ആം ആദ്മി പാർട്ടി നേതാവും എംഎൽഎയുമായിരുന്ന കപിൽ മിശ്ര ബിജെപിയിൽ ചേർന്നു
ആം ആദ്മി പാർട്ടി നേതാവും എംഎൽഎയുമായിരുന്ന കപിൽ മിശ്ര ബിജെപിയിൽ ചേർന്നു. കപില്‍ മിശ്രയെ ഓഗസ്റ്റ് രണ്ടിന് കൂറുമാറ്റ നിരോധന നിയമ പ്രകാരം ദില്ലി നിയമസഭ അയോഗ്യനാക്കിയിരുന്നു. ആം ആദ്മി പാര്‍ട്ടി വനിതാ വിഭാഗം അധ്യക്ഷ റിച്ച പാണ്ഡേയും ബി ജെ പിയില്‍ ചേര്‍ന്നു. പന്ത് മാര്‍ഗിലെ ബി ജെ പി ഓഫീസിലെത്തിയ ഇരുവരെയും പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജജുവും ബി ജെ പി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരിയും ചേര്‍ന്ന് സ്വീകരിച്ചു.
നേരത്തെ അരവിന്ദ് കേജ്‌രിവാള്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന കപില്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കു വേണ്ടി പ്രചരണത്തിന് ഇറങ്ങിയിരുന്നു. തുടര്‍ന്ന് കൂറുമാറ്റ നിരോധന നിയമപ്രകാരം ഡല്‍ഹി നിയമസഭാ സ്പീക്കര്‍ കപിലിനെ ഈ മാസം ആദ്യം അയോഗ്യനാക്കി. കരാവല്‍നഗറിനെ പ്രതിനിധീകരിച്ചിരുന്ന കപില്‍, സ്പീക്കറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കപില്‍ ശര്‍മ ബി ജെ പിയില്‍ ചേരുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുയര്‍ന്നിരുന്നു. 2017 മേയില്‍ മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയതിനു പിന്നാലെ അരവിന്ദ് കേജ്‌രിവാളിനെതിരെ കപില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയതോടെ ആയിരുന്നു ഇത്.
ദിവസങ്ങൾക്ക് മുൻപ് സിക്കിമിലെ പ്രതിപക്ഷ കക്ഷിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് പാര്‍ട്ടിയുടെ 10 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. സിക്കിമില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തില്‍ ഇരുന്ന പാര്‍ട്ടിയാണ് എസ്.ഡി.എഫ്. ന്യൂഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വര്‍ക്കിംഗ് പ്രസിഡന്‍റ് ജെ പി നദ്ദയില്‍നിന്നുമാണ് ഇവര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
സിക്കി൦ നിയമസഭയില്‍ 32 അംഗങ്ങളാണ് ഉള്ളത്. ഈ വര്‍ഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറെക്കാലം അധികാരത്തില്‍ ഇരുന്ന എസ്.ഡി.എഫിനെ പരാജയപ്പെടുത്തി സിക്കിം ക്രാന്തികാരി മോര്‍ച്ച അധികാരതിലെത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ എസ്.കെ.എം 17 സീറ്റ് നേടിയപ്പോള്‍, എസ്ഡിഎഫ് 15 സീറ്റാണ് നേടിയത്. സിക്കിമില്‍ അധികാരത്തിലുള്ള എസ്.കെ.എം ബിജെപിയുടെ നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സിന്റെ ഭാഗമാണ്.
