Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

അച്ഛന്റെ ക്രൂരതയിൽ ഞെട്ടി, ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ വെ​ട്ടി​നു​റു​ക്കി ബാ​ഗി​ലാ​ക്കി, ഉ​ട​ലും ത​ല​യും ക​ണ്ടെത്താനാകാതെ അന്വേഷണ സംഘം, അന്യമതത്തില്‍ ഉള്ള യുവാവിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയപ്പോൾ പിതാവ് കാലനായി; സംഭവിച്ചത് ക്രൂര കൊലപാതകം

10 DECEMBER 2019 11:24 AM IST
മലയാളി വാര്‍ത്ത

മനുഷ്യ മനസ്സാക്ഷിയെ ഞെട്ടക്കുന്ന സംഭവമാണ് മുംബൈയിലെ താനെയിലുണ്ടായത്. അന്യമതത്തില്‍ ഉള്ള യുവാവിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയ മകളെ പിതാവ് അതിദാരുണമായി കൊലപ്പെടുത്തി. 27കാരിയായ പ്രിന്‍സിയെ പിതാവായ 47തകാരന് അരവിന്ദ് തിവാരിയാണ് കൊലപ്പെടുത്തിയത്. മകളെ വെട്ടി നുറുക്കിയ ശേഷം സ്യൂട്ട്‌കെയ്‌സിലാക്കി ഉപേക്ഷിക്കുകയായിരുന്നു.ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം ആറ് മാസങ്ങള്‍ക്ക് മുമ്ബാണ് പ്രിന്‍സി ഉത്തര്‍പ്രദേശില്‍ നിന്നും മുംബൈയില്‍ എത്തുന്നത്. ഭന്ദൂപില്‍ പ്രിന്‍സി ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെ ഇസ്ലാം മതത്തില്‍പ്പെട്ട യുവാവുമായി പ്രിന്‍സി പ്രണയത്തിലായി. ഇക്കാര്യം അറിഞ്ഞതോടെ പിതാവ് മകളെ കൊലപ്പെടുത്തി.

പ്രിന്‍സിയുടെ മൃതദേഹത്തിന്റെ ഒരു ഭാഗം മാത്രമാണ് പോലീസിന് കണ്ടെത്താനായത്. അരക്ക് മുകളിലേക്കുള്ള ഭാഗം ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രിന്‍സിയുടെ പിതാവ് അരവിന്ദ് തിവാരി മലാദിലെ ഒരു ട്രാവല്‍ ഏജന്‍സിയിലെ ജോലിക്കാരനാണ്. പ്രിന്‍സിയുടെ പ്രണയബന്ധം അറിഞ്ഞപ്പോള്‍ മുതല്‍ പിതാവും മകളും തമ്മില്‍ വഴക്ക് സ്ഥിരമായിരുന്നു. പ്രണയ ബന്ധത്തില്‍ നിന്നും പിന്‍മാറാന്‍ പ്രിന്‍സി തയ്യാറായില്ല. ബന്ധത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ് ചെയ്തത്. ഇതോടെ പ്രകോപിതനായ പിതാവ് അരവിന്ദ് മകളെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മറ്റൊരു മതത്തില്‍പ്പെട്ട യുവാവിനെ മകള്‍ പ്രണയച്ചിതാണ് അരവിന്ദിനെ ചൊടിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. തിത്വാലയിലാണ് പ്രിന്‍സിയും പിതാവ് അരവിന്ദും താമസിച്ചിരുന്നത്. പ്രിന്‍സിയുടെ അമ്മയും മറ്റ് മൂന്ന് സഹോദരിമാരും ഉത്തര്‍പ്രദേശിലെ ജാന്‍പൂരിലാണ് താമസം.അതേസമയം അരവിന്ദ് ഓട്ടോറിക്ഷ വിളിച്ച്‌ മൃതദേഹം അടങ്ങിയ സ്യൂട്‌കേസുമായി യാത്ര ചെയ്യുമ്ബോള്‍ ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഇക്കാര്യം ചോദിച്ചു. ഉടനെ ബാഗ് അവിടെ ഉപേക്ഷിച്ച്‌ അരവിന്ദ് കടന്നു കളയുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ പൊലീസ് ബാഗ് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്.മഹാരാഷ്ട്ര മുംബൈയിലെ കല്യാണ്‍ റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. തലയില്ലാത്ത സ്ത്രീയുടെ ശരീരഭാഗങ്ങള്‍ വെട്ടി നുറുക്കിയ നിലയിലായിരുന്നു. മൂന്നു കഷ്ണങ്ങളാക്കി വെട്ടി നുറുക്കിയ നിലയിലായിരുന്നു സ്ത്രീയുടെ മൃതദേഹം. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ദുരഭിമാന കൊലകൾ ആവർത്തിക്കപ്പെടുകയാണ്. ഒരു മകളും തന്റെ അച്ഛന്‍ മരിച്ചു കാണണമെന്നാഗ്രഹിക്കുന്നവരല്ല. എന്നാല്‍ തന്റെ പിതാവിന്റെ മരണമാഗ്രഹിക്കുന്ന ഒരാളുണ്ട് തമിഴ്‌നാട്ടില്‍. താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ജീവിതം തന്നെ നഷ്ടപ്പെട്ട കൗസല്യ എന്ന പെണ്‍കുട്ടി. ഒരു സംഘം യുവാക്കള്‍ ഭര്‍ത്താവിനെ കണ്‍മുന്നിലിട്ട് വെട്ടിനുറുക്കുന്നത് നോക്കി നില്‍ക്കേണ്ടി വന്നു അവള്‍ക്ക്. മനസിനും ശരീരത്തിനുമേറ്റ മുറിവുകള്‍ ഉണങ്ങി ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണ് കൗസല്യ. മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ചതാണ് തമിഴ്‌നാട്ടില്‍ മാര്‍ച്ച് 13നു നടന്ന ദുരഭിമാനക്കൊല. ദുരഭിമാനക്കൊലയുടെ ഇരയായി കൗസല്യയെ ചിത്രീകരിച്ചു. അതിനുശേഷം ആരും തന്നെ അന്വേഷിച്ചു വന്നിട്ടില്ലെന്ന് കാസല്യ പറയുന്നു. തന്നെക്കുറിച്ച് അന്വേഷിക്കാന്‍ തനിക്കാരുമില്ലാതായിരിക്കുന്നു. ആകെയുള്ളത് ശങ്കറിന്റെ അച്ഛനും മുത്തശ്ശിയുമാണ്.

ഇതൊന്നുമല്ല ഇനിയുമുണ്ട് ദുരഭിമാനക്കൊലകളുടെ ഇരകളായി മാറുന്നവർ. കര്‍ണാടകയില്‍ ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് ഗര്‍ഭിണിയായ യുവതിയെ വീട്ടുകാര്‍ കത്തിച്ചുകൊന്നത് ആരും മറന്നിട്ടുണ്ടാകില്ല.. 21ാം നൂറ്റാണ്ടിലും ജാതിയുടെ പേരില്‍ നടക്കുന്ന ദുരഭിമാനക്കൊലകള്‍ ഒരു പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും യോജിക്കാനാവുന്നതല്ല. ദളിതരും മുസ്ലീങ്ങളും ഒരേ ഫാസിസത്തിനെതിരേ രാജ്യത്ത് ഐക്യപ്പെടുമ്പോഴാണ് ഇത്തരമൊരു ദാരുണ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ദളിതരിലും ഉന്നതശ്രേണിയിലുള്ളവരാണ് തങ്ങളെന്ന് കരുതുന്ന മുസ്ലീം ദുരഭിമാനം ഇത്തരം ഐക്യപ്പെടലുകളെയാണ് അപകടത്തിലാക്കുന്നത്. ജാതിയെന്ന യാഥാര്‍ത്ഥ്യം കൂടുതല്‍ കൂടുതല്‍ വ്യക്തമാകുകയാണ്. ബ്രാഹ്മണനും ദളിതനും അന്ധവിശ്വാസങ്ങളാണ്. ഒന്നുണ്ടെങ്കിലേ മറ്റേതിന് നിലനില്‍ക്കാനാവൂ. ബ്രാഹ്മണനെ കേവലം മനുഷ്യനായി അംഗീകരിക്കാന്‍ ദളിതനും ദളിതനെ മനുഷ്യനായി കാണാന്‍ ബ്രാഹ്മണനും തയ്യാറാവണം. അത്തരമൊരു സോഫ്റ്റ്വെയര്‍ ഡെവലെപ്പ്മെന്റ് സംഭവിച്ചാല്‍ ജാതിബോധം ഉരുകിത്തുടങ്ങും. ഈ മാറ്റം മസ്തിഷ്‌കപരമായി സംഭവിക്കണം. ഭൗതികമാറ്റങ്ങളില്‍ വിശ്വാസം എന്ന പോലെ ജാതിബോധവും സംരക്ഷിക്കപ്പെടും. വിശ്വാസത്തെപ്പോലെ അമാനവികവും യുക്തിരഹിതവും വ്യാജവുമായ മനോസങ്കല്‍പ്പങ്ങളെ ആധാരമാക്കിയാണ് ജാതി എന്ന സാമൂഹികസ്ഥാപനവും ഉരുവംകൊള്ളുന്നത്. ശ്രേണീബദ്ധമായ ജാതീക്രമത്തിന്റെ അടിസ്ഥാനതത്വം തൊട്ടുതാഴെയുള്ളവനെ തേക്കുക(താതേ) എന്നതാണ്. ബ്രാഹ്മണര്‍ക്കിടയിലുള്ള ഉച്ചനീചത്വങ്ങളെക്കാള്‍ പരിതാപകരമാണ് ദളിതര്‍ക്കിടയിലുള്ളവ. ജാതികള്‍ക്കുള്ളില്‍ ഉപജാതിക്രമത്തില്‍ സമാനമായ ഉച്ചനീചത്വങ്ങളുണ്ട്.. പൂവിനുള്ളില്‍ പൂ വിരിയുന്നത് പോലെയാണത്. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമെല്ലാം ഇത്തരം ദുരഭിമാനകൊലകള്‍ നടക്കുന്നത് അവിടെ നില നില്‍ക്കുന്ന ജാതിയുടെ ശക്തമായ സ്വാധീനം കൊണ്ടാണ് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

40 പന്തുകൾ‍ ബാക്കിനിൽക്കെ ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചത്...  (12 minutes ago)

യുവാവിനു പിന്നാലെ മുത്തശ്ശിയും അവരുടെ സഹോദരിയും... സങ്കടക്കാഴ്ചയായി...  (22 minutes ago)

തിരക്കേറിയതോടെ മൂന്ന് കിലോമീറ്റർ വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു....    (29 minutes ago)

സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ ശക്തമാക്കുന്നു  (45 minutes ago)

പ്രസിദ്ധീകരിച്ച കരട് വോട്ടർപ്പട്ടികയിൽ പേരില്ലാത്തവർ പുതിയ അപേക്ഷ നൽകണം  (52 minutes ago)

സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്  (1 hour ago)

ഇന്ന് രാത്രി ദീപാരാധന വരെ തങ്കി അങ്കി ചാർത്തിയുള്ള അയ്യപ്പദർശനം സാധ്യമാകും  (1 hour ago)

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (8 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (9 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (10 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (10 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (11 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (11 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (11 hours ago)

Malayali Vartha Recommends