ദീപാവലിക്ക് മുമ്പ് തന്നെ വ്യോമഗതാഗതം സാധാരണനിലയിലേക്ക്; നിർണായക പ്രഖ്യാപനവുമായി വ്യോമയാനമന്ത്രി
രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം ദീപാവലിക്ക് മുമ്പ് തന്നെ രാജ്യത്തെ വ്യോമഗതാഗതം സാധാരണനിലയിലാകുമെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കുകയുണ്ടായി. ഇതിലൂടെ സാമ്പത്തിക പ്രവർത്തനങ്ങൾ പുനഃരാരംഭിക്കേണ്ടത് രാജ്യത്തിെൻറ വളർച്ചക്ക് അത്യാവശ്യമാണ് എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. അല്ലെങ്കിൽ കോവിഡിനേക്കാളും വലിയ ആഘാതം ഇതുമൂലമുണ്ടാകുമെന്നും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. ദീപാവലിക്ക് മുമ്പ് ഇന്ത്യൻ കമ്പനികളുടെ 650 വിമാനങ്ങൾ സർവീസ് തുടങ്ങുന്നതായിരിക്കും. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ കോവിഡിൽ നിന്ന് മുക്തരാവുന്നവരുടെ എണ്ണം ഇന്ത്യയിൽ കൂടുതലാണ് എന്നത് നേരിയ ആശ്വാസം നൽകുന്നുണ്ട്.
അതോടൊപ്പം തന്നെ പ്രതിസന്ധിയിൽ നിന്ന് ഇന്ത്യൻ വ്യോമയാനരംഗം അതിവേഗം കരകയറുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടപ്പിക്കുകയാണ്. വിമാനത്തിൽ സഞ്ചരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. െമയ് 25 മുതൽ ഭാഗികമായി ആഭ്യന്തര വിമാനയാത്രക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ 20 ശതമാനം ആഭ്യന്തര വിമാന സർവീസുകൾ മാത്രമാണ് ഇതിലൂടെ നടത്തുന്നത്. ടൂറിസം രംഗവും വ്യോമയാനമേഖലയെ ആശ്രയിച്ചാണ് നില നിൽക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
https://www.facebook.com/Malayalivartha