ജമ്മുകശ്മീരില്‍ ഗ്രാമമുഖ്യനെ ഭീകരര്‍ വെടിവെച്ചു കൊന്നു എന്ന വാര്‍ത്ത വീണ്ടും ഭീകരാക്രമണത്തിനൊരുങ്ങിയ പാകിസ്ഥാന്റെ കിരാത നടപടിയുടെ മുന്നറിയിപ്പാണെന്ന് ഇന്ത്യന്‍ സൈന്യം... ഇമ്രാന്‍ ഒരുങ്ങിക്കോ, കരസേനാ ഇറങ്ങിക്കഴിഞ്ഞു

ഭീകരരെ നുഴഞ്ഞു കയറ്റം പരിശീലിപ്പിക്കുന്നതില്‍ പാക് സര്‍ക്കാര്‍ വഹിക്കുന്ന പങ്ക് വ്യക്തമാണ് .പാക് സര്‍ക്കാര്‍ എക്കാലവും അവരുടെ സൈന്യത്തിന് വിധേയപ്പെട്ട് ജീവിക്കുന്ന ചരിത്രമാണുള്ളത് .കേവലം ഇന്ത്യന്‍ മണ്ണ് മാത്രമല്ല അവരുടെ ലക്ഷ്യം ,അതിനോടൊപ്പം തന്നെ അവര്‍ ലഷ്യം വയ്ക്കുന്ന മറ്റൊന്നാണ് ഇന്ത്യയുടെ മതസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുക എന്നത് .നാളിതുവരെയായി നടത്തിയ പരിശ്രമങ്ങള്‍ അത്രയും അതിലേക്കുള്ള ചൂണ്ടു പലക തന്നെയായിരുന്നു .പാക് ഭീകര സംഘടനകള്‍ കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ നടത്തി വരുന്ന ഭീകരവാഴ്ച ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന കാര്യം തന്നെയാണ്.
ലോക ഭീകരതയെ ചെറുക്കന്‍ ഇന്ത്യയെ മുന്നിട്ടിറങ്ങാന്‍ പ്രേരിപ്പിക്കുന്നതും പാകിസ്ഥാന്‍ എന്ന അയല്‍ രാജ്യം ഇന്ത്യയ്ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും നടത്തി വരുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ് .ഗാന്‍ഡര്‍ബാല്‍ നിബിഡ വനമേഖലകളിലുള്‍പ്പടെ ഇപ്പോഴും ഭീരക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായുള്ള ഇന്റലിജന്‍സ് വിവരം ലഭ്യമാകുന്ന സാഹചര്യത്തില്‍ ,ഭീകരതയെ തുരത്താനുള്ള നടപടികള്‍ പാലിക്കപ്പെടുന്നോ എന്നതാണ് ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ ഇപ്പോഴും നിലനില്‍ക്കുന്ന പ്രധാന വെല്ലുവിളി .കാശ്മീരില്‍ പിറന്ന ഓരോ മനുഷ്യജീവനും ആസാദി മുദ്രാവാക്യങ്ങളുടെ പേരില്‍ ഭയചകിതരായി കഴിയുകയാണ് .
ജമ്മുകശ്മീരില്‍ ഗ്രാമമുഖ്യനെ ഭീകരര്‍ വെടിവെച്ചു കൊന്നു എന്ന വാര്‍ത്ത വീണ്ടും ഭീകരാക്രമണത്തിനൊരുങ്ങിയ പാകിസ്ഥാന്റെ കിരാത നടപടിയുടെ മുന്നറിയിപ്പായി തന്നെയാണ് ഇന്ത്യന്‍ സൈന്യം കാണുന്നത് .വിലകൂടിയ ആയുധശേഖരണങ്ങള്‍ ഇന്ത്യ വാങ്ങി വച്ചിരിക്കുന്നത് ഇത്തരം മാപ്പില്ലാത്ത ക്രൂരതയ്ക്ക് മറുപടി കൊടുക്കാന്‍ കൂടിയാണ് . അനന്ത്നാഗ് ജില്ലയില്‍ നടന്ന ഈ സംഭവം ഒരു ഒറ്റപ്പെട്ട സംഭവമായി ഇന്ത്യ കരുതുന്നില്ല .അതിനാല്‍ തന്നെ ഈ ക്രൂര നടപടിക്ക് മറുപടി കൊടുക്കേണ്ട ബാധ്യത ഇന്ത്യന്‍ കരസേനയ്ക്കുണ്ട് .
കോണ്‍ഗ്രസ് ഗ്രാമമുഖ്യനായ അജയ് പണ്ഡിറ്റിനെയാണ് ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തിയത്. ലഖിപ്പോറ മേഖലയിലെ ഗ്രാമമുഖ്യനായിരുന്നു അദ്ദേഹം. വൈകിട്ട് ആറരയോടെയാണ് സംഭവം. വെടിയേറ്റ ഉടന്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു ഭീകര സംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ല.ഒരാഴ്ച മുന്‍പ് പാക് അധീന കശ്മീരിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ പ്രവിശ്യയില്‍ ബൗദ്ധ സ്മാരകം തകര്‍ത്തതിനെതിരെ രൂക്ഷ പ്രതികരണവുമായി ഇന്ത്യ വന്നിരുന്നു .
കടന്നു കയറിയ പ്രദേശങ്ങളില്‍ നിന്ന് പാകിസ്ഥാന്‍ ഉടന്‍ ഇറങ്ങിപ്പോകണമെന്ന് ഇന്ത്യ അന്ന് ആവശ്യപ്പെട്ടു. ചരിത്രസ്മാരകം തകര്‍ത്തത് അത്യന്തം അപലപനീയമായ സംഭവമാണ്. പാക് അധീന കശ്മീരില്‍ നിന്ന് പാകിസ്താന്‍ ഒഴിഞ്ഞു പോകുന്നചരിത്രസ്മാരകം തകര്‍ത്തത് പൊറുക്കാനാകാത്ത പ്രവൃത്തിയാണ് എന്നതായിരുന്നു അന്ന് കൊടുത്ത മറുപടി .
എന്നാല്‍ വാക്കുകള്‍ ശ്രവിക്കാന്‍ തീരെ താല്പര്യമില്ലാത്തവരായതിനാല്‍ ആയുധം കൊണ്ടുള്ള മറുപടിയെ അവര്‍ അര്‍ഹിക്കുന്നുള്ളു എന്ന് അനുദിനം വ്യക്തമാക്കുകയാണ് . ഇന്ത്യയുടെ ഭാഗമായ പ്രദേശത്ത് അധിനിവേശം നടത്തി മതവിവേചനവും അക്രമവും നടത്തുന്നത് അംഗീകരിക്കാനാകില്ല. . നിയമ വിരുദ്ധമായി കടന്നുകയറിയ പ്രദേശങ്ങളില്‍ നിന്ന് പാകിസ്താന്‍ ഒഴിഞ്ഞു പോകണമെന്ന് പ്രസ്താവനയില്‍ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.
സാംസ്‌കാരികവും രാഷ്ട്രീയപരവുമായി പ്രദേശത്തെ ജനങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടണമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.എന്നാല്‍ ഇപ്പോള്‍ ഒന്നിന് പിറകെ ഒന്നായി വീണ്ടും അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കാനുള്ള ഗൂഢനീക്കം ഏതു വിധേയനെയും തകര്‍ക്കേണ്ടതായുണ്ട്.
https://www.facebook.com/Malayalivartha






















