ഇറക്കുമതി ചെയ്യാൻ 60 ലക്ഷം, ഇവിടെ അറുപതിനായിരം; ഇന്ത്യക്കിത് നിർണ്ണായക നേട്ടം; എയര്‍ബോണ്‍ റെസ്‌ക്യൂ പോഡ് ഫോര്‍ ഐസൊലേറ്റഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സംവിധാനം വ്യോമസേനയുടെ ഭാഗമായി

കോവിഡ് 19 അടക്കം പകര്‍ച്ചാ സാധ്യതയുള്ള രോഗങ്ങള്‍ ബാധിച്ചവരെ, സ്പര്‍ശനമേല്‍ക്കാതെ ഒഴിപ്പിക്കാനായിഇന്ത്യന്‍ വ്യോമസേന രൂപം നല്‍കി വികസിപ്പിച്ച എയര്‍ബോണ്‍ റെസ്‌ക്യൂ പോഡ് ഫോര്‍ ഐസൊലേറ്റഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സംവിധാനം വ്യോമസേനയുടെ ഭാഗമായി .രാജ്യത്തെ ഉയര്‍ന്ന മേഖലകള്‍, ഒറ്റപ്പെട്ട സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും, ഗുരുതരാവസ്ഥയിലുള്ള രോഗികളെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും.
പ്രധാനമന്ത്രിയുടെ 'സ്വാശ്രയഭാരതം' എന്ന ആഹ്വാനത്തിന് പിന്തുണ നല്‍കികൊണ്ട്, തദ്ദേശീയമായ വസ്തുക്കള്‍ ഉപയോഗിച്ച് അറുപതിനായിരം രൂപ മാത്രം ചിലവിലാണ് ഈ സംവിധാനം നിര്‍മ്മിച്ചിരിക്കുന്നത്. ഇതേ ആവശ്യങ്ങള്‍ക്കായി വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്നവയ്ക്ക് അറുപത് ലക്ഷം രൂപ വരെയാണ് വില.
വ്യോമയാന ആവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ അംഗീകാരം ലഭിച്ചിട്ടുള്ള വസ്തുക്കള്‍ക്കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഈ സംവിധാനത്തിന് ഭാരവും കുറവാണ്. കൂടാതെ, ഐസൊലേഷന്‍ ചേമ്പറിനുള്ളില്‍ തുടര്‍ച്ചയായി പൂജ്യത്തിനു താഴെ മര്‍ദ്ദം ക്രമീകരിക്കാനും കഴിയും. ഇതിലൂടെ, വിമാനജീവനക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഗ്രൗണ്ട് സ്റ്റാഫുകള്‍ എന്നിവര്‍ക്ക് രോഗം ബാധിക്കാനുള്ള സാദ്ധ്യത ഒഴിവാക്കാനാകും.
ജീവന്‍രക്ഷാ, നിരീക്ഷണ ഉപകരണങ്ങള്‍, ആരോഗ്യപ്രര്‍ത്തകര്‍ക്കായുള്ള പ്രത്യേകതരം കയ്യുറകള്‍ എന്നിവ സഹിതമാണ് രൂപകല്പന നടത്തിയിരിക്കുന്നത്. നേരത്തെ പർവത മേഖലകളിൽ ജോലി ചെയ്യുന്നതിനിടെ പകർച്ചവ്യാധി പിടിപെട്ടു ഗുരുതരാവസ്ഥയിലായവരെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാനുള്ള സുരക്ഷിത സംവിധാനം വികസിപ്പിച്ച് വ്യോമസേന. കൊവിഡ് 19 ഉൾപ്പെടെ പകർച്ചവ്യാധികൾ പിടിപെട്ടവരെ രക്ഷാപ്രവർത്തകരിലേക്കു രോഗം പടരാനുള്ള സാധ്യത ഇല്ലാതാക്കി രക്ഷിക്കാനുള്ള സംവിധാനമാണ് വ്യോമസേന വികസിപ്പിച്ചത്.
എയർബോൺ റെസ്ക്യൂ പോഡ് ഫൊർ ഐസൊലേറ്റഡ് ട്രാൻസ്പോർട്ടേഷൻ (അർപ്പിത്) എന്നു പേരിട്ടിരിക്കുന്ന സംവിധാനം കൊറോണക്കാലത്ത് ഒറ്റപ്പെട്ട മേഖലകളിലും പർവത മേഖലകളിലുമുള്ളവർക്ക് വലിയ ആശ്വാസമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിർഭർ ഭാരത് എന്ന ആഹ്വാനം ഉൾക്കൊണ്ട് പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചതാണ് ഈ സംവിധാനമെന്ന് എയർഫോഴ്സ്. 60000 രൂപമാത്രമാണ് അർപ്പിതിന്‍റെ നിർമാണച്ചെലവ്. വിദേശത്തു നിന്ന് ഇത്തരമൊരു സംവിധാനം ഇറക്കുമതി ചെയ്താൽ 60 ലക്ഷം രൂപയാകും.
ആദ്യം വികസിപ്പിച്ച 3 ബിആർഡിഎഫ് എന്ന സംവിധാനത്തിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തിയാണ് അർപ്പിത് യാഥാർഥ്യമാക്കിയത്. വിമാനങ്ങളിൽ ഉപയോഗിക്കാവുന്ന സാമഗ്രികൾ കൊണ്ടു നിർമിച്ച ഭാരംകുറഞ്ഞ ഐസൊലേഷൻ സംവിധാനമാണ് അർപ്പിത്. സുതാര്യവും ദീർഘകാലം ഈടുനിൽക്കുന്നതുമായ പെർപ്പെക്സ് (ഒരിനം പ്ലാസ്റ്റിക്) കൊണ്ടു നിർമിച്ച ഐസൊലേഷൻ സംവിധാനത്തിൽ രോഗികൾക്കും ഒപ്പമുളളവർക്കും പരസ്പരം കാണാനാകും.
കൂടാതെ മികച്ച വായുസഞ്ചാരവും വെന്‍റിലേറ്റർ ഉൾപ്പെടെ മെഡിക്കൽ സാമഗ്രികളുമുണ്ടാകും. അതിതീവ്രമായ നെഗറ്റിവ് പ്രഷർ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ വിമാനജീവനക്കാരിലേക്കു രോഗം പടരുമെന്ന ഭീതിവേണ്ടെന്നും വ്യോമസേന.
https://www.facebook.com/Malayalivartha

























