ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്ന അവകാശവാദവുമായി പാക്കിസ്ഥാൻ. എന്നാൽ ഇത് കല്ലുവെച്ച നുണയാണെന്ന് ഇന്ത്യ വ്യക്തമാക്കി
ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്ന അവകാശവാദവുമായി പാക്കിസ്ഥാൻ. എന്നാൽ ഇത് കല്ലുവെച്ച നുണയാണെന്ന് ഇന്ത്യ വ്യക്തമാക്കി. അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ വെടിവെയ്പ്പിനെത്തുടര്‍ന്ന് ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ മൂന്ന് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു
ശനിയാഴ്ച ശക്തമായ വെടിവെയ്പുണ്ടായ ടാറ്റ പാനി- കൃഷ്ണ ഘാട്ടി സെക്ടറില്‍ വച്ച് അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്നാണ് പാകിസ്താന്‍ ഉന്നയിച്ച വാദം. പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെ അതിര്‍ത്തിയില്‍ ശനിയാഴ്ച ഇരു സൈന്യങ്ങളും തമ്മില്‍ ശക്തമായ വെടിവെയ്പുണ്ടായിരുന്നു. പാകിസ്താന്‍റെ വാദം തള്ളിയ ഇന്ത്യന്‍ സൈന്യം പ്രകോപനമില്ലാതെ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക് സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കുകയാണ് ഉണ്ടായതെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.
അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നും ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ത്തുവെന്നുമായിരുന്നു പാക് സൈന്യത്തിന്‍റെ അവകാശവാദം. ഇന്ത്യന്‍ സൈന്യത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും പാക് ആക്രമണത്തില്‍ ഒരു സ്ത്രീയ്ക്കും കുട്ടിയ്ക്കും പരിക്കേറ്റതായും സൈനിക ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാണിക്കുന്നു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു പാക് സൈന്യം വെടിവെയ്പ് ആരംഭിച്ചത്.
ഉറി, രജൗരി സെക്ടറുകളില്‍ പാക്കിസ്ഥാന്‍ പ്രകോപനമില്ലാതെ വെടിവയ്പു നടത്തുകയായിരുന്നു. പൂഞ്ച് ജില്ലയിലെ രണ്ട് സെക്ടറുകളിലായിട്ടായിരുന്നു പാക് പ്രകോപനം. വെടിവെയ്പിന് പുറമേ മോര്‍ട്ടാർ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ലാന്‍സ് നായിക് തൈയ്മൂര്‍, നായിക് തന്‍വീര്‍, റംസാന്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുള്ളതായി ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി.
ഇതിന് പിന്നാലെയാണ് അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചതായി അവകാശപ്പെട്ട് പാക് സൈന്യം രംഗത്തെത്തിയത്. ഐഎസ്പിആര്‍ ഡിജി മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. നിരവധി ഇന്ത്യന്‍ സൈനികര്‍ക്ക് പരുക്കേറ്റതായും നിരവധി ബങ്കറുകള്‍ തകര്‍ത്തതായും പാക് സൈന്യം അവകാശപ്പെട്ടു.
നേരത്തെ കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിനെത്തുടര്‍ന്ന് പാക് സൈന്യം ലഡാക്ക് അതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചതായി സൂചനകളുണ്ടായിരുന്നു. സ്‌കര്‍ഡുവിലേക്ക് പാക് വ്യോമസേനയുടെ സി130 ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ ഉപയോഗിച്ച് പ്രതിരോധ സന്നാഹങ്ങള്‍ എത്തിക്കുന്നതായി എ എന്‍ ഐ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.. അതിനുശേഷം ഇന്ത്യൻ അതിർത്തിയിൽ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ് ..പാക് സൈനിക നീക്കങ്ങളെ സഹായിക്കുന്നതിനായുള്ള പാക് വ്യോമസേനയുടെ ഫോര്‍വേഡ് ബേസാണ് സ്‌കര്‍ദു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യന്‍ നടപടിയെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്.....അതുകൊണ്ടുതന്നെ പാകിസ്ഥാന്റെ ഓരോ നീക്കങ്ങളും വളരെ ശ്രദ്ധയോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത് .
https://www.facebook.com/Malayalivartha