നൂറ്റാണ്ടിലെ ആദ്യ ചുഴലിക്കൊടുങ്കാറ്റിനെ നേരിടാൻ മുംബൈ; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗമുള്ള കാറ്റും ശക്തമായ മഴയും, ഗുജറാത്ത് തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം
നിസർഗ ചുഴലിക്കാറ്റ് മുംബൈയ്ക്ക് 180 കിലോമീറ്റർ അരികെയെത്തി. ഇന്ന് ഉച്ചയോടെ ഉത്തരമഹാരാഷ്ട്ര തീരത്തുകൂടി കരയിലേക്ക് കടന്നക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗമുള്ള കാറ്റിനും ശക്തമായ മഴക്കും ഇടയുണ്ട്. കടലാക്രമണവും രൂക്ഷമാകും. കേരളത്തിൽ പരക്കെ മഴ ലഭിക്കും. ഗോവ ,മഹാരാഷ്ട്ര ,ഗുജറാത്ത് തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ പരക്കെ മഴ ലഭിക്കും. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
നൂറ്റാണ്ടിലെ ആദ്യ ചുഴലിക്കൊടുങ്കാറ്റിനെയാണ് മുംബൈ നേരിടാനൊരുങ്ങുന്നത്. നിസര്‍ഗ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്രയിലെ അലിബാഗിലാണ് കരതൊടുന്നത്. മഹാരാഷ്ട്രയുടേയും ഗുജറാത്തിന്‍റെയും തീരപ്രദേശങ്ങളില്‍നിന്ന് പതിനായിരക്കണക്കിന് പേരെ മാറ്റിപാര്‍പ്പിച്ചു.
ഒരുലക്ഷത്തോളം പേരുടെ ജീവനെടുത്ത 1882ലെ ബോംബെ ചുഴലിക്കാറ്റാണ് ഇന്ത്യയുടെ സാമ്പത്തികതലസ്ഥാനത്തെ ഇതിനുമുമ്പ് പിടിച്ചുകുലുക്കിയത്. സമീപകാലത്തൊന്നും മറ്റൊരു ചുഴലിക്കാറ്റും മുംബൈ തീരമേഖലയിലേക്ക് അഭിമുഖമായി വന്നിട്ടില്ല. മുംബൈയോട് ചേര്‍ന്ന് കിടക്കുന്ന റായ്‍ഗഡ് ജില്ലയിലെ അലിബാഗില്‍ കരതൊടുന്ന നിസര്‍ഗ ചുഴലിക്കാറ്റ് മഹാരാഷ്ട്രയുടെ എല്ലാ തീരപ്രദേശങ്ങളിലും ഭീഷണി ഉയര്‍ത്തുന്നുണ്ട്. കരയില്‍പ്രവേശിച്ച് വടക്ക്–കിഴക്ക് ദിശയില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍വരെ വേഗത്തില്‍ പാല്‍ഘര്‍ വഴി ഗുജറാത്ത് തീരത്തേയ്ക്ക് നീങ്ങുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ മുംബൈ നഗരത്തിലെ ആശുപത്രികളും ആരോഗ്യപ്രവര്‍ത്തകരും കോവിഡ് ചികില്‍സയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്.
എങ്കിലും അടിയന്തരപ്രാധാന്യം കണക്കിലെടുത്തുള്ള നടപടികള്‍ സ്വകരിച്ചെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിക്കുന്നത്. കാറ്റിന്‍റെ സഞ്ചാരപാതയിലുള്ള വ്യവസായശാലകളും പവര്‍ പ്ലാന്‍റുകളും പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. മുംബൈ, താനെ, പുണെ, റായ്‍ഗഡ്, പാല്‍ഘര്‍, കൊങ്കണ്‍ ജില്ലകളില്‍ കനത്ത കാറ്റും മഴയും ലഭിക്കും. മുംബൈ വിമാനത്താവളത്തില്‍നിന്നുള്ള ഒട്ടേറെ സര്‍വീസുകള്‍ റദാക്കി. കൊങ്കണ്‍വഴിയുള്ള റയില്‍ഗതാഗതത്തിനും നിയന്ത്രണമുണ്ട്. ദുരന്തനിവാരണസേനയുടെ 31 യൂണിറ്റുകളെയാണ് മഹാരാഷ്ട്ര ഗുജറാത്ത് സംസ്ഥാനങ്ങളില്‍ വിന്യസിച്ചിട്ടുള്ളത്. പടിഞ്ഞാറന്‍ നാവിക കമാന്‍ഡും കോസ്റ്റ് ഗാര്‍ഡും മുന്നോരുക്കങ്ങള്‍ നടത്തിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha