അമ്മയെ കാണാൻ യുവാവ് 12 ദിവസം കൊണ്ട് 2000കിലോമീറ്റര്‍ താണ്ടി വീട്ടിലെത്തി; നാളുകള്‍ക്ക് ശേഷം കണ്ടപ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി, ഒരുമണിക്കൂറിൽ പാമ്പുകടിയേറ്റു മരിച്ചു
ലോക്ക് ഡൗണിൽ അതിഥി തൊഴിലാളികളുടെ ഏറെ നൊമ്പരമാകുന്ന വാർത്തകളാണ് പുറത്തേക്ക് വന്നത്. കാതങ്ങൾ താണ്ടി വീട്ടിൽ എത്താൻ മണിക്കൂറുകൾ ശേഷിക്കെ ബാലിക മരിച്ച സംഭവം ഏറെ നൊമ്പരമായി മാറിയിരുന്നു. ഉറക്കത്തിൽ ട്രെയിൻ ഇടിച്ച് നിരവധി തൊഴിലാളികളാണ് മരിച്ചത്. പിന്നെയും അവസാനിക്കുന്നില്ല, കാല്‍നടയായി 12 ദിവസം കൊണ്ട് 2000കിലോമീറ്റര്‍ താണ്ടി വീട്ടിലെത്തിയ 23 കാരന്‍ മണിക്കൂറുകള്‍ക്കകം പാമ്പിന്റെ കടിയേറ്റ് മരിച്ചു. സല്‍മാന്‍ ഖാന്‍ എന്ന യുവാവാണ് ദാരുണമായി മരണപ്പെട്ടത്.
കര്‍ണാടകയില്‍ നിന്ന് കാല്‍നടയായി ഉത്തര്‍പ്രദേശില്‍ എത്തിയ സല്‍മാന്‍ ഖാന് വീട്ടില്‍ എത്തി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് പാമ്പുകടിയേറ്റത് എന്നാണ് ലഭ്യമാകുന്ന വിവരം. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം നടന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടെ മെയ് 12 നാണ് സല്‍മാന്‍ ഉള്‍പ്പടെയുള്ള പത്തുപേരടങ്ങുന്ന സംഘം ബംഗളൂരുവില്‍ നിന്ന് തങ്ങളുടെ നാട്ടിലേക്ക് യാത്ര തിരിച്ചത്. കോണ്‍ട്രാക്ടര്‍ രണ്ടുമാസം ജോലി ചെയ്തതിന്റെ കൂലി തരാതെ വന്നതോടെയാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുന്നത്.
അതേസമയം അഞ്ചുമക്കളില്‍ ഏറ്റവും ഇളയവനായ സല്‍മാനെ നാളുകള്‍ക്ക് ശേഷം കണ്ടപ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അവനെ കണ്ടപാടെ വാത്സല്യം കൊണ്ട് അമ്മ വാരിപ്പുണര്‍ന്നു. പിന്നാലെ ദേഹമാസകലം പറ്റിയ ചെളിയും അഴുക്കും കഴുകി കളയാന്‍ പാടത്തേയ്ക്ക് പോയ സല്‍മാന് പാമ്പിന്റെ കടിയേല്‍ക്കുകയായിരുന്നു. മകന്റെ മരണ വാർത്ത അറിഞ്ഞതിനെ ആഘാതത്തില്‍ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഒരു നാടിനെപ്പോലും നടുക്കുന്ന വാർത്തയായി മാറിയിരിക്കുകയാണ്. ഇത്തരത്തിൽ നിരവധി അതിഥി തൊഴിലാളികളാണ് ദിനംപ്രതി മരണത്തിന് കീഴടങ്ങുന്നത്. ഈ ലോക്ക് ഡൗൺ കാലത്തിൽ തീരാദുഖമായി തീരുകയാണ്.
https://www.facebook.com/Malayalivartha