ഇനി ആവിളി കേൾക്കില്ല കുഞ്ഞേ..റെയില്‍വേ സ്റ്റേഷനില്‍ മരിച്ചുകിടക്കുന്ന കുടിയേറ്റ തൊഴിലാളിയായ അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന പിഞ്ചു കുഞ്ഞ് ; ദാരുണം ഈ രംഗം; മൃതദേഹം മൂടിയ തുണി പിടിച്ച്വലിച്ച് എഴുന്നേൽപിക്കാൻ ശ്രമിക്കുന്ന പിഞ്ചുകുഞ്ഞ്;'അമ്മ മരണപെട്ടത് കടുത്ത ചൂടും വിശപ്പും ദാഹവും സഹിക്കാനാവാതെ
ലോക്ക്ഡൗണില്‍ തൊഴിലിടങ്ങളില്‍ നിന്ന് അതിഥി തൊഴിലാളികള്‍ കൂട്ടപാലായനം നടത്തുകയാണ്. ആവശ്യത്തിനുള്ള വാഹന സൗകര്യങ്ങള്‍ ഇല്ലാത്തത് കൊണ്ട് തന്നെ പലരും കാല്‍ നടയായിട്ടാണ് യാത്ര ചെയ്യുന്നത്.അതുകൊണ്ടുതന്നെ പാലയനത്തിനൊടുവിൽ മരിച്ചുവീഴുന്ന ജീവിതങ്ങളായായി മാറുകയാണ് കുടിയേറ്റ തൊഴിലാളികളുടേത് . ഇപ്പോഴിതാ ബിഹാറിലെ മുസാഫര്‍പൂര്‍ റെയില്‍വെ സ്റ്റേഷനില്‍നിന്നുള്ള വളരെ വേദനയുളവാക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരിക്കുന്നു
അമ്മ മരിച്ചതറിയാതെ അടുത്തിരുന്ന് കളിക്കുകയും അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന കുട്ടിയുടേതാണ് വീഡിയോ. മൃതദേഹം മൂടിയ തുണി പിടിച്ച്വലിച്ച് എഴുന്നേൽപിക്കാൻ ശ്രമിക്കുകയാണ് ആ പിഞ്ചുകുഞ്ഞ്. ബീഹാറിലെ മുസഫർപുറിലെ റെയിൽവേ സ്റ്റേഷനിലാണ് ആരുടെയും കരളലിയിക്കുന്ന ഈ കാഴ്ച. സമൂഹ മാധ്യമങ്ങളിൽ ദൃശ്യം പ്രചരിച്ചതോടെയാണ് ഇത് പുറംലോകമറിഞ്ഞത്. കുഞ്ഞ് വസ്ത്രം പിടിച്ചുവലിച്ചിട്ടും അമ്മ എഴുന്നേൽക്കുന്നില്ല. എന്നിട്ടും അവൻ ശ്രമം ഉപേക്ഷിക്കുന്നുമില്ല.
കടുത്ത ചൂടും വിശപ്പും ദാഹവും സഹിക്കാനാവാതെയാണ് ആ അമ്മ മരണപ്പെട്ടത്. തിങ്കളാഴ്ചയാണ് പ്രത്യേക ട്രെയിനിൽ 23കാരിയായ അമ്മയും കുഞ്ഞും ഈ സ്റ്റേഷനിലെത്തിയത്. യാത്രയിൽ അമ്മക്കും കുഞ്ഞിനും ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. ഞായറാഴ്ചയാണ് ഗുജറാത്തിൽ നിന്ന് അവർ ട്രെയിനിൽ കയറിയത്. തിങ്കളാഴ്ച മുസഫർപൂറിലെത്തിയതോടെ കുഴഞ്ഞുവീഴുകയായിരുന്നു.
ആെരാക്കെയോ ചേർന്ന് മൃതദേഹം പ്ലാറ്റ്ഫോമിലേക്ക് കിടത്തി. ഒരു തുണികൊണ്ട് മൂടുകയും ചെയ്തു. അവരുടെ മകൻ അപ്പോഴും അരികിലിരുന്ന് കളിക്കുകയായിരുന്നു. മറ്റൊരു കുട്ടി അവനെ വിളിച്ചു െകാണ്ടുപോകുന്നതു വരെ അവരെ ഉണർത്താൻ ശ്രമിച്ചു. സഹോദരിക്കും ഭർത്താവിനും മക്കൾക്കുമൊപ്പം കൈതാറിലേക്കാണ് ഇവർ യാത്ര ചെയ്തിരുന്നത്. ഇരുപത്തിമൂന്ന്കാരിയായ യുവതി തിങ്കളാഴ്ച ഗുജറാത്തില്‍നിന്ന് കുടിയേറ്റ തൊഴിലാളികള്‍ക്കായി ഒരുക്കിയ സ്‌പെഷ്യല്‍ ട്രെയിനില്‍ നാട്ടിലേക്ക് പോവുകയായിരുന്നു. വെള്ളവും ഭക്ഷണവും ലഭിക്കാതിരുന്നതിനാല്‍ യുവതി ട്രെയിനില്‍വെച്ചുതന്നെ അവശത അനുഭവിച്ചിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.
യുവതി ട്രെയിനില്‍വെച്ച് മരിച്ചുവെന്നും അതിനാല്‍ കുടുംബത്തോട് മുസാഫര്‍പൂര്‍ സ്റ്റേഷനില്‍ ഇറങ്ങാന്‍ പറയുകയായിരുന്നുവെന്നും റെയില്‍വേ മന്ത്രാലയം പറയുന്നു. സഹോദരി, സഹോദരിയുടെ ഭര്‍ത്താവ് എന്നിവര്‍ക്കൊപ്പം യുവതി കതിഹാറിലേക്ക് പോവുകയായിരുന്നുവെന്നുമാണ് റെയില്‍വേ ജീവനക്കാര്‍ പറയുന്നത്.
മുതിര്‍ന്ന സഹോദരന്‍ കുട്ടിയെ എടുത്ത് മാറ്റുന്നതുവരെ കുട്ടി അമ്മയുടെ മൃതദേഹത്തിനരികെ കളിച്ചുവെന്നും, അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ദിവസങ്ങൾക്കു മുമ്പും ഇതേ സ്റ്റേഷനിൽ രണ്ടുവയസു പ്രായമുള്ള കുഞ്ഞ് ഭക്ഷണവും വെള്ളവും കിട്ടാതെ കൊടുംചൂട് അതിജീവിക്കാനാവാതെ മരിച്ചിരുന്നു. ഞായറാഴ്ചയാണ് ആ കുട്ടിയുടെ കുടുംബം സ്റ്റേഷനിൽ വന്നിറങ്ങിയത്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇത്തരത്തിൽ നിരവധി അന്തർസംസ്ഥാന തൊഴിലാളികളാണ് ദാരുണമായി മരിച്ചത്.
https://www.facebook.com/Malayalivartha