പത്താംക്ലാസ് വിദ്യാര്‍ഥികളെ പരീക്ഷ കൂടാതെ ജയിപ്പിക്കാന്‍ തീരുമാനം; തീരുമാനം കോവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്താന്‍ സാധിക്കാത്ത സാഹചര്യത്തിൽ

തെലങ്കാനയില്‍ പത്താംക്ലാസ് വിദ്യാര്‍ഥികളെ പരീക്ഷ കൂടാതെ ജയിപ്പിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആണ് തിങ്കളാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.
പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അവരുടെ ആഭ്യന്തര മൂല്യനിര്‍ണത്തില്‍ ലഭിച്ച മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ ഗ്രേഡുകള്‍ നല്‍കി ജയിപ്പിക്കാനാണ് തീരുമാനമെന്ന് ഔദ്യോഗിക പത്രക്കുറിപ്പില്‍ വ്യക്തമാക്കി. തലങ്കാനയില്‍ ഈ വര്‍ഷം 5.35 ലക്ഷം പത്താംക്ലാസ് വിദ്യാര്‍ഥികളാണുള്ളത്.
ബിരുദ, ബിരുദാനന്തര തലങ്ങളിലെ പരീക്ഷയുടെ കാര്യം വരുംദിവസങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം തീരുമാനിക്കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.അതെ സമയം തെലുങ്കാനയിൽ കോവിഡ് വ്യാപിക്കുകയാണ്. വിദഗ്‌ദ്ധര്‍ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് ജൂലൈ മാസത്തില്‍ തെലങ്കാനയില്‍ വൈറസ് വ്യാപനം കൂടുതല്‍ വര്‍ദ്ധിക്കാനാണ് സാധ്യത.
അതേസമയം, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്‍റെ ഓഫീസിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട അംഗത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്‍റെ കോവിഡ് പരിശോധനാ ഫലം പുറത്തുവന്നത്. എന്നാല്‍ മുഖ്യമന്ത്രി അദ്ദേഹത്തിന്‍റെ വസതിയില്‍ നിന്നാണ് ജോലി ചെയ്യുന്നത്, അതിനാല്‍ അദ്ദേഹത്തെ ക്വാറന്റൈന്‍ ചെയ്തിട്ടില്ല. ഓഫീസിലെ മറ്റു ജീവനക്കാരോടെല്ലാം ക്വാറന്റീനില്‍ പോകാനാണ് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തിരിയ്ക്കുകയാണ്.
https://www.facebook.com/Malayalivartha






















