ന വിക്ഷേപണമാണ്  (3 hours ago)

ചാവേറാക്രമണമെന്ന് സൂചന... ദില്ലി സ്ഫോടനം ഉന്നമിട്ടത് ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റെന്ന് സൂചന, കാറിൽ കറുത്ത മാസ്ക് ധരിച്ചയാള്‍, നിർണായകമായി സിസിടിവി ദൃശ്യങ്ങള്‍, ചാവേറാക്രമണമെന്ന് സൂചന  (3 hours ago)

മലപ്പുറം ജില്ല ഓവറോൾ ചാംപ്യൻമാരായി...  (3 hours ago)

അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും  (4 hours ago)

Malayali Vartha Recommends