ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ .. മൂന്ന് തീവ്രവാദികളെ വധിച്ചു..വൻ ആയുധ ശേഖരം കണ്ടെടുത്തു ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ
ജമ്മുകശ്മീരിൽ കരസേന മൂന്ന് തീവ്രവാദികളെ വധിച്ചു. രജൗരി ജില്ലയിലെ നൗഷേര മേഖലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികളെ വധിച്ചത്. തീവ്രവാദികൾ അതിർത്തി കടക്കാനുള്ള ശ്രമമായിരുന്നെന്ന് കരസേന അറിയിച്ചു. ഇവരുടെ പക്കൽ നിന്നും വൻ ആയുധശേഖരണം കണ്ടെടുത്തതായി റിപ്പോർട്ടുകളുണ്ട്. തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് രജൗരിയിലെയും പൂഞ്ചിലെയും പന്ത്രണ്ടോളം ഗ്രാമങ്ങളിൽ കരസേന തെരച്ചിൽ നടത്തി. ശനിയാഴ്ച്ച കുൽഗാമിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചിരുന്നു.
പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകള്‍ നിറഞ്ഞതായി കരസേന അറിയിച്ചിരുന്നു ..കശ്മീരില്‍ ജനങ്ങള്‍ സമാധാനത്തോട് ജീവിക്കുന്നത് പാകിസ്ഥാന് ദഹിക്കുന്നില്ലെന്നും ഒരു വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ലഫ്. ജനറല്‍ ബിഎസ് രാജു മാധ്യമങ്ങളോട് അഭിമുഖത്തിൽ പറഞ്ഞു. അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റത്തിനുള്ള സാധ്യത കൂടും.
ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്നും കരസേന കമാന്‍ഡര്‍ ലഫ്. ജനറല്‍ ബിഎസ് രാജു മുന്നറിയിപ്പ് നല്‍കി. തീവ്രവാദികളുടെ നീക്കത്തിന് പാകിസ്ഥാന്‍റെ പിന്തുണയുണ്ട്. തീവ്രവാദികള്‍ പാക്കിസ്ഥാൻ സൈന്യത്തിന്‍റെ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഏത് സാഹചര്യത്തെ നേരിടാനും സൈന്യം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ അബിദ് ഹുസൈൻ, മുഹമ്മദ് താഹിര്‍ എന്നീ രണ്ട് ഉദ്യാഗസ്ഥരോട് ഇരുപത്തിനാല് മണിക്കൂറുകള്‍ക്കുള്ളിൽ രാജ്യം വിടാനും ഇന്ത്യ ആവശ്യപ്പെട്ടു . പാക് ഹൈക്കമ്മീഷനിലെ വീസ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് ഇവര്‍. ചാരപ്പണി നടത്തിയതിനാണ് ഇന്ത്യൻ അന്വേഷണ ഏജൻസികൾ ഇവരെ പിടികൂടിയതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അതേ സമയം ഉദ്യാഗസ്ഥരെ പുറത്താക്കിയ ഇന്ത്യന്‍ നടപടിയെ പാകിസ്ഥാൻ അപലപിച്ചു. ചാരപണി നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പാകിസ്ഥാൻ അറിയിച്ചു
അതിനിടെയാണ് ഇപ്പോൾ വീണ്ടും ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്..രണ്ടു ദിവസം മുൻപും കശ്മീരിലെ കുൽഗാം ജില്ലയിലെ വാൻപോറയിൽ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടാവുകയും വെടിവയ്പിൽ രണ്ട് ഭീകരരെ സേന വധിക്കുകയും ചെയ്തിരുന്നു.
വാൻപോറയിൽ തീവ്രവാദികളുടെ സാന്നിധ്യമുള്ളതായി തിരിച്ചറിഞ്ഞതിനെ തുടർന്ന് പോലീസ്, കരസേനയുടെ രാഷ്ട്രീയ റൈഫിൾസ്, സിആർപിഎഫ് എന്നിവയുടെ സംയുക്ത സംഘം രാത്രിയിലാണ് തിരച്ചിൽ ആരംഭിച്ചത്.
സംയുക്ത സേന സംഘത്തിന് നേരെ പ്രദേശത്ത് ഒളിച്ചിരുന്ന തീവ്രവാദികൾ വെടിവക്കുകയായിരുന്നു. തുടർന്ന് സംയുക്ത സേന ശക്തമായി നടത്തിയ തിരിച്ചടിയിലാണ് രണ്ടു ദിവസം മുൻപ് രണ്ട് ഭീകരർ കൊല്ലപ്പെട്ടത്
https://www.facebook.com/Malayalivartha