ഹിന്ദു മതത്തിൽ നിന്ന് മതം മാറിയവരാണ് കാശ്മീരി മുസ്ലീമുകൾ; സമാധാനത്തിന്റെ അഭിഭാഷകനെന്നും, പുരോഗമന മത പണ്ഡിതനെന്നും അറിയപ്പെടുന്ന പാക് മൗലവി മുഹമ്മദ് തൗഹിദിയുടെ പ്രസ്താവന അക്ഷരാർത്ഥത്തിൽ പാകിസ്ഥാനെ ഞെട്ടിച്ചു
സമാധാനത്തിന്റെ അഭിഭാഷകനെന്നും, പുരോഗമന മത പണ്ഡിതനെന്നും അറിയപ്പെടുന്ന പാക് മൗലവി മുഹമ്മദ് തൗഹിദിയുടെ പ്രസ്താവന അക്ഷരാർത്ഥത്തിൽ പാകിസ്ഥാനെ ഞെട്ടിച്ചു.
കശ്മീര്‍ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമായിരുന്നില്ല. ഇനി അങ്ങനെ ആകുകയുമില്ല. പാക്കിസ്ഥാനും കശ്മീരും ഇന്ത്യയുടേതാണ്. ഹിന്ദുമതത്തില്‍ നിന്ന് മതംമാറിയവരാണ് മുസ്ലീങ്ങള്‍. ഈ മേഖല മുഴുവന്‍ ഹിന്ദു ഭൂമിയായിരുന്നു. ഇന്ത്യ ഇസ്ലാമിനേക്കാള്‍ പുരാതനമാണ്. സത്യസന്ധത പുലര്‍ത്തുക. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
തൗഹിദിയുടെ പോസ്റ്റ് വൈറലായി. ലക്ഷങ്ങളാണ് പോസ്റ്റിനെ അനുകൂലിച്ചത്. സമാധാനത്തിന്റെ ഇമാം, പരിഷ്‌ക്കര്‍ത്താവായ ഇമാം എന്നിങ്ങനെ പലരും വിശേഷിപ്പിക്കുന്ന തൗഹീദിക്ക് നേരത്തെയും ഇതേ നിലപാടായിരുന്നു. കശ്മീര്‍ ഹിന്ദുഭൂമിയെന്നാണ് മുന്‍പും അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇന്ത്യാ സന്ദര്‍ശന സമയത്തും ഇതാവര്‍ത്തിച്ചിരുന്നു.
പാക് അധിനിവേശ കശ്മീരിലെ ജനഹിതം പരിശോധിക്കുകയാണെങ്കില്‍ 99 ശതമാനം ആളുകള്‍ക്കും ഇന്ത്യയുടെ ഭാഗമാകാനാണ് ആഗ്രഹം പ്രകടിപ്പിക്കുകയെന്നും ഇസ്ലാമിക് സംഘടനയായ അഞ്ജുമന്‍ മിനാജ് ഇ റസൂല്‍ ചെയര്‍മാന്‍ മൗലാന സെയ്ദ് അതാര്‍ ദെഹ്‌ലവി പറഞ്ഞിരുന്നു. പരമാധികാര ഇന്ത്യയുടേയും ഭരണകൂടത്തിന്റേയും ഭാഗമാകാന്‍ താത്പര്യം പ്രകടിപ്പിക്കുകയാണ് പാക് അധിനിവേശ കശ്മീരിലെ മുസ്ലിംകൾ എന്നാണ് മൗലാന സെയ്ദ് അതാര്‍ ദെഹ്‌ലവി പറഞ്ഞത്.
അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ജമ്മു കശ്മീരില്‍ എത്തിയപ്പോഴാണ് അ്‌ദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗഹാര്‍ദ്ദ പരമായ നയങ്ങള്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് മതിപ്പുളവാക്കിയിട്ടുണ്ട്. ഇതാണ് ജനങ്ങളെ അദ്ദേഹത്തിലേക്ക് അടുപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകള്‍ സംസ്ഥാനം വിട്ടപ്പോള്‍ അതിനെതിരെ പ്രിതികരിച്ചതും തന്റെ അഞ്ജുമന്‍ മിനാജ് ഇ റസൂലാണ്. കൂടാതെ ഒസാമ ബിന്‍ലാദന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ഖ്വയ്ദ തുടങ്ങിയവയ്‌ക്കെതിതിരായാണ് അഞ്ജുമന്‍ മിനാജ് ഇ റസൂലിന്റെ നിലപാടെന്നും ദഹ്‌ലവി അറിയിച്ചു.
