ഭൂട്ടാനെ കയ്യിലെടുത്ത് മോദി; ഭൂട്ടാനെപ്പോലെ ഒരു സുഹൃത്തിനെയും അയൽക്കാരെയും ആരാണ് ആഗ്രഹിക്കാത്തത്? ചൈന- പാകിസ്താൻ നീക്കങ്ങൾക്ക് പൂട്ടിട്ട് ഭൂട്ടാൻ ജനതയ്ക്ക് വമ്പൻ പ്രഖ്യാപനങ്ങൾ ; വാ പൊളിച്ച് നിന്ന് ചൈന
ഭൂട്ടാന് ജനതയ്ക്കു വമ്പൻ പ്രഖ്യാപനങ്ങൾ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലേക്ക് പറന്നത് . എൽപിജി മുതൽ ബഹിരാകാശ രംഗത്തുവരെയുള്ള സഹായങ്ങളാണ് ഭൂട്ടാനിലെ ജനതയ്ക്ക് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. തന്ത്രപ്രധാനമായ രണ്ട് ഉടമ്പടികളിലൂടെ ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുകയും ചൈനയെ ഒതുക്കുന്നതിന്റെ ഭാഗമായിട്ടുമാണ് പ്രധാനമന്ത്രി പ്രഖ്യാപനങ്ങൾ നടത്തിയതെന്നാണ് വിലയിരുത്തൽ.
ഭൂട്ടാനുമായി ബന്ധം ഉറപ്പിക്കാൻ ചൈന ശ്രമങ്ങൾ നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അയൽരാജ്യത്തേക്കുള്ള മോദിയുടെ പോക്കെന്നാണ് ലഭിക്കുന്ന വിവരം . രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ഹൈഡ്രോ പവർ മേഖലയിലും ഇടപെടൽ നടത്താൻ ചൈനയ്ക്ക് താൽപര്യമുണ്ട്. മേഖലയിൽ ചൈനയും പാകിസ്താനും ചേർന്ന് നടത്തുന്ന നീക്കങ്ങൾക്കിടയിലാണ് ഇന്ത്യ സൗഹൃദം വിശാലമാക്കാൻ ശ്രമിക്കുന്നത്.
തന്ത്രപ്രധാന സഖ്യകക്ഷിയായ ഭൂട്ടാനുമായി ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മികച്ച രീതിയില്‍ വളരുകയാണ്. ഇന്ത്യയുടെ ഈ നയം അയല്‍സംസ്ഥാനങ്ങളുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നതിന് സഹായകമാകുന്നു. സാമ്പത്തിക വികസന സഹകരണം, ജലവൈദ്യുതി സഹകരണം ,ജനങ്ങളുമായുള്ള ബന്ധം എന്നിവയുള്‍പ്പെടെ ഉഭയകക്ഷി പങ്കാളിത്തത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ സന്ദര്‍ശനം ഇരുരാജ്യക്കാര്‍ക്കും അവസരമൊരുക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
വികസനത്തിന്റെ തലത്തിൽ രണ്ട് രാജ്യങ്ങളും തമ്മിലുള്ള സഖ്യം വർധിപ്പിക്കാൻ ഇന്ത്യ ഏറെ ശ്രദ്ധാലുവാണെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറയുന്നു. ഇതിന്റെ ഭാഗമായി ഭൂട്ടാന്റെ കയറ്റുമതി മേഖലയെ ശക്തിപ്പെടുത്താൻ 400 കോടിയുടെ പിന്തുണ ഇന്ത്യ നൽകുമെന്ന് ഗോഖലെ പറഞ്ഞു. ഇന്ത്യയിലേക്കുള്ള കയറ്റുമതി കൂട്ടുന്നതിന്റെ ഇൻസെന്റീവ് എന്ന നിലയിലാണ് കമ്പനികൾക്കും നിർമാതാക്കൾക്കുമായി ഈ തുക ചെലവിടുക. 2018ൽ തുടങ്ങിയ ഭൂട്ടാന്റെ പഞ്ചവത്സര പദ്ധതിയിലേക്ക് ഇന്ത്യയുടെ സംഭാവനയായി 5000 കോടി രൂപ പോകുന്നുണ്ട്. ഇത്തവണ 5012 കോടി രൂപയുടെ വൈദ്യുതി വാങ്ങുന്നതിനുള്ള കരാറും ഇന്ത്യൻ പ്രധാനമന്ത്രി ഒപ്പു വെക്കുമെന്നാണ് അറിയുന്നത്
മോദിയുടെ സന്ദര്‍ശനം ഇന്ത്യ-ഭൂട്ടാന്‍ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലേക്ക് നയിക്കുമെന്ന് ഭൂട്ടാനിലെ ഇന്ത്യന്‍ അംബാസിഡര്‍ രുചിറ കമ്പോജ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ പത്തോളം ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു.
എൽപിജി മുതൽ ബഹിരാകാശ രംഗത്തുവരെ ഭൂട്ടാനുള്ള സഹായങ്ങൾ രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ജല വൈദ്യുതി പദ്ധതിയിലെ സഹകരണത്തിനപ്പുറത്തേക്ക് ഭൂട്ടാനുമായുള്ള ബന്ധം വർധിപ്പിക്കുകയാണു സന്ദർശനത്തിന്റെ ലക്ഷ്യം.
പ്രകൃതി വാതകം, റുപേ കാർഡിന്റെ പ്രഖ്യാപനം, വിദേശ കറന്‍സി വിനിമയം, ശാസ്ത്ര, വിദ്യാഭ്യാസ മേഖല തുടങ്ങിയ വിഷയങ്ങളിലെ സഹകരണമാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനു വാഗ്ദാനം ചെയ്തത്. ഭൂട്ടാൻ തലസ്ഥാനമായ തിമ്പുവില്‍ പ്രധാനമന്ത്രി ഷെറിങ് തോബെയോടൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് മോദി ഇക്കാര്യം അറിയിച്ചത്. വാർത്താ സമ്മേളനത്തിനു മുൻപ് ഇരു നേതാക്കളും ചർച്ച നടത്തുകയും ചെയ്തു.
ജലവൈദ്യുത പദ്ധതികളിലെ സഹകരണം തുടരേണ്ടതുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭൂട്ടാനിലെ നദികളിലെ ജലത്തിൽനിന്നു കഴിഞ്ഞ വർഷങ്ങളിൽ ഇരു രാഷ്ട്രങ്ങളും വൈദ്യുതി മാത്രമല്ല ഉൽപാദിപ്പിച്ചത്, സമൃദ്ധിയും കൂടിയാണ് –5,012 കോടിയുടെ മാങ്ദേചു ജലവൈദ്യുത പദ്ധതി ഉദ്ഘാടനത്തിനുശേഷം പ്രധാനമന്ത്രി പറഞ്ഞു. എൽപിജിയുടെ വിതരണം പ്രതിമാസം 700 മെട്രിക് ടണ്ണിൽനിന്ന് 1000 മെട്രിക് ടണ്ണായി ഉയർത്തും. ഭൂട്ടാനിലെ സാധാരണ ജനങ്ങളുടെ ആവശ്യത്തിനാണിത്– പ്രധാനമന്ത്രി പറഞ്ഞു.
ഭൂട്ടാന് പഞ്ചവൽസര പദ്ധതികളിലൂടെ ഇന്ത്യ നൽകുന്ന സഹായം തുടരും. ഇതിൽ ഭൂട്ടാനിലെ ജനങ്ങളുടെ താൽപര്യങ്ങൾക്കായിരിക്കും മുൻഗണന നൽകുക. ചെറു ഉപഗ്രങ്ങൾ നിർമിക്കുന്നതിനും ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലും ഇരു രാജ്യങ്ങളും സഹകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഭൂട്ടാനിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന നിർമിച്ച ഏഴ് കോടിയുടെ ഗ്രൗണ്ട് സ്റ്റേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഭൂട്ടാന്‍ സന്ദര്‍ശനമാണിത്. രണ്ടാമത് പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായാണ് ഭൂട്ടാനിലേക്ക് പോകുന്നത്. നേരത്തെ 2014 ല്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത ശേഷം നരേന്ദ്ര മോദി ആദ്യമായി വിദേശ സന്ദര്‍ശനം നടത്തിയത് ഭൂട്ടാനിലേക്കാണ്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് നരേന്ദ്ര മോദി ഭൂട്ടാനിലെത്തിയത്. ഊഷ്മളമായ സ്വീകരണമാണ് ഭൂട്ടാന്‍ മോദിക്ക് ഒരുക്കിയത്. ഭൂട്ടാനിലെത്തിയ മോദി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ ഭൂട്ടാന്‍ പ്രധാനമന്ത്രി വിമാനത്താവളത്തിലേക്ക് നേരിട്ട് എത്തി.
ഭൂട്ടാൻ പ്രധാനമന്ത്രിയുമായി മോദി പിന്നീട് ചർച്ച നടത്തിയതായി ആൾ ഇന്ത്യ റേഡിയോ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധമാണ് പ്രധാനമായും ചർച്ചാവിഷയമായത്. വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ ഉയർത്തപ്പെട്ടു. ഭൂട്ടാനിലെ വിദ്യാർത്ഥികളുമായി സംവാദം നടത്താനും ഈ സന്ദർശനത്തിൽ മോദിക്ക് പരിപാടിയുണ്ട്. റോയൽ യൂണിവേഴ്സിറ്റി ഓഫ് ഭൂട്ടാനിലെ വിദ്യാർത്ഥികളുമായാണ് മോദി കൂടിക്കാഴ്ച നടത്തുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജ്യ സന്ദര്‍ശനത്തിന് മുന്നോടിയായി ഭൂട്ടാന്‍ പ്രധാനമന്ത്രി ലോതേ ഷേറിംഗ് നരേന്ദ്രമോദിയെ ഫേസ്ബുക്കില്‍ പ്രശംസിച്ചിരുന്നു. അദ്ദേഹം വളരെ വിനീതനും സാധരണക്കാരനായ വ്യക്തിയുമാണ് എന്നാണ് ലോതേ ഫേസ്ബുക്കില്‍ കുറിച്ചത്.
https://www.facebook.com/Malayalivartha