എല്ലാ വിമാന യാത്രക്കാര്‍ക്കും സേഫ് ആകാൻ സേഫ്റ്റി കിറ്റ്; എണ്ണം കൂടുതലാണെങ്കില്‍ മതിയായ സുരക്ഷാ സൗകര്യങ്ങളോടെ മധ്യഭാഗത്തെ സീറ്റില്‍ യാത്ര അനുവദിക്കാവുന്നതാണ്, പുതിയ മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ
ഒട്ടുമിക്ക രാജ്യങ്ങളും ആഭ്യന്തര വിമാനയാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. അതോടൊപ്പം അതികം വൈകാതെ തന്നെ രാജ്യാന്തര വിമാനയാത്രകൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കാനാണ് നീക്കം. ഇത്തരം സാഹചര്യത്തിൽ വിമാന യാത്രയ്ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായികഴിഞ്ഞിരിക്കുകയാണ്. വിമാനത്തിലെ മധ്യഭാഗത്തെ സീറ്റിലിരിക്കുന്നവര്‍ക്ക് സുരക്ഷാവസ്ത്രം നല്‍കണമെന്ന സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് നിര്‍ദ്ദേശിക്കുകയുണ്ടായി. ഇത്തരം സജ്ജീകരണങ്ങളോടെ മാത്രമേ മധ്യഭാഗത്തെ സീറ്റില്‍ യാത്രക്കാരെ ഇരുത്താവൂ എന്നും ഡയറക്ടറേറ്റ് നിര്‍ദ്ദേശം പങ്കുവയ്ക്കുകയുണ്ടായി.
അതോടൊപ്പം തന്നെ സാധിക്കുമെങ്കില്‍ മധ്യ ഭാഗതത്തെ സീറ്റ് ഒഴിച്ചിടണമെന്ന് വിമാനക്കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ കൃത്യമായി തന്നെ പറയുന്നു. എന്നാൽ ഓരോ സര്‍വീസിലെയും യാത്രക്കാരുടെ എണ്ണം അനുസരിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവുന്നതുമാണ്. ഒരു കുടുംബത്തില്‍ നിന്നുള്ളവരാണെങ്കില്‍ മധ്യഭാഗത്തെ സീറ്റ് നല്‍കി ഒരുമിച്ച് ഇരിക്കാന്‍ അനുവദിക്കാവുന്നതുമാണ്.
യാത്രക്കാരുടെ എണ്ണം കൂടുതലാണെങ്കില്‍ മതിയായ സുരക്ഷാ സൗകര്യങ്ങളോടെ മധ്യഭാഗത്തെ സീറ്റില്‍ യാത്ര അനുവദിക്കുന്നതായിരിക്കും. സീറ്റില്‍ ഇരിക്കുന്നയാള്‍ക്ക് ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം നല്‍കണം. കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരമുള്ള സുരക്ഷാ വസ്ത്രങ്ങളാണ് നല്‍കേണ്ടത് എന്നാണ് നിർദ്ദേശത്തിൽ പറയുന്നത്. മാസ്‌ക്, ഫേസ് ഷീല്‍ഡ്, എന്നിവയ്ക്ക് പുറമെയാണ് സുരക്ഷാ വസ്ത്രം നല്‍കേണ്ടത് എന്നാണ് വ്യക്തമാക്കുന്നത്. എല്ലാ യാത്രക്കാര്‍ക്കും മാസ്‌കും ഫെയ്‌സ് ഷീല്‍ഡും സാനിറ്റൈസറും അടങ്ങിയ സേഫ്റ്റി കിറ്റ് നല്‍കണമെന്നും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ അധികൃതർ വ്യക്തമാക്കുന്നു.
അതേസമയം ആരോഗ്യ അടിയന്തരാവസ്ഥയില്‍ ഒഴികെ വിമാനത്തില്‍ ഭക്ഷണമോ വെള്ളമോ നല്‍കരുത്. യാത്ര തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും തിരക്ക് ഇല്ലാതിരിക്കാന്‍ പ്രധാനമായും ശ്രദ്ധിക്കണം. എത്രയും വേഗം വായു ശുദ്ധീകരിക്കുന്ന രീതിയില്‍ എയര്‍ കണ്ടീഷനിംഗ് സിസ്റ്റം സജ്ജീകരിക്കണമെന്നും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുകയാണ്.
https://www.facebook.com/Malayalivartha