സംസ്ഥാനത്ത് ചെയ്തു കൂട്ടിയ ദുര്‍ഭരണങ്ങളാണ് വിഘടനവാദികള്‍ക്ക് ഇപ്പോള്‍ തിരിച്ചടിയായത്. ജനങ്ങളെ നല്ല രീതിയില്‍ ഭരിക്കാനും, മികച്ച വിദ്യാഭ്യാസം കൊടുക്കാനും ഈ നേതാക്കളില്‍ ആരും ഇതുവരെ തയ്യാറായിട്ടില്ല. കശ്മീരിലെ പ്രളയ ബാധിത പ്രദേശങ്ങളിലും താന്‍ ഇത്തവണ സന്ദര്‍ശിച്ചിരുന്നു. പ്രളയ ദുരിതത്തെ വളരെ മികച്ച രീതിയിലാണ് സൈന്യവും മറ്റ് അധികാരികളും കൈകാര്യം ചെയ്തതെന്നാണ് ജനങ്ങള്‍ അവകാശപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകരാജ്യങ്ങൾ ഉറ്റു നോക്കുന്ന രാഷ്ട്രീയ നീക്കമാണ് മോദി കാശ്മീരിൽ പയറ്റുന്നത്. അതിനിടെയാണ് പാക് മൗലവിയുടെ ഈ കട്ട സപ്പോർട്ട്.
ജമ്മു-കാശ്മീര്‍ മോഡിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു തെരഞ്ഞെടുപ്പ് ആണ്. മുസ്ലീമുകള്‍ ഭൂരിപക്ഷം ഉള്ള ഇന്‍ഡ്യയിലെ ഒരേ ഒരു സംസ്ഥാനം ആണ് ജമ്മു-കാശ്മീര്‍. ഇത് പിടിച്ചെടുത്താല്‍ അദ്ദേഹത്തിന് മുസ്ലീംവിരുദ്ധന്‍ എന്ന കളങ്കം കഴുകിക്കളയാം. മുസ്ലീമുകളുടെയും അംഗീകാരം കിട്ടുക എന്നത് മോഡിക്ക് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ നിസാരകാര്യം അല്ല. മുസ്ലീം ഭൂരിപക്ഷ രാജ്യം എന്നതിനപ്പുറം മൂന്ന് വിദേശരാജ്യങ്ങളുമായി- പാക്കിസ്ഥാന്‍, ചൈന, അഫ്ഘാനിസ്ഥാന്‍- അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം ആണ് ജമ്മു-കാശ്മീര്‍. ഭീകരവാദത്തിന്റെ ഈറ്റില്ലവും ആണ് അത്. മുസ്ലീം ഭൂരിപക്ഷ സംസ്ഥാനം, കാശ്മീര്‍ പ്രശ്‌നത്തിന്റെ പേരിലും ഭീകരവാദത്തിന്റെ പേരിലും അന്താരാഷ്ട്രശ്രദ്ധ ആകര്‍ഷിക്കുന്ന പ്രവശ്യ എന്ന പേരിലും സവിശേഷതയുള്ള ജമ്മു-കാശ്മീര്‍ പിടിച്ചെടുക്കുന്നത് മോഡിയെ സംബന്ധിച്ചിടത്തോളം വളരെ രാഷ്ട്രീയ പ്രാധാന്യമുള്ള കാര്യം ആണ്. ഇത് അദ്ദേഹത്തിന് അന്താരാഷ്ട്രീയ തലത്തിലും ദേശീയതലത്തിലും വളരെ നേട്ടങ്ങള്‍ ഉണ്ടാക്കും.
https://www.facebook.com/Malayalivartha