തിരഞ്ഞെടുപ്പിൽ സിക്കിം സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്‌കെഎം) വിജയിക്കുകയും പ്രേം സിംഗ് തമാ൦ഗ് സിക്കിം മുഖ്യമന്ത്രിയാവുകയും ചെയ്തു. അതിനുമുമ്പ്, ചാംലിംഗിന്‍റെ പാർട്ടി എസ്ഡിഎഫിന്‍റെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു തമാ൦ഗ്.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അധികാരത്തിലെത്താന്‍ സാധിക്കാതിരുന്ന ഏക സംസ്ഥാനമായിരുന്നു സിക്കിം. മറ്റ് ആറ് സംസ്ഥാനങ്ങളിലും ബിജെപി രൂപീകരിച്ച നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് ആണ് അധികാരത്തിലുള്ളത്. പവന്‍ കുമാര്‍ ചാംലിങ് ആണ് പാര്‍ട്ടിയുടെ നേതാവ്. ഇദ്ദേഹമാണ് രാജ്യത്ത് ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രി.
എസ്ഡിഎഫിന്റെ 10 എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറിയതോടെ ആ പാര്‍ട്ടിയുടെ അംഗസംഖ്യ അഞ്ചായി ചുരുങ്ങി. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡയില്‍ നിന്ന് ഇവര്‍ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് ചടങ്ങില്‍ സംബന്ധിച്ചു.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്തി മാറ്റി ബിജെപി സംസ്ഥാനത്ത് ഭൂരിപക്ഷം ഉറപ്പിച്ചത്. പ്രതിപക്ഷ നേതാവ് ഉള്‍പ്പടേയുള്ള പത്ത് അംഗങ്ങളായിരുന്നു ബിജെപിയിലേക്ക് ചേക്കേറിയത്. മൂന്നില്‍ രണ്ട് അംഗങ്ങളും പാര്‍ട്ടി വിട്ടതിനാല്‍ കുറുമാറ്റ നിരോധന നിയമം പോലും അഗങ്ങള്‍ക്കെതിരെ പ്രയോഗിക്കാന്‍ ഗോവയില്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. സമാന നീക്കത്തിലൂടെയായിരുന്നു കര്‍ണാടകത്തിലും ബിജെപി അധികാരം തിരിച്ചുപിടിച്ചത്. 17 ഭരണകക്ഷി അംഗങ്ങളെ അടര്‍ത്തിമാറ്റി ആദ്യമായി താമര വിരിഞ്ഞ ദക്ഷിണേന്ത്യന്‍ മണ്ണ് ബിജെപി വീണ്ടും കൈപ്പിടിയിലാക്കി. വിവിധ സംസ്ഥാനങ്ങളില്‍ മറുപാര്‍ട്ടികളെ ചാക്കിടുന്ന നീക്കം ബിജെപി തുടരുകയാണ്. ഏറ്റവും ഒടുവാലായി സിക്കിമില്‍ നിന്നുള്ള 10 പ്രതിപക്ഷ എംഎല്‍എമാരാണ് ബിജെപിയിലേക്ക് ചേക്കേറിയിരിക്കുന്നത്. ഇതോടെ നിലംതൊടാന്‍ കഴിയാതിരുന്ന ഏക വടക്ക് കിഴക്കന്‍ സംസ്ഥാനത്ത് പ്രധാന പ്രതിപക്ഷമായി മാറിയിരിക്കുകയാണ് ബിജെപി.
ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെയാണ് കര്‍ണാടകയിലും ഗോവയിലും കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ ബിജെപി അടര്‍ത്തിയെടുത്തത്. പിന്നാലെ ആന്ധ്രയില്‍ ടിഡിപിയുടെ 4 രാജ്യസഭ എംപിമാരെ ബിജെപി സ്വന്തം പക്ഷത്ത് എത്തിച്ചിരുന്നു. ആറ് എംപിമാരായിരുന്നു ടിഡിപിക്ക് രാജ്യസഭയില്‍ ഉണ്ടായിരുന്നത്. ബംഗാളിലും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ എംഎല്‍എമാരേയും 100 കണക്കിന് കൗണ്‍സിലര്‍മാരേയും ബിജെപി മറുകണ്ടം ചാടിച്ചിരുന്നു.
https://www.facebook.com/Malayalivartha