മൂന്ന് ദിവസം വെള്ളം മാത്രം കുടിച്ച് മുതിര്‍ന്നവര്‍ ജീവന്‍ നില നിറുത്തി; ഒന്നര വയസുകാരിയ്ക്ക് പാല്‍പ്പൊടി കലക്കിയ വെള്ളം; ലോക്ക്കഡൗൺ കാലത്ത് കണ്ണ് നനയിക്കുന്ന അനുഭവം

ലോക്ക് ഡൗണ്‍ കാലത്ത് മുംബയ് മുതല്‍ ഉത്തര്‍പ്രദേശിലെ ജുവാന്‍പൂരിലേക്ക് എത്താന്‍ ഒരു കുടുംബം സഹിച്ച ത്യാഗം എല്ലാവരുടെയും കണ്ണ് നനയിക്കും . മൂന്ന് ദിവസം വെള്ളം മാത്രം കുടിച്ച് മുതിര്‍ന്നവര്‍ ജീവന്‍ നില നിറുത്തി. എന്നാൽ ഒന്നര വയസുകാരിയ്ക്ക് പാല്‍പ്പൊടി കലക്കിയ വെള്ളം മാത്രമായിരുന്നു നൽകിയത്. ആശിഷ് വിശ്വകര്‍മയും കുടുംബവുമാണ് ഈ ദുരിതം അനുഭവിച്ചത്. വിദ്യാവിഹാറില്‍ മരപണിക്കാരനായിരുന്നു ആശിഷ്. കുടുംബത്തോടൊപ്പം നല്ലസോപരയിലായിരുന്നു താമസം. ലോക്ക്ഡൗണ്‍ നീണ്ടതോടെ ഭക്ഷണം പോലും കിട്ടിയില്ല. ഇതോടെ ജന്മനാടായ ഉത്തര്‍പ്രദേശിലേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു ഇവർ .
ഉത്തര്‍പ്രദേശിലേക്ക് പോകുന്ന ഒരു ട്രക്കില്‍ 6000രൂപ നല്‍കി കുടുംബത്തിന് ഇരിപ്പിടമുറപ്പിച്ചു. അന്‍പത് പേരോടൊപ്പം തിങ്ങി നിറഞ്ഞായിരുന്നു യാത്ര. പ്രദേശത്ത് കൊവിഡ് സ്ഥിരീകരിച്ചതോടെ ട്രക്ക് നിശ്ചയിച്ചതിലും നേരത്തെ പുറപ്പെടുകയും ചെയ്തു . ഇതോടെ ഭക്ഷണം കരുതാന്‍ സാധിക്കാത്ത കുടുംബത്തിന് വഴിയരികില്‍ നിന്നും ഒന്നും കിട്ടിയിരുന്നില്ല. കടുത്ത ചൂടും അനുഭവപ്പെട്ടതോടെ കുഞ്ഞും അവശയായി. നാട്ടില്‍ എത്തിയതോടെ കുടുംബത്തില്‍ അകലം പാലിക്കാന്‍ വയലിലാണ് ഇവര്‍ കഴിയുന്നത്. നാട്ടില്‍ സ്വന്തമായി കൃഷിയൊന്നും ഇവര്‍ക്കില്ല. മുംബയിലെ തൊഴില്‍ മാത്രമാണ് ഇവര്‍ക്ക് അന്നത്തിനുള്ള വഴി. കൊവിഡ് നിയന്ത്രണ വിധേയമായാല്‍ ഉടന്‍ മടങ്ങാനാണ് ഇവര്‍ ഇപ്പോഴും ചിന്തിക്കുന്നത്.
https://www.facebook.com/Malayalivartha
























