ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം ശരീരത്തില്‍ തിളച്ച എണ്ണ ഒഴിച്ചു!! ചുറ്റിക കൊണ്ട് തലയ്ക്കടിച്ചിട്ടും പക തീർന്നില്ല... കണ്ണില്‍ മുളകുപൊടി വിതറിയശേഷം വൈദ്യുതാഘാതമേല്‍പ്പിച്ചു; ഭര്‍ത്താവിനെ വകവരുത്താന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് നടത്തിയ ക്രൂരതയിൽ ഞെട്ടി ഉറ്റവരും നാട്ടുകാരും
ചൊവ്വാഴ്ച രാത്രിയാണ് ബവിശ്യ ബര്‍ഹഗോഹൈന്‍ (38)നു നേര്‍ക്ക് ഭാര്യ ക്വിന്‍സിയ (28)യും കാമുകന്‍ സത്‌വീര്‍ നായര്‍ (24) ചേര്‍ന്ന് ഈ ക്രൂരത ചെയ്തത്. ഭര്‍ത്താവിനെ വകവരുത്താന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് നടത്തിയ ക്രൂരത ആരെയും ഞെട്ടിക്കും. ഉറങ്ങിക്കിടന്ന യുവാവിനെ കെട്ടിയിട്ട ശേഷം ശരീരത്തില്‍ തിളച്ച എണ്ണ ഒഴിച്ചു. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. കണ്ണില്‍ മുളകുപൊടി വിതറി, വൈദ്യുതാഘാതമേല്‍പ്പിച്ചു. തുടര്‍ന്ന് ശുചിമുറിയില്‍ പൂട്ടിയിട്ടു. ഗുരുതരമായി പരിക്കുകളേറ്റ ബവിശ്യ നിലവില്‍ മുംബൈയിലെ ജെ.ജെ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. ഭാര്യയേയും കാമുകനേയും ബുധനാഴ്ച പോലീസ് അറസ്റ്റു ചെയ്തു. അസ്സം സ്വദേശിയാണ് ബവിശ്യ. പൊവായിലെ ഒരു കോള്‍ സെന്ററില്‍ ജീവനക്കാരനാണ്. 2014ലാണ് ക്വിന്‍സിയയെ ഇയാള്‍ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്. വസായിലെ ഒരു മാളില്‍ മെഹന്ദി ആര്‍ട്ടിസ്റ്റ് ആണ് സത്‌വീര്‍ നായര്‍. സത്‌വീറുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ ബവിശ്യ നേരത്തെ താമസിച്ചിരുന്ന നായ്ഗണില്‍ നിന്നും താമസം മാറ്റി.
വസായി ഈസ്റ്റിലെ പ്രതാപ് സൊസൈറ്റിയില്‍ ഒരു വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു. ഇതോടെ ബന്ധം അവസാനിക്കുമെന്നാണ് ബവിശ്യ കരുതിയത്. എന്നാല്‍ സത്‌വീര്‍ ഇവരെ തേടിയെത്തുകയും ഇതേ ഫ്‌ളാറ്റില്‍ തന്നെ താമസമാക്കുകയും ചെയ്തു. ഇതോടെ ദമ്ബതികള്‍ തമ്മില്‍ കലഹം രൂക്ഷമായി. ചൊവ്വാഴ്ച വൈകിട്ട് ജോലി കഴിഞ്ഞെത്തിയ ബവിശ്യ ഭാര്യയുമായി വഴക്കിട്ടു. പിന്നീട് ഉറങ്ങാന്‍ പോയി. ദേഷ്യത്തിലായിരുന്ന ക്വിന്‍സിയ സത്‌വീറിനെ വിളിച്ചുവരുത്തുകയും ഇരുവരും തമ്മില്‍ കൊലപാതകം ആസൂത്രണം ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. അടിവസ്ത്രങ്ങള്‍ ഉപയോഗിച്ച് ബവിശ്യയുടെ കാലുകള്‍ കൂട്ടിക്കെട്ടിയ ശേഷം ഇരുവരും അയാളെ ഉപദ്രവിച്ചു. ആക്രമണത്തിനിടെ സഹായത്തിനായി ബവിശ്യ അലറിക്കരഞ്ഞുകൊണ്ടിരുന്നു. കണ്ണില്‍ മുളകുപൊടിയും ഇട്ടതോടെ കാഴ്ചയും മറഞ്ഞു. ഇതോടെ കയ്യില്‍ തടഞ്ഞ വീട്ടുപകരണങ്ങള്‍ എടുത്ത് പ്രതിയോഗികള്‍ക്ക് നേരെ എറിഞ്ഞു. പ്രഷര്‍ കുക്കറും സ്പീക്കറും പാനും കിടക്കയും ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ എടുത്തെറിഞ്ഞു.
ഇവയില്‍ ചിലത് ജനാലയിലൂടെ വീടിനു പുറത്തേക്കും വന്നു. വീടിനുള്ളില്‍ വലിയ ബഹളം നടക്കുന്നത് ശ്രദ്ധയില്‍പെട്ട അയല്‍ക്കാരാണ് പോലീസിനെ വിളിച്ചത്. തങ്ങളെത്തുമ്ബോള്‍ സതവീറും ക്വിന്‍സിയയും ഫേസാഫയില്‍ ഇരിക്കുന്നുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടികള്‍ കരയുന്നുണ്ട്. കുട്ടികളെ തങ്ങള്‍ അയല്‍ക്കാരെ ഏല്പിച്ചു. അവര്‍ ക്വിന്‍സിയയുടെ ബന്ധുക്കളെ വിളിച്ചുവരുത്തി കുട്ടികളെ കൈമാറി. ശുചിമുറിയില്‍ അടച്ച നിലയിലായിരുന്ന ബവിശ്യയെ തങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നും പോലീസ് അറിയിച്ചു. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ബവിശ്യയുടെ തലപൊട്ടിയിട്ടുണ്ട്. മുളകുപൊടി വീണത് കാഴ്ചയേയും ബാധിച്ചു. പ്രതികള്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തതായും ഇരുവരേയും ഈ മാസം 20 വരെ കസ്റ്റഡിയില്‍ എടുത്തതായും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha