മാധ്യമ പ്രവർത്തകനെയും സഹോദരനെയും വീട്ടിൽ കയറിവെടിവച്ച് കൊന്നു; ഗർഭിണിയായ ഭാര്യക്ക് പരിക്ക്
യുപിയിലെ സഹറാൻപൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ദൈനിക് ജാഗരൺ പത്രത്തിന്‍റെ ലേഖകനായ ആശിഷ് ജൻവാനിയും സഹോദരൻ അശുതോഷുമാണ് കൊല്ലപ്പെട്ടത്. സഹാറന്‍പൂരിലെ വീട്ടില്‍ക്കയറിയാണ് ഇരുവരെയും വെടിവച്ചത്. ആശിഷിന്‍റെ ആറ് മാസം ഗർഭിണിയായ ഭാര്യയ്ക്കും ആക്രമണത്തിൽ പരിക്കേറ്റു. സംഭവശേഷം അക്രമികള്‍ രക്ഷപെട്ടു.
സഹാറന്‍പുരിലെ മാധവ്‌നഗറില്‍ ഞായറാഴ്ച പകലാണ് കൊലപാതകം നടന്നത്. ആയുധങ്ങളുമായെത്തിയ മൂന്നു പേരടങ്ങുന്ന സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറി വെടിവയ്ക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത് . ആഷിഷിന്റെ വീട്ടു പരിസരത്ത് വൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. ആശിഷിന്‍റെ അയൽവാസിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സഹറാൻപൂർ പൊലീസ് പറയുന്നത്.
യുപി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് . മാലിന്യവും കന്നുകാലികളുടെ അവശിഷ്ടങ്ങളും പ്രദേശത്ത് വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ടു ചിലരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായും ഇതുമായി ബന്ധപ്പെട്ട് വഴക്കുണ്ടായിരുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതാകാം കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.ഹിന്ദുസ്ഥാൻ സമാചാർ പത്രത്തിന്‍റെ ലേഖകനായിരുന്ന ആശിഷ് അടുത്തിടെയാണ് ദൈനിക് ജാഗരണിൽ ചേർന്നത്. മദ്യമാഫിയയിൽ നിന്ന് ഭീഷണി നേരിടുന്ന പത്രപ്രവർത്തകനായിരുന്നു ആശിഷ്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് കൊത്വോളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha