Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശംസയുമായി മുഖ്യമന്ത്രി..... സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയത്തിനായി സമര്‍പ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍


സങ്കടക്കാഴ്ചയായി... കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...


ശ്രീകൃഷ്ണജയന്തി ഇന്ന്... ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കും, ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിക്കും


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...

ഇങ്ങനെയാവണം പ്രധാനമന്ത്രി... രാജ്യം കാത്തിരുന്ന അയോധ്യ വിധിയെപ്പറ്റി മനസ് തുറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന വിധി

09 NOVEMBER 2019 02:14 PM IST
മലയാളി വാര്‍ത്ത

അയോധ്യ കേസിലെ സൂപ്രീം കോടതി വിധി വന്നതിന് പിന്നാലെ നേതാക്കന്‍മാര്‍ കരുതലോടെ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. കേസിലെ സുപ്രീംകോടതി വിധി നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. വിധി ആരുടെയും ജയമോ പരാജയമോ അല്ല. രാമനില്‍ വിശ്വസിച്ചാലും റഹീമില്‍ വിശ്വസിച്ചാലും ദേശഭക്തി നാം നിലനിര്‍ത്തണം. സമാധാനവും സംയമനവും പുലര്‍ത്തണമെന്നും മോദി ആഹ്വാനം ചെയ്തു. മോദിയുടെ പ്രസ്താവന വലിയ തരംഗമായി മാറുകയാണ്.

അയോധ്യ കേസിലെ സുപ്രീം കോടതി വിധി അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. രാജ്യത്തെ ജനങ്ങള്‍സമാധാനം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടതിയുടെ വിധി എല്ലാവരും സ്വാഗതം ചെയ്യണമെന്നും സാമൂഹിക ഐക്യത്തിന് ഇത് ഗുണം ചെയ്യുമെന്നും ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതികരിച്ചു. വിഷയത്തില്‍ കൂടുതല്‍ തര്‍ക്കങ്ങള്‍ ഉണ്ടാകരുതെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അയോധ്യ വിഷയത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി പ്രസ്താവത്തെ അഭിനന്ദിച്ച് കര്‍ണാടക മുഖ്യമന്ത്രി യെഡ്ഡിയൂരപ്പ രംഗത്തെത്തി. വിധിയെ തുറന്ന് മനസാലെ സ്വാഗതം ചെയ്യുന്നുവെന്ന് യെഡ്ഡിയൂരപ്പ പറഞ്ഞു. ആരും വൈകാരികമായി ഈ വിധിയെ കാണരുതെന്ന് യെഡ്ഡി പറഞ്ഞു. ഇത് ആരുടെയും ജയമോ പരാജയമോ അല്ല. എല്ലാവരും ചേര്‍ന്ന് ഈ വിധിയെ സ്വാഗതം ചെയ്യണം. മതസൗഹാര്‍ദവും സമാധാനവും ഇത് പോലെ തന്നെ തുടരട്ടെയെന്നും യെഡ്ഡി പറഞ്ഞു.

അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിധിയെ സ്വാഗതം ചെയ്തു. എല്ലാ ജനങ്ങളോടും എല്ലാ മതവിഭാഗത്തോടും ഈ വിധിയെ അംഗീകരിക്കാന്‍ ഞാന്‍ ആഹ്വാനം ചെയ്യുകയാണ്. നമ്മുടെ ഒരു ഭാരത ശ്രേഷ്ഠ ഭാരതം എന്ന തത്വത്തില്‍ എല്ലാവരും ഉറച്ചു നില്‍ക്കണമെന്നും സമാധാനവും മതസൗഹാര്‍ദവും നിലനിര്‍ത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജെഠ്മലാനി സുപ്രീം കോടതി വിധി ബാലന്‍സ് ചെയ്തിട്ടുള്ളതാണെന്നും അഭിപ്രായപ്പെട്ടു.

അതേസമയം രാജ്യത്ത് ഇനി മതത്തിന്റെ പേരില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്ന് ഉറപ്പാക്കാന്‍ സാധിക്കണമെന്ന് എന്‍സിപി പറഞ്ഞു. സുപ്രീം കോടതി വിധി അതിന്റെ അവസാനമായിരിക്കണം. സുപ്രീം കോടതി എന്‍സിപി അംഗീകരിക്കുന്നതായി വക്താവ് നവാബ് മാലിക് പറഞ്ഞു. തുടക്കം മുതല്‍ എന്‍സിപിയുടെ നിലപാട് സുപ്രീം കോടതി വിധിക്കൊപ്പമായിരുന്നു. മതത്തിന്റെ പേരില്‍ ഇനി പ്രശ്‌നങ്ങള്‍ രാജ്യത്ത് ഉണ്ടാവില്ലെന്നാണ് പ്രതീക്ഷയെന്നും നവാബ് മാലിക് പറഞ്ഞു.

അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി രാമക്ഷേത്ര നിര്‍മാണത്തിന് നല്‍കണമെന്നും പകരം പള്ളി പണിയാന്‍ അഞ്ച് ഏക്കര്‍ ഭൂമി അയോധ്യയില്‍ തന്നെ നല്‍കണമെന്നുമാണ് സുപ്രീംകോടതി വിധി. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിക്കണം. അതിലെ അംഗങ്ങളെ സുപ്രീംകോടതി തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി വിധിച്ചു. മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

വര്‍ഷങ്ങള്‍ നീണ്ടുനിന്ന അയോധ്യ കേസില്‍ നിര്‍ണായക വിധിയാണ് സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായത്. അതേസമയം തര്‍ക്കഭൂമി ഏതെങ്കിലും കക്ഷികള്‍ക്ക് വിട്ടുകൊടുക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് കീഴിലാകും ക്ഷേത്രം പണിയേണ്ടതെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി പൂര്‍ണമായും തള്ളിയ കോടതി ക്രമസമാധാനം ഉറപ്പുവരുത്തണമെന്നും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്നും വ്യക്തമാക്കി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം താത്ക്കാലികമായി നിര്‍ത്തിവച്ചു...  (11 minutes ago)

യുവാവ് ഷോക്കേറ്റ് മരിച്ചു  (29 minutes ago)

സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയത്തിനായി സമര്‍പ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (41 minutes ago)

ദോഹയില്‍ കരയാക്രമണം പ്ലാനിട്ട നെതന്യാഹു ; മൊസാദ് കളത്തില്‍ ഇറങ്ങി, സ്‌നൈപ്പര്‍മാര്‍ ഖലീല്‍ അല്‍ ഹയ്യയെ തീര്‍ക്കും  (1 hour ago)

വിഐപി, സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം  (1 hour ago)

കോട്ടയം ഈരാറ്റുപേട്ടയില്‍ ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചുണ്ടായ...  (1 hour ago)

ഇന്ത്യയുടെ ജാസ്മിന്‍ ലംബോറിയ 57 കിലോ വനിതകളുടെ വിഭാഗത്തില്‍ കിരീടം  (1 hour ago)

ഡോണ്‍വ ഡെത്ത്വെല്‍സണ്‍ ലപാങ് അന്തരിച്ചു  (2 hours ago)

പര്യടനം ഡിസംബര്‍ 20 വരെ നീളും..  (2 hours ago)

പരിശീലനത്തിനിടെ മരണപ്പെട്ട ഓഫീസര്‍ കെഡേറ്റ് എസ്.ബാലുവിന് ...  (2 hours ago)

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആസ്‌ട്രേലിയയോട് അവരുടെ മണ്ണിലേറ്റ 0-3 തോല്‍വിക്ക് പകരം ചോദിക്കാനുള്ള അവസരം  (3 hours ago)

വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍  (3 hours ago)

ആറ് കോടിയിലധികം റിട്ടേണുകള്‍ ഇതുവരെ ലഭിച്ചതായി  (3 hours ago)

പരിഹാര ക്രിയ ചെയ്യാനായി എത്തിയപ്പോഴാണ് അപകടം  (3 hours ago)

ഏഷ്യാ കപ്പില്‍ ഇന്ത്യ- പാകിസ്താന്‍ മത്സരം ഇന്ന്  (3 hours ago)

Malayali Vartha Recommends