രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി റിപ്പോർട്ട് ചെയ്തത് 7466 കൊവിഡ് കേസുകൾ; പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച നടന്നു; ഇനി അഞ്ചാം ഘട്ട൦?
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി റിപ്പോർട്ട് ചെയ്തത് 7466 കൊവിഡ് കേസുകൾ. ഇതാദ്യമായാണ് രാജ്യത്ത് ഒറ്റദിവസം ഏഴായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രോഗബാധിതരുടെ എണ്ണം 1,65,799 ആയി ഉയർന്നു. 24 മണിക്കൂറിൽ മരണത്തിന് കീഴടങ്ങിയത് 175 പേരാണ്. ഇതോടെ ആകെ മരണസംഖ്യ 4706 ആയി. 71,105 പേരാണ് ഇതുവരെ രോഗമുക്തരായി ആശുപത്രി വിട്ടത്.
കാര്യങ്ങൾ ഇങ്ങനെ തുടരുമ്പോൾ ലോക്ക് ഡൌൺ ഇളവുകൾ നമ്മുടെ രാജ്യത്ത് നൽകിയിരുന്നു എന്നാൽ നാലാം ഘട്ട ലോക്ക് ഡൗൺ മെയ് 31 ഞായറാഴ്ച അവസാനിക്കുന്ന സാഹചര്യത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച നടന്നു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പ് ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പ്രധാനപ്പെട്ട പല നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രിമാര്‍ മുന്നോട്ടു വച്ചു. ലോക്ക് ഡൌൺല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കണമെന്നാണ് പല സംസ്ഥാനങ്ങളും മുന്നോട്ട് വച്ച നിര്‍ദേശം. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തത്കാലം പുനരാരംഭിക്കേണ്ടതില്ലെന്നാണ് ഭൂരിഭാഗം സംസ്ഥാനങ്ങളുടെയും നിലപാട്. സ്കൂളുകള്‍ അടുത്ത മാസ൦ തുറക്കാനുള്ള പദ്ധതി തയ്യാറാക്കണമെന്ന നിര്‍ദ്ദേശം ചില സംസ്ഥാനങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ട്.
അതെ സമയം കോവിഡ് ലോക്ഡൗണ്‍ ഇനിയും നീട്ടരുതെന്നു കേന്ദ്രസര്‍ക്കാര്‍ പാനലുകളുടെ ശുപാര്‍ശ. രോഗപ്രതിരോധ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന പാനലുകളാണ് ഇതു സംബന്ധിച്ച് ശുപാര്‍ശ നല്‍കിയത്. അതിതീവ്ര മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മറ്റുള്ള സ്ഥലങ്ങള്‍ തുറന്നു കൊടുക്കണമെന്നു നിര്‍ദേശമാണ് വിദഗ്ധ പാനലുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്.
സ്‌കൂള്‍, കോളജ്, സിനിമാ തിയറ്റര്‍, ആരാധനാലയങ്ങള്‍ എന്നിവ അടച്ചിട്ട് മറ്റെല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കാമെന്നാണ് ഇവരുടെ അഭിപ്രായം. രാജ്യാന്തര യാത്രകള്‍ അനുവദിക്കുന്നത് ശുപാര്‍ശയിലില്ല. മാര്‍ച്ചില്‍ ആഭ്യന്തരമന്ത്രാലയം കോവിഡ് പ്രതിരോധത്തിനായി 11 സമിതികളാണു രൂപീകരിച്ചത്. മുഖ്യമന്ത്രിമാരുമായി സംസാരിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ രാവിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു. ഇതിനു ശേഷമാണ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടത്. lലോക്ക് ഡൌൺ നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക എന്നതായിരുന്നു കൂടിക്കാഴ്ചയുടെ മുഖ്യ അജണ്ട.
സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുതുക്കിയ മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കുമെന്നാണ് സൂചന. അതേസമയം, തീവ്രബാധിത മേഖലകളില്‍ കര്‍ശന നിയന്ത്രണം തുടരാനാകും സാധ്യത.
രാജ്യത്തെ പൊതുസ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച മന്‍ കി ബാത്ത് പരിപാടിയില്‍ വിശദീകരിക്കും. രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ ഏഴുപത് ശതമാനവും അഞ്ചോ ആറോ സംസ്ഥാനങ്ങളിലാണ് എന്നതിനാല്‍ തീവ്രബാധിത മേഖലകളില്‍ നിയന്ത്രണം തുടരാനാണ് സാധ്യത.
ലോക്ക് ഡൌൺ തുടരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. എന്തായാലും രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കവേ നിയന്ത്രണങ്ങളോടെ lock down തുടരുമെന്ന് തന്നെയാണ് പൊതുവെയുള്ള വിലയിരുത്തല്‍.
https://www.facebook.com/Malayalivartha