രാജ്യത്ത് ലോക്ക്ഡൗൺ രണ്ടാഴ്ച്ചത്തേക്ക് കൂടെ നീട്ടിയേക്കും; സംസ്ഥാങ്ങളുടെ തീരുമാനം നിർണ്ണായകം; കൂടുതൽ ഇളവുകൾ അനുവദിച്ചേക്കും; ആരധാനാലയങ്ങൾ തുറക്കാൻ സാധ്യത

രാജ്യത്ത് ലോക്ക്ഡൗൺ രണ്ടാഴ്ച്ചത്തേക്ക് കൂടെ നീട്ടിയേക്കും . അതേ സമയം കൂടുതൽ ഇളവുകൾ അനുവദിക്കാനും സാധ്യത. ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിച്ചേക്കും. ഈ കാര്യത്തെ സംബന്ധിച്ചുള്ള തീരുമാനം സംസ്ഥാനങ്ങൾക്ക് എടുക്കാൻ അനുവാദം കൊടുത്തു. കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ രണ്ടാഴ്‍ച കൂടി നീട്ടാനുള്ള സാധ്യതയുള്ളത് . കൂടുതല്‍ ഇളവുകള്‍ നല്‍കിയായിരിക്കും ലോക്ക് ഡൗണ്‍ നീട്ടുക. മാര്‍ച്ച് 25 ന് തുടങ്ങിയ ലോക്ക് ഡൗണിന്‍റെ നാലാം ഘട്ടം ഈ മാസം 31 നാണ് അവസാനിക്കുക. എല്ലാ നിയന്ത്രണങ്ങളും നീക്കുന്നതുവരെ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും അവലോകനം നടത്താനാണ് കേന്ദ്ര സർക്കാർ തീരുമാനം. അതേസമയം, സ്‌കൂള്‍ തുറക്കല്‍, അന്താരാഷ്ട്ര വിമാന സര്‍വീസ് തുടങ്ങുക എന്നിവ തുടങ്ങുന്ന കാര്യത്തിൽ കേന്ദ്ര തീരുമാനം നിര്‍ണായകമാണ് . അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അടുത്ത രണ്ടാഴ്ച കൂടി അനുമതി നല്‍കാനുള്ള സാധ്യതയില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.
മെട്രോ സര്‍വീസ് വീണ്ടും തുടങ്ങിയേക്കും . ഷോപ്പിംഗ് കോംപ്ലക്സുകള്‍ക്ക് അനുമതിയുണ്ടാകില്ല. കണ്ടെയ്‍ന്‍മെന്‍റ് സോണുകളുടെ എണ്ണം ചുരുക്കുന്നതിനെക്കുറിച്ചും കേന്ദ്രം ആലോചിക്കുന്നുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തിലും ഇളവുകളുടെ കാര്യത്തിലും വ്യക്തത വരുത്തും. മെയ് 17നായിരുന്നു ലോക്ക്ഡൗണ്‍ നാലാംഘട്ടത്തിലേക്ക് നീട്ടിയത്. ജൂണ്‍ ഒന്നുമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. മാളുകള്‍, സിനിമാ തിയറ്ററുകള്‍, ജിംനേഷ്യം സെന്ററുകള്‍, റസ്റ്ററന്റുകള്‍ എന്നിവ തുറക്കാനുള്ള അനുമതി നല്‍കിയേക്കില്ല. ജൂലൈയിലോ, ഓഗസ്റ്റിലോ ആയിരിക്കും സ്‌കൂളുകള്‍ തുറക്കാന്‍ അനുവദിക്കുന്നത്. എന്നാല്‍, ഓരോ സംസ്ഥാനങ്ങളുടെ അവസ്ഥക്കനുസൃതമായി തീരുമാനമെടുക്കാനും അനുമതി നല്‍കുമെന്നും സൂചനകൾ വരുന്നുണ്ട് . കൊവിഡ് കേസുകളില്‍ നിയന്ത്രണ വിധേയമല്ലാതെ വര്‍ധിക്കുകയാണെങ്കില്‍ ഹോം ക്വാരന്റൈന്‍ വര്‍ധിപ്പിക്കാനും മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കാനും സാധ്യതയുണ്ടെന്നും പറയുന്നു.
https://www.facebook.com/Malayalivartha